പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലെ പ്രതിക്കായി റെയിൽവേ പോലീസിന്റെ ലുക്‌ഔട്ട് നോട്ടീസ്; പ്രതി കേരളം കടക്കാനുളള സാദ്ധ്യത കുറവാണെന്ന നിഗമനത്തിൽ പോലീസ്

പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനായി ലുക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുകയാണ്.
കേസ് അന്വേഷിക്കുന്ന റെയില്‍വേ പൊലീസാണ് നോട്ടീസ് പുറത്തിറക്കിയത്. കോട്ടയം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്.
മുളന്തുരുത്തിക്ക് സമീപമായിരുന്നു ട്രെയിനില്‍ യുവതിയെ ആക്രമിക്കപ്പെട്ടത് . പ്രതി ബാബുക്കുട്ടന്‍ ഉടന്‍ പിടിയിലാകുമെന്ന തരത്തിലുള്ള സൂചനകൾ കിട്ടി കഴിഞ്ഞു. പ്രതി കേരളം കടക്കാനുളള സാദ്ധ്യത കുറവാണെന്നും നിഗമനമുണ്ട് .
രണ്ട് ഡി വൈ എസ് പിമാര്‍ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത്. എന്നാൽ ബാബുക്കുട്ടന്‍ പൊലീസ് കസ്റ്റഡിയിലാണെന്നും സൂചനകൾ കിട്ടുന്നുണ്ട്.
കഴിഞ്ഞദിവസമായിരുന്നു ഓടി കൊണ്ടിരുന്ന പുനലൂര്‍ പാസഞ്ചറില്‍ വച്ച് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കവര്‍ച്ചയ്‌ക്ക് ശേഷമായിരുന്നു ആക്രമണം. ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിക്കുകയുണ്ടായി .പ്രതി ആദ്യം വളയും മാലയും ഊരി നല്‍കാന്‍ അവശ്യപ്പെട്ടെന്ന് പരിക്ക് പറ്റിയ യുവതി മൊഴി നല്‍കി .
മാല പൊട്ടിച്ചെടുത്തെന്നും മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് വിശദമാക്കി. ചെങ്ങന്നൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്.
പ്രതിയായ ബാബുക്കുട്ടന്‍ പല കേസുകളിലും പ്രതിയായിരുന്നു. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുളള സൂചന നേരത്തെ യുവതി നല്‍കിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha






















