കോവിഡ് രണ്ടാംഘട്ട വ്യാപനം അതിരൂക്ഷം; ജില്ലയിൽ മുകളിലുള്ള രോഗികളുടെ എണ്ണം ഉയര്‍ന്നു, കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗബാധ...

കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയില്‍ 60 വയസിന് മുകളിലുള്ള രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ജില്ലാ ആരോഗ്യവകുപ്പിന്റെ കണക്ക് അനുസരിച്ച് 60 വയസിന് മുകളില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഏപ്രില്‍ നാലാംവാരത്തോടെ 801 ആയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗബാധ ഇതാണ്. ഇവരില്‍ പലരും വാക്സിന്‍ സ്വീകരിച്ചവരാണെന്ന സവിശേഷതയാണ് മറ്റൊരുകാര്യം.
ഏപ്രിലിലെ ആദ്യ രണ്ടാഴ്ച 60ന് മുകളിലുള്ള രോഗികളുടെ എണ്ണം 2000ന് മുകളില്‍ ആയിരുന്നു. ഏപ്രില്‍ മാസത്തിലാകെ ഈ വിഭാഗത്തിലെ രോഗികളുടെ എണ്ണം 15.4 ശതമാനത്തിനും 15നും ഇടയില്‍ അയസ്ഥിതിയായിരുന്നു.
അതേസമയം, അറുപത് വയസിന് മുകളിലുള്ളവരിലെ രോഗബാധ ജനുവരി മുതല്‍ കുറഞ്ഞ. ഈ വിഭാഗത്തിലെ രോഗികളുടെ എണ്ണം ആഴ്ചയില്‍ രോഗികളുടെ 526 ആയിരുന്നത് 200 ആയാണ് കുറഞ്ഞത്.
എന്നാല്‍, ഏപ്രില്‍ മാസം ആരംഭിച്ചതോടെ ഈ വിഭാഗത്തിലെ രോഗികളുടെ എണ്ണം ക്രമേണ ഉയരാന്‍ തുടങ്ങി. ആദ്യ ആഴ്ച 201ആയിരുന്ന രോഗികളുടെ എണ്ണം ഈ മാസം നാലാമത്തെയും അവാസനത്തേയും ആഴ്ച ആയതോടെ 801 ലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.
അറുപത് വയസിന് മുകളിലുള്ളവരുടെ രോഗം കൂടിയിട്ടുണ്ടെങ്കിലും മരണനിരക്ക് കുറഞ്ഞ അവസ്ഥയിലാണ്. മാര്‍ച്ചില്‍ 3.6 ശതമാനം ആയിരുന്ന ഏപ്രില്‍ 1.6 ശതമാനം ആയാണ് കുറഞ്ഞത്. എന്നാല്‍, കൊവിഡിന്റെ ആദ്യ തരംഗമുണ്ടായ 2020ല്‍ ഈ വിഭാഗത്തില്‍ മരണനിരക്ക് കൂടുതലായിരുന്നു.
45നും 59നും ഇടയിലുള്ളവര്‍ക്കും 60ന് മുകളിലുള്ളവര്‍ക്കുമായി ആകെ 11.86 ലക്ഷം പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാനാണ് ജില്ലാ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതുവരെ 5.53 ലക്ഷം പേര്‍ക്ക് ആദ്യഘട്ട വാക്സിന്‍ നല്‍കിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha


























