പിണറായി മന്ത്രിസഭയിലെ മന്ത്രിമാർക്ക് മൊത്തത്തിൽ ദുരിതകാലം....ആദ്യം ജലീൽ,പിന്നെ മേഴ്‌സികുട്ടി ,ഇപ്പോൾ ഇതാ ടി പി രാമകൃഷ്ണനും .... ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളുടെ ഊരാക്കുടുക്കുകൾ
പിണറായി മന്ത്രിസഭയിലെ മന്ത്രിമാർക്ക് മൊത്തത്തിൽ ദുരിതകാലം തന്നെയാണ് .ആർഭാട ജീവിതം നയിക്കാനുള്ള സർക്കാർതല സൗകര്യം ഒഴിച്ചാൽ മനസ്സമാധാനം കിട്ടുക ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് . ആദ്യം ജലീൽ,പിന്നെ മേഴ്‌സികുട്ടി ,ഇപ്പോൾ ഇതാ ടി പി രാമകൃഷ്ണനും .ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളുടെ ഊരാക്കുടുക്കുകളാണ് ഉണ്ടായിരിക്കുന്നത് .
തൊഴിൽ വാഗ്‌ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ സരിതയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത് .ഇവരുടെ ശബ്ദരേഖ കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ ഭൂചലനം ചെറുതൊന്നുമല്ല .എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്‌ണനെതിരെ ഗുരുതര ആരോപണമാണ് ഉണ്ടായിരിക്കുന്നത് .
നിലവിൽ പേരാമ്പ്രയിൽ നിന്ന് ജനവിധി തേടുന്ന രാമകൃഷ്ണന് മേൽ ആദ്യമായാണ് ഇത്തരമൊരു ഗുരുതരമായ ആരോപണം ഉണ്ടായിരിക്കുന്നത് .സരിത എസ് നായരുടെ ജോലി വാഗ്ദാന തട്ടിപ്പിൽ ഉന്നതരുടെ ബന്ധം പറയുന്ന ശബ്‌ദരേഖയിലാണ് രാമകൃഷ്ണന് നേരെ ആരോപണം ഉള്ളത് .
എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്‌ണനും ബെവ്‌കോ എം ഡിയായിരുന്ന സ്‌പർജൻ കുമാറിനും തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നു എന്ന് സരിത അവകാശപ്പെടുന്ന ശബ്‌ദരേഖയാണ് പുറത്തായിരിക്കുന്നത്. പരാതിക്കാർ തന്നെയാണ് ഈ ശബ്‌ദരേഖ പൊലീസിന് കൈമാറിയത്.
പണം നൽകിയ ശേഷം നിയമനം നടക്കാതെ വന്നതോടെ സംശയം പ്രകടിപ്പിച്ചപ്പോഴാണ് സരിതയുടെ ഈ പ്രതികരണം. നിയമനത്തിനായി പണം നൽകിയവരോട് മന്ത്രി ടി പി രാമകൃഷ്‌ണനോട് സംസാരിക്കണമെന്ന് പറഞ്ഞതായാണ് ശബ്‌ദരേഖയിൽ വ്യക്തമാക്കുന്നത്. മന്ത്രിക്കും എം ഡിക്കും തട്ടിപ്പിനെ കുറിച്ച് ഉത്തമ ബോദ്ധ്യമുണ്ടെന്നാണ് ശബ്ദരേഖയിൽ പരാതിക്കാരോട് സരിത പറയുന്നത്.
വലിയ വിവാദത്തിനു ഇടം വെച്ചിരിക്കുകയാണ് ഈ കേസ് .കെ ടി ഡി സിയിലും ബിവറേജസ് കോർപ്പറേഷനിലും ജോലി വാഗ്ദ്ധാനം ചെയ്‌ത് പതിനാറ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് സരിത നായർ അടക്കമുളളവർക്ക് എതിരായ കേസ്. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവരും പ്രതികളാണ്. നെയ്യാറ്റിൻകര സ്വദേശികളായ രണ്ടു പേരാണ് പരാതി നൽകിയിരുന്നത്.
വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഇരുപതോളം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.സ്‌പർജൻ കുമാർ അഴിമതിക്കാരനാണെന്നും അത് പുറത്തറിയരുതെന്ന് നിർബന്ധമുളള ആളാണെന്നും ശബ്‌ദരേഖയിൽ പറയുന്നു. അതിനുശേഷം നിയമനം ശരിയായെന്നും ജോലിയിൽ കയറാൻ ബെവ്‌കോ മാനേജർ ടി മീനാകുമാരിയെ കാണാനും സരിത നിർദേശിക്കുന്നത് ശബ്‌ദരേഖയിലുണ്ട്.
https://www.facebook.com/Malayalivartha