Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിയെന്താകുമോ എന്തോ... കോഴിക്കോട്ടു നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയ കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തില്‍ ദേശീയ പാര്‍ട്ടികളുടെ പേരുപറഞ്ഞ് പ്രമുഖ പത്രങ്ങള്‍; സംഭവത്തില്‍ ആര്‍.എസ്.എസ്.ബി.ജെ.പി. ബന്ധം പോലീസ് സ്ഥിരീകരിച്ചു

30 APRIL 2021 10:44 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയ കുഴല്‍പ്പണം കൊടകരയില്‍ ഗുണ്ടാ സംഘം തട്ടിയെടുത്ത സംഭവം വലിയ വാര്‍ത്തയായിരുന്നു. പാര്‍ട്ടിയിലെ വേലി തന്നെ വിളവ് തിന്നുന്ന സംഭവം വലിയ വിവാദമായി. എന്നാല്‍ പ്രമുഖ പത്രങ്ങളെല്ലാം പാര്‍ട്ടിയുടെ പേര് പറയാതെ ദേശീയ പാര്‍ട്ടി എന്നാണ് പറഞ്ഞത്. ബിജെപിയ്‌ക്കെതിരെ ആരോപണം വന്നപ്പോള്‍ കെ. സുരേന്ദ്രന്‍ അത് നിഷേധിക്കുകയും ചെയ്തു. അവസാനം ആ ദേശീയ പാര്‍ട്ടിയുടെ പേര് മനോരമയും മാതൃഭൂമിയും പറഞ്ഞിരിക്കുകയാണ്.

സംഭവത്തില്‍ ആര്‍.എസ്.എസ്.ബി.ജെ.പി. ബന്ധം പോലീസ് സ്ഥിരീകരിച്ചു എന്നാണ് പുതിയ വാര്‍ത്ത. പണം കൊടുത്തുവിട്ട ധര്‍മ്മരാജന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണെന്ന് കേസന്വേഷണച്ചുമതലയുള്ള തൃശ്ശൂര്‍ എസ്.പി. ജി. പൂങ്കുഴലി പറഞ്ഞു. ഇയാള്‍ക്ക് പണം കൈമാറിയത് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് ആണെന്ന് വ്യക്തമായതായും എസ്.പി. പറഞ്ഞു. സുനില്‍ നായിക്കില്‍നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി.

കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് പണം കൊടുത്തുവിട്ടത് ധര്‍മ്മരാജന്‍ ആണെന്ന് ആദ്യമേ വ്യക്തമായിരുന്നു. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ധര്‍മ്മരാജന്റെ ഡ്രൈവറാണ് കൊടകര പോലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് അന്വേഷണം നടത്തിയതില്‍ കോഴിക്കോട് സ്വദേശിയും വ്യവസായിയുമായ ധര്‍മ്മരാജന് ബി.ജെ.പി. നേതാക്കളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി.

കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവര്‍ന്ന സംഭവത്തില്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ ബന്ധമാണ് വെളിപ്പെടുത്തി പൊലീസ് വെളിപ്പെടുത്തിയത്. കോഴിക്കോടുനിന്നു കൊച്ചിയിലേക്കു പണം കൊണ്ടുവരുന്നതിന്റെ ചുമതല ധര്‍മരാജനായിരുന്നു.

 

 

ഇയാള്‍ക്കു പണം കൈമാറിയത് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് ആണെന്നും എസ്പി പറഞ്ഞു. സുനില്‍ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തു. ധര്‍മരാജനുമായി ബിസിനസ് ബന്ധമാണുള്ളതെന്നു സുനില്‍ മൊഴി നല്‍കി. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.

രണ്ടാഴ്ചയോളം രഹസ്യമായിരുന്ന കുഴല്‍പണത്തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവന്നത് പത്രങ്ങളാണ്. പണവുമായി സഞ്ചരിക്കാന്‍ ഏര്‍പ്പെടുത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ ഷംജീറിനെയും കൂട്ടി ധര്‍മരാജന്‍ കൊടകര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ബിജെപി ഉന്നത നേതൃത്വവുമായി ധര്‍മരാജനുള്ള ബന്ധം പൊലീസിനു ലഭിച്ചതാണു കേസില്‍ വഴിത്തിരിവായത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരിക്കെ സുനില്‍ നായിക് ട്രഷററായിരുന്നു. കുഴല്‍പണത്തട്ടിപ്പു കേസില്‍ ഒരു പ്രതികൂടി പൊലീസിന്റെ പിടിയിലായി. വെളയനാട് സ്വദേശി ഷുക്കൂറാണു പിടിയിലായത്. പ്രധാന പ്രതികളടക്കം 5 പേര്‍ക്കായി പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

മുന്‍പ് യുവമോര്‍ച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന സുനില്‍ നായിക് യുവമോര്‍ച്ച ദേശീയസമിതിയില്‍ അംഗമായതോടെ ദേശീയ നേതാക്കളുമായി സൗഹൃദത്തിലായി. അന്നത്തെ യുവമോര്‍ച്ച നേതാക്കളില്‍ പലരും ഇപ്പോള്‍ കേന്ദ്രമന്ത്രിമാരാണ്. ഇവരുമായി അടുത്ത സൗഹൃദം ഇപ്പോഴും പുലര്‍ത്തുന്നുണ്ട്.

മുന്‍കാല അബ്കാരി കോണ്‍ട്രാക്ടറായ ധര്‍മരാജന്‍ നിലവില്‍ കോഴിക്കോട്ട് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് രംഗത്താണ്. പണമിടപാട് ബിസിനസ് ആവശ്യത്തിനാണെന്നു ധര്‍മരാജനും സുനില്‍ നായിക്കും പറഞ്ഞതോടെ ഇതന്വേഷിക്കാന്‍ പൊലീസ് ഇരുവരെയും ഒരുമിച്ചിരുത്തി മൊഴിയെടുക്കുമെന്നു സൂചനയുണ്ട്. കോഴിക്കോട്ട് ബിജെപിയുടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുന്നയാളുമാണു ധര്‍മരാജന്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു  (21 minutes ago)

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (29 minutes ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (35 minutes ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (44 minutes ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (1 hour ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (1 hour ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (1 hour ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (2 hours ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (4 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (5 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (5 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (6 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (6 hours ago)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്  (6 hours ago)

Malayali Vartha Recommends