റെംഡെസിവിര്‍ വീടുകളില്‍ വച്ച് ഉപയോഗിക്കരുത്; ആശുപത്രികളില്‍വച്ച് മാത്രമേ ഈ മരുന്ന് സ്വീകരിക്കാവൂവെന്ന കർശന നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം; ലക്ഷണങ്ങളില്ലാത്തതോ, നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളതോ ആയ രോഗികളുടെ ഹോം ഐസലേഷന് പുതിയ മാര്‍ഗനിര്‍ദേശം; കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വൈകുന്നത് പുതിയ വൈറസ് വകഭേദം രൂപപ്പെടാന്‍ അവസരമൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍

കോവിഡ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന ഒന്നാണ് റെംഡെസിവിര്‍. എന്നാൽ പലരും ഇത് വീടുകളില്‍വച്ച് തന്നെ ഉപയോഗിക്കുവാനുള്ള ശ്രമത്തിലാണ്. പക്ഷേ ആശുപത്രികളില്‍വച്ച് മാത്രമേ ഈ മരുന്ന് സ്വീകരിക്കാവൂവെന്ന കർശന നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം.
ലക്ഷണങ്ങളില്ലാത്തതോ, നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളതോ ആയ രോഗികളുടെ ഹോം ഐസലേഷന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കുകയും ചെയ്തു. വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ ട്രിപ്പിള്‍ ലെയര്‍ മെഡിക്കല്‍ മാസ്ക് ഉപയോഗിക്കണമെന്നും നിർദേശം നൽകിയിരിക്കുകയാണ്.
8 മണിക്കൂര്‍ ഇടവേളകളില്‍ മാസ്ക് മാറ്റണം. വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പാടില്ല. ചികില്‍സ സഹായി എത്തുന്ന സമയം രോഗിയും സഹായിയും എന്‍ 95 മാസ്ക് ധരിച്ചിരിക്കണം.
സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് അണുനശീകരണം നടത്തിയതിന് ശേഷം മാസ്കുകള്‍ കളയാം . ഓക്സിജന്‍ സാച്യുറേഷനും ശരീരോഷ്മാവും നിരീക്ഷിക്കണം. പാരസെറ്റമോള്‍ 650mg നാലു നേരം കഴിച്ചശേഷവും പനിയുണ്ടെങ്കില്‍ ഡോക്ടറെ കാണണം.
ശ്വാസതടസമോ, ശക്തമായ ചുമയോ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികില്‍സ തേടണം. നിരന്തം കൈ കഴുകുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷം ഹോം ഐസലേഷന്‍ അവസാനിപ്പിക്കാവുന്നതാണ്. കോവിഡ് പരിശോധന ആവശ്യമില്ല.
അതേ സമയം കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വൈകുന്നത് പുതിയ വൈറസ് വകഭേദം രൂപപ്പെടാന്‍ അവസരമൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പുതിയ വകഭേദങ്ങള്‍ ഉണ്ടാകുന്നത് നിലവില്‍ നല്‍കിവരുന്ന ചില വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കാനും കാരണമാകുമെന്ന് വിദഗ്ധര്‍ . വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാട്ടുന്നവര്‍ അവര്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടവരോട് ചെയ്യുന്ന നീതികേടാണ് അതെന്ന് ചൂണ്ടിക്കാട്ടി.
മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ എടുക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. വൈറസിനെ പൂര്‍ണ്ണമായും രാജ്യത്തുനിന്ന് തുടച്ചുനീക്കാമെന്ന ശുഭാപ്തിവിശ്വാസമാണ് ഉള്ളത്. എന്നാല്‍ യുവാക്കളും മുതിര്‍ന്നവരും മടികൂടാതെ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറായാല്‍ മാത്രമേ ഇത് സംഭവിക്കൂ എന്ന് വിദഗ്ധര്‍ പറഞ്ഞു.
'കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇതില്‍ ചില വകഭേദങ്ങള്‍ ഇപ്പോള്‍ ഉള്ള വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കാന്‍ വരെ ശേഷിയുള്ളതാകാം. അതുകൊണ്ട് എത്രയും പെട്ടെന്ന് കൂടുതല്‍ ആളുകളെ വാക്‌സിനെടുക്കാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ആളുകള്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി പ്രാപിക്കുന്നതിലൂടെ കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാമെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. പ്രയത്‌നത്തില്‍ സ്വയം വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ ലക്ഷ്യം സഫലമാകില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കൊറോണ വൈറസിനെതിരായ യുദ്ധം ഒരു കൂട്ടായ ശ്രമമാണെന്നും അതിനായി എല്ലാവരും മുന്നോട്ടുവന്ന് വാക്‌സിന്‍ എടുക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിർദേശിക്കുന്നു.
https://www.facebook.com/Malayalivartha






















