മേഴ്‌സികുട്ടിയമ്മയുമായി ഇടഞ്ഞവര്‍ ഒളിച്ചു താമസിച്ച കോട്ടയ്ക്ക് ചുറ്റും പുലികളെ കാവല്‍ നിർത്തിയിരുന്നു; അതിസാഹസികമായി പോലീസ് പ്രതികളെ പിടിക്കൂടിയത് ആ നീക്കത്തിലൂടെ; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

മേഴ്‌സികുട്ടിയമ്മയുമായി ഇടഞ്ഞവര്‍ ഒളിച്ചു താമസിച്ച കോട്ടയ്ക്ക് ചുറ്റും പുലികളെ കാവല്‍ നിർത്തിയിരുന്നു. പോലീസ് നടത്തിയത് അതിസാഹസികമായ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം മേഴ്‌സി കുട്ടിയമ്മയ്ക്ക് നേരെ ആക്രമണം നടത്തിയവർ നിസ്സാരക്കാരല്ലെന്ന് പോലീസ്.
കാറിന് നേരെ പെട്രോള്‍ കുപ്പിയെറിഞ്ഞ് കത്തിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ് . സ്വന്തം കാര്‍ കത്തിച്ചായിരുന്നു മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയെ തിരിച്ചുവിടാൻ കുണ്ടറയിൽ ശ്രമം നടന്നത്.
ഈ സംഭവത്തില്‍ ഡി.ജെ.എസ്.പി സ്ഥാനാര്‍ത്ഥിയും ഇ.എം.സി.സി എം.ഡിയുമായ കൊച്ചി കുഴുപ്പള്ളി, അയ്യമ്പള്ളി എടപ്പാട് വീട്ടില്‍ ഷിജു വര്‍ഗീസ് (48), മാനേജര്‍ കൊച്ചി ഇടപ്പള്ളി വെണ്ണല അഞ്ചുമന ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം തുരുത്തിയില്‍ ശ്രീകാന്ത് (41), ഡ്രൈവര്‍ തിരുവനന്തപുരം മലയിന്‍കീഴ് ഭാഗ്യാലയത്തില്‍ വിനുകുമാര്‍ (41)എന്നിവരെയാണ് പിടിക്കൂടിയത്. ഇവരെ കൊട്ടാരക്കര കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് .
പ്രതികള്‍ ഗൂഢാലോചന നടത്തിയ കൊച്ചി, പാലാരിവട്ടം, ഹരിപ്പാട്, അമ്പലപ്പുഴ എന്നിവിടങ്ങളിലും സംഭവസ്ഥലത്തും ഇന്നും നാളെയും എത്തിച്ച് തെളിവെടുപ്പ് നടത്തുവാൻ ഒരുങ്ങുകയാണ്.
സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണുള്ളത് കൊച്ചി, ഡല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരാളെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
മന്ത്രിക്കെതിരെ മത്സരിച്ച തന്നെ ബോംബെറിഞ്ഞ് കാര്‍ കത്തിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് വരുത്തി തീര്‍ത്ത് ജനവികാരം മന്ത്രിക്കെതിരെ തിരിച്ചു വിടാനായിരുന്നു പിടിയിലായ ഷിജു വര്‍ഗീസും കൂട്ടാളികളുടെയും പദ്ധതിയിട്ടിരുന്നത്.
അങ്ങനെ ഇവർ ചേര്‍ന്ന് തിരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെ കണ്ണനല്ലൂര്‍ കുണ്ടറ റോഡില്‍ കുരീപ്പള്ളിക്കും പാലമുക്കിനും ഇടയില്‍ ബോംബേറ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പോലീസ് ഇവരെ പിടികൂടി.
പ്രതികളെ പിടിച്ചത് പുലിമടയില്‍ നിന്നായിരുന്നു. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്‌ക്കെതിരെ കൈവിട്ടകളിയായിരുന്നു പ്രതികള്‍ നടത്തിയത്. പുലികള്‍ കാവല്‍ നിന്നിരുന്ന കോട്ടയ്ക്കുള്ളില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ മന്ത്രിക്കെതിരെ കളിച്ചവര്‍ നിസാരക്കാരല്ലെന്നും പൊലീസ് വ്യക്തമാക്കി.
സംഭവശേഷം പ്രധാനപ്രതി ഷിജു വര്‍ഗീസും മാനേജരുമായ ശ്രീകാന്തും ഒളിവില്‍ പോയിരുന്നു. ഇവർ ഒളിവിൽ കഴിഞ്ഞത് കര്‍ണാടകയുടെയും ഗോവയുടെയും അതിര്‍ത്തിയിലെ വനമേഖലയിലെ കുന്നിന്‍മുകളിലെ കോട്ടയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത് .
കോട്ടയ്ക്കുള്ളിലും ചുറ്റുമായി പുലികളുണ്ടായിരുന്നു . പൊലീസ് ഇവരെ തേടി എത്തുന്നതിന് ഒരാഴ്ച മുന്നെയായിരുന്നു കര്‍ണാടക വനപാലകര്‍ രണ്ട് പുലികളെ പിടികൂടിയത്.
എന്നാല്‍ കോട്ടയ്ക്കുള്ളില്‍ എട്ട് പുലികളുണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന് പിന്നീട് ലഭിച്ച വിവരം. ഇതൊന്നും അറിയാതെയാണ് അന്വേഷണസംഘത്തിലെ പരവൂര്‍ എസ്.എച്ച്.ഒ സംജിത്ത് ഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് കോട്ടയ്ക്കുള്ളില്‍ കടന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് ചാത്തന്നൂര്‍ എ.സി.പി വൈ.നിസാമുദ്ദീന്‍ വ്യക്തമാക്കി. അതിസാഹസികമായിട്ട് ഇവരെ കീഴടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























