കുന്നത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ചാംതവണയും ജയിച്ചുവന്ന താൻ മന്ത്രിസ്ഥാനത്തിന് അർഹനാണ്; പിണറായി വിജയന് കത്തെഴുതി കോവൂർ കുഞ്ഞുമോൻ

പിണറായി സർക്കാരിന്റെ രണ്ടാമൂഴത്തിൽ മന്ത്രിസ്ഥാനം ആർക്കൊക്കെ നൽകണം എന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ നടക്കുകയാണ്. യുവ മന്ത്രിമാർക്ക് പ്രാധാന്യം നൽകുമെന്ന തരത്തിൽ വിവരങ്ങൾ പുറത്ത് വരികയാണ്. എന്നാൽ ഇതിനിടയിൽ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ രംഗത്ത് വന്നിരിക്കുകയാണ്.
കുന്നത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ചാംതവണയും ജയിച്ചുവന്ന താൻ മന്ത്രിസ്ഥാനത്തിന് അർഹനാണെന്നാണ് കുഞ്ഞുമോൻ ഉയർത്തുന്ന വാദം. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് പിണറായി വിജയന് കത്ത് നൽകാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.തന്നെ മന്ത്രിയാക്കുന്നത് യു ഡി എഫിലുളള ആർ എസ് പി അണികളെ ഇടതുമുന്നണിയിലെത്തിക്കാൻ സഹായിക്കുമെന്ന് കുഞ്ഞുമോൻ ചൂണ്ടിക്കാണിക്കുന്നു .
ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട് . പ്രാദേശിക സി പി എമ്മിലെ എതിർപ്പ് മറികടന്നാണ് കുഞ്ഞുമോൻ ഇത്തവണയും കുന്നത്തൂരിൽ നിന്ന് ജയിച്ചു കയറിയത് എന്ന കാര്യം ശ്രദ്ധേയം .
ആർ എസ് പി മുന്നണി വിട്ടപ്പോഴും ഇടതുപക്ഷത്ത് തന്നെ ഉറച്ച് നിന്ന വ്യക്തിയാണ് കോവൂർ കുഞ്ഞുമോൻ. പാർട്ടിയിൽ നിന്ന് പുറത്ത് വന്നിട്ടും കഴിഞ്ഞ രണ്ട് തവണയും മണ്ഡലം കൈവിട്ട് പോകാതെ സംരക്ഷിക്കാൻ കുഞ്ഞുമോനായി. ഇത്തവണ 2790 വോട്ടിനാണ് ആർ എസ് പിയുടെ യുവ നേതാവ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത് എന്നതും ശ്രദ്ധേയമായ കാര്യം .
പത്തനാപുരത്ത് നിന്നും ജയിച്ച ഗണേഷ്‌കുമാർ മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്ന തരത്തിൽ വിവരങ്ങൾ പുറത്ത് വരുന്നുണ്ട് ശക്തമാണ്. യു ഡി എഫ് വിട്ടുവിന്ന ഗണേഷിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ എൽ ഡി എഫിൽ തന്നെയുണ്ടായിരുന്ന കുഞ്ഞുമോനെ മന്ത്രിയാകാത്തത് വിമർശന വിധേയമായേക്കാം. കഴിഞ്ഞ തവണ ഒരു അംഗം മാത്രമുളള രാമചന്ദ്രൻ കടന്നപ്പളളിക്ക് എൽ ഡി എഫ് മന്ത്രിസ്ഥാനം നൽകിയിരുന്നുള്ളുവെന്നതും ശ്രദ്ധേയമായ കാര്യം .
രണ്ടാം പിണറായി മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾക്ക് നാളെ തുടക്കമാകുകയാണ് . തിങ്കളാഴ്‌ചയോടെ വകുപ്പ് വിഭജനചർച്ചകൾ പൂർത്തിയാക്കാനാണ് ഇന്നലെ ചേർന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായ തീരുമാനമെന്നാണ് വിവരം. ഈ മാസം ഇരുപത്തിരണ്ടാം തീയതിക്കകം സത്യപ്രതിജ്ഞ നടത്താനാണ് എൽ ഡി എഫ് ഉദ്ദേശിക്കുന്നത്
140 എം എൽ എമാരും വിശിഷ്‌ടവ്യക്തികളുമുൾപ്പടെ ചുരുങ്ങിയത് 200 പേരെയെങ്കിലും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുപ്പിക്കേണ്ടിവരുമെന്ന സാഹചര്യമാണ് . സാംസ്‌ക്കാരിക, രാഷ്ട്രീയപരിപാടികൾക്ക് വിലക്കുളള സാഹചര്യത്തിൽ ഇത്രയും പേർ പങ്കെടുക്കുന്ന ചടങ്ങ് നടത്താൻ സാധിക്കില്ല.
https://www.facebook.com/Malayalivartha

























