ഇത് ഹാക്കിംഗ് അല്ല ഹൈജാക്കിംഗ്... കമന്റിട്ടവരെ എയറിൽ നിർത്തി യു. പ്രതിഭ എംഎൽഎ... പോസ്റ്റ് മുതലാളിമാർ കണ്ടം വഴി ഓടി...
അല്ല പിന്നെ ദേഷ്യം വരൂല്ലേ... ക്ഷമിക്കുന്നതിനു ഒരു അതിരില്ലേ. അബദ്ധത്തിൽ ഒരു പോസ്റ്റ് വന്നതിനെ വ്യാഖ്യാനിച്ച് കുറേയായി സൈബർ പോരാളികൾ എംഎൽഎയുടെ മുകളിൽ കുതിര കയറാൻ തുടങ്ങിയിട്ട്. അറിഞ്ഞോ അറിയാതെയോ സംഭവിച്ചു പോയതിന് സഖാക്കൻമാരും നിഷ്പക്ഷരുമായിട്ടുള്ള സകലരും ഇപ്പോൾ പോജിൽ വന്ന് പൊങ്കാല ഇടുന്ന കാഴ്ചയായണ് കാണാൻ സാധിക്കുന്നത്. മന്ത്രി ജി. സുധാകരനെ പരോക്ഷമായി ചട്ടനെന്ന് സൂചിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇതിനെല്ലാം വിനയായത്. എന്നാലിപ്പോൾ ഇതിനെല്ലാം മറുപടിയുമായി കായംകുളം എംഎല്‍എ യു. പ്രതിഭ രംഗത്ത് വന്നിരിക്കുകയാണ്.
'പൊട്ടനെ ചട്ടൻ ചതിച്ചാൽ, ചട്ടനെ ദൈവം ചതിക്കും' എന്ന വിവാദ പോസ്റ്റ് വന്നതിന് ശേഷം ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായ യു പ്രതിഭ എംഎൽഎയുടെ പേജ് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായി അണ് തിരിച്ചെത്തിയത്.
താനല്ല വിവാദപോസ്റ്റ് ഇട്ടതെന്നും, അക്കൗണ്ട് ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നുമാണ് യു പ്രതിഭ വിശദീകരിക്കുന്നത്. എന്തെങ്കിലും പോസ്റ്റ് ഇട്ടാൽ അത് നിന്നെയൊന്നും പേടിച്ച് പിൻവലിക്കില്ലെന്നും യു പ്രതിഭ പരിഹസിക്കുന്നു.
ഇന്നലെ തന്റെ പേജില്‍ ഏതോ സിനിമയുടെ ഒരു പോസ്റ്റര്‍ ആണെന്ന് തോന്നുന്നു, ആരോ ഹൈജാക്ക് ചെയ്തു ഇട്ടു. ഞാന്‍ പോലും കാണുന്നതിന് മുന്‍പ് അതിന് വ്യാഖ്യാനങ്ങളായി ദുര്‍വ്യാഖ്യാനങ്ങളായി ചില യൂത്ത് കോണ്‍ഗ്രസുകാര്‍ കണ്ണില്‍ എണ്ണ ഒഴിച്ച് ഞാന്‍ എയറില്‍ ആയേ എന്ന് പറഞ്ഞ് ആഹ്ലാദിച്ച് ഞാന്‍ സുഖമായി ഉറങ്ങുമ്പോള്‍ ഉറക്കമിളച്ച് ഇരുന്ന് എന്തൊക്കെ ദിവാസ്വപ്നങ്ങള്‍ കണ്ടു കൂട്ടി ചില മാധ്യമങ്ങളും എന്നാണ് കുറിപ്പിലൂടെ പ്രതിഭ പ്രതികരിച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്,
അടുത്ത ഒരു ബെല്ലോടു കൂടി ഇവിടെ തടിച്ചു കൂടിയ ഉത്തരവാദിത്വ ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാൻഡ് വിട്ടു പോകേണ്ടതാണ്. ഇനി കാര്യത്തിലേക്ക് കടക്കാം. ഇന്നലെ ഞാൻ പോലുമറിയാതെ എന്റെ ഫേസ്ബുക് പേജിൽ ഒരു പോസ്റ്റ് പ്രത്യക്ഷപെടുകയുണ്ടായി...
നാട് മുഴുവൻ ഇത്രമേൽ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പ്രത്യാക്രമണം പോലും എന്റെ പേജിലെ ഒരു പോസ്റ്റിനു മുന്നിൽ ഒന്നുമല്ലാതായ വിവരം ഞാനറിയുന്നത് പൊടുന്നനെ എന്നെ ലക്ഷ്യമിട്ടു വന്ന തെറിവിളികളും ചീത്ത പറച്ചിലുകളിലൂടെയുമൊക്കെയാണ്. എന്തൊരു കരുതൽ ആണ് ഇവർക്കൊക്കെ എന്നോട് ..
ശ്ശൊ ഓർത്തിട്ട് കണ്ണു നിറഞ്ഞു പോകുവാ ... അപ്പോ ഒരു സത്യം പറയാം .പിന്നെ എല്ലാരും സ്റ്റാന്റ് വിട്ടു പോകണം. ഇന്നലെ എന്റെ പേജിൽ ഏതോ സിനിമയുടെ ഒരു പോസ്റ്റർ ആണെന്ന് തോന്നുന്നു: ആരോ ഹൈജാക്ക് ചെയ്തു ഇട്ടു..
ഞാൻ പോലും കാണുന്നതിന് മുൻപ് അതിന് വ്യാഖ്യാനങ്ങളായി ദൂർ വ്യാഖ്യാനങ്ങളായി ചില യൂത്ത് കോൺഗ്രസ് കാർ കണ്ണിൽ എണ്ണ ഒഴിച്ച് ഞാൻ എയറിൽ ആയേ എന്ന് പറഞ്ഞ് ആഹ്ലാദിച്ച് ഞാൻ സുഖമായി ഉറങ്ങുമ്പോൾ ഉറക്കമിളച്ച് ഇരുന്ന് എന്തൊക്കെ ദിവാസ്വപ്നങ്ങൾ കണ്ടു കൂട്ടി.. ചില മാധ്യമങ്ങളും.
ആദരണീയരായ രണ്ട് മന്ത്രിമാരുടെ പേരുകൾ വലിച്ചിഴക്കുന്നു ചർച്ച ചെയ്യുന്നു, ഓടുന്നു , ചാടുന്നു ശ്ശൊ ശ്ശൊ എന്തൊക്കെ ബഹളമായിരുന്നു. എന്നാൽ കേട്ടോളൂ ഞാൻ പോസ്റ്റ് ഇട്ടിട്ടില്ല. ഇട്ടാൽ നിന്നെയൊന്നും പേടിച്ച് പിൻവലിക്കുന്ന പതിവില്ല അറിയാമല്ലോ.
ആരോ ഹൈജാക്ക് ചെയ്തതാണെന്ന് അറിഞ്ഞപ്പോഴേ പരാതിയും കൃത്യമായി കൊടുത്തു. സമർത്ഥരായ അഴിമതി ഇല്ലാത്ത മന്ത്രിമാരോടുള്ള ചില യൂത്ത് കോൺഗ്രസ് കാരുടെ ഫ്രസ്ട്രേഷൻ എന്തായാലും ഇന്നലെ പുറത്തു ചാടി.
അപ്പോ എങ്ങനെയാ ഇന്നലെ കളഞ്ഞ ഉറക്കം ഒക്കെ വെറുതെ ആയില്ലേ. പോയി നന്നായി കിടന്ന് ഒന്നുറങ്ങ്. ഇനിയും ദുർഭാവന വിളയാടണ്ടത് അല്ലയോ. അപ്പോ പിന്നെ കാണാം എല്ലാരും സ്റ്റാന്റ് വിട്ടോ....
തന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് അനാവശ്യ പോസ്റ്റ് ഇട്ടവരെ കണ്ടുപിടിക്കണമെന്നാണ് ആലപ്പുഴ എസ്പിക്ക് നൽകിയ പരാതിയിൽ യു. പ്രതിഭ പറയുന്നത്. എന്തായാലും ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുള്ള വിവാദത്തിൽ എംഎൽഎയ്ക്കെതിരെ സിപിഎമ്മിൽ അതൃപ്തി പുകയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും വിശദീകരണക്കുറിപ്പുമായി യു. പ്രതിഭ എത്തിയത്.
https://www.facebook.com/Malayalivartha