Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്രൂര കൊലപാതകം.... തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്


ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്... . 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുക, മത്സരരം​ഗത്ത് 1341 സ്ഥാനാർത്ഥികൾ, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്, രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന്, ഫലപ്രഖ്യാപനം 14 ന്


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...

സെമിലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാളുന്നു; അശാസ്ത്രീയ പരിശോധനയിൽ നട്ടം തിരിഞ്ഞ് പൊതുജനം, തിരുവനന്തപുരത്ത് വൻ ഗതാഗതകുരുക്ക്

06 MAY 2021 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം സിറ്റി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥൻ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ ....

ആശുപത്രിയിലെ മോർച്ചറിക്കരികിലിരുന്ന ബൈക്ക് മോഷ്ടിച്ചു കൊണ്ട് പാഞ്ഞ കുട്ടിസംഘത്തിലെ പ്രധാനി അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ....

തിരുവോണം ബംപര്‍ നറുക്കെടുപ്പിലും ഇതര പ്രതിദിന നറുക്കെടുപ്പുകളിലുമായി സമ്മാനാര്‍ഹരായവരെ ആദരിച്ച് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍

2025ലെ ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പ്രൊഫ.പാല്‍കുളങ്ങര കെ അംബികദേവിക്ക്

സങ്കടക്കാഴ്ചയായി.... ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം...

കോവിഡ് വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ സെമിലോക്ക്‌ഡൗൺ പാളുന്നു. ഓരോ ദിവസം കഴിയുമ്പോൾ പരിശോധന ശക്തമാകുന്നതോടൊപ്പം തിക്കും തിരക്കും കൂടുകയാണ്.

തലസ്ഥാനനഗരിയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. വാഹന യാത്രക്കാരെ കർശന പരിശോധനക്കുശേഷം മാത്രമാണ് കടത്തിവിടുന്നത്. ആദ്യദിനത്തില്‍ പ്രധാന ജങ്ഷനുകളില്‍ മാത്രമായിരുന്നു പരിശോധനയെങ്കില്‍ ഇന്നലെ ഗതി തുടരുകയായിരുന്നു.

നഗരത്തിലും ഗ്രാമത്തിലും തൊട്ടടുത്ത ജങ്ഷനുകളിൽ കടുത്ത പരിശോധന ആയിരുന്നു. ജനങ്ങളുടെ തിരക്കിന് പുറമെ വാഹന പരിശോധന കൂടി ആയതിനാൽ വൻ ഗതാഗത കുരുക്കുണ്ടായി.

നൂറ് കണക്കിന് വാഹനങ്ങള്‍ വരുന്ന ജംക്‌ഷനുകളില്‍ പത്തില്‍താഴെ പൊലീസിനെ വച്ച് എല്ലാവണ്ടിയും തടഞ്ഞ് പരിശോധിച്ചതാണ് ഗതാഗതകുരുക്കിന് കാരണമായത്. തിരുവനന്തപുരവും കൊച്ചിയുമടക്കം സംസ്ഥാനത്തിന്റെ പലമേഖലകളിലും ഗതാഗതകുരുക്കുണ്ടായി.

അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെ ബാക്കിയുള്ളവ അടഞ്ഞു കിടക്കുകയാണെങ്കിലും നിരത്തില്‍ വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ കുറവൊന്നും ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തെ പാപ്പനംകോട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പോലീസ് പരിശോധനകാരണം കിലോമീറ്ററോളം ദൂരങ്ങളിലാണ് വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍പ്പെട്ടത്.

യാത്ര പോകുന്നവരോട് എങ്ങോട്ട് പോകുന്നുവെന്ന് ചോദിച്ച്‌ യാത്ര ഉദേശ്യം ശരിയാണോ എന്ന് മനസിലാക്കും. രേഖകള്‍ ആവശ്യപ്പെടും. പേരും ഫോൺ നമ്പറും എല്ലാം ശരിയായിട്ട് രേഖപ്പെടുത്തും. യാത്ര രേഖ എല്ലാം ശരിയാണെങ്കില്‍ മാത്രം തുടര്‍ യാത്രയ്ക്ക് അനുവദിക്കും.

അല്ലാത്തവരെ തിരിച്ചയക്കും. നിയന്ത്രണലംഘനം കാണിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും, പിഴഇടാക്കും. ഓരോ വാഹനത്തിനുമുള്ള പോലീസിന്റെ നടപടിക്രമം പൂര്‍ത്തിയാക്കുമ്ബോള്‍ ഗതാഗത കുരുക്കിന്റെ നീളം വീണ്ടും വര്‍ദ്ധിക്കും. ഇത് യാത്രികരെ ഏറെ വലച്ചു.

തിരുവനന്തപുരം നഗരരാതിര്‍ത്തിയായ കുണ്ടമണ്‍കടവ്, മങ്കാട്ട്കടവ്, തിരുമല, തമ്ബാനൂര്‍, പൂജപ്പുര, ജഗതി, പേട്ട, ഇടപ്പഴിഞ്ഞി, പാപ്പനംകോട്, പേരൂര്‍ക്കട, വഴയില, കഴക്കൂട്ടം, പിഎംജി, ബൈപാസ് തുടങ്ങിയ സ്ഥലങ്ങളില്‍ ബാരിക്കേടും വടംവലിച്ചുകെട്ടിയുമാണ് പരിശോധനകള്‍ തുടര്‍ന്നത്.

പാപ്പനംകോട് ഭാഗത്ത് കയര്‍ കെട്ടി വാഹനം തടഞ്ഞായിരുന്നു കർശന പരിശോധന നടത്തിയത്. ഇത് മൂലം വാഹനങ്ങളുടെ നിര നീണ്ടു. ഓഫിസ് സമയത്തായിരുന്നു വാഹനപ്പെരുപ്പം ഉണ്ടായത്. നിയന്ത്രണങ്ങള്‍ പാലിച്ച്‌ ആശുപത്രിയിലും ഓഫീസുകളിലും പോകാനെത്തിയവരടക്കം വലഞ്ഞു.

നിത്യജീവിതത്തിനായി തൊഴില്‍ ചെയ്യാന്‍ ഇറങ്ങുന്നവരെയാണ് നിയന്ത്രണങ്ങള്‍ ഏറ്റവും ബാധിക്കുന്നത്. പോലീസ് പരിശോധനയില്‍ പെടുന്നതില്‍ ഏറെയും ഇരുചക്രവാഹനക്കാരാണ്. എന്നാല്‍ കാര്‍ യാത്രികരെയും ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കി.

 

എആര്‍, എസ്‌എപി ക്യാമ്പുകളിലെ പോലീസുകാര്‍, ലോക്കല്‍ സ്‌റ്റേഷന്‍ പോലീസുകാര്‍, സ്‌പെഷല്‍ യൂണിറ്റുകളില്‍ നിന്നുള്ള പോലീസുകാര്‍ എന്നിവരെയാണ് കോവിഡ് പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. വാഹന പരിശോധനയ്ക്ക് പുറമേ കടകളിലും ചന്തകളിലും പോലീസ് പരിശോധിച്ചു. സാമൂഹിക അകലം പാലിക്കാത്തവരെ താക്കീത് ചെയ്തു. പരിശോധന വരും ദിവസങ്ങളിലും തുടരും.

സെമി ലോക്ഡൗണ്‍ എന്ന നിയന്ത്രണം പാളുന്നതും അതിനൊപ്പം രോഗവ്യാപനം തീവ്രമാകുമെന്ന മുന്നറിയിപ്പും സമ്ബൂര്‍ണ അടച്ചിടലിന്റെ സാധ്യത വര്‍ധിപ്പിക്കുകയാണ്. രണ്ടാഴ്ച കൂടി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം വിലയിരുത്തി.

അതേസമയം, ഇന്നലെ സംസ്ഥാനത്ത അനാവശ്യ യാത്ര നടത്തിയ 4838 പേർക്കെതിരെയാണ് കേസെടുത്തത്. 1303 പേരെ അറസ്റ് ചെയ്യുകയും ചെയ്തു. 317 വാഹനങ്ങൾ പിടിച്ചെടുത്തു. ഏറ്റവും കൂടുതൽ കേടെടുത്ത് തിരുവനന്തപുരം ജില്ലയിൽ തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തിന് പത്തു നാൾ മാത്രം ശേഷിക്കെ പോലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ...  (11 minutes ago)

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (12 minutes ago)

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ  (17 minutes ago)

മൂന്ന് ജീവനക്കാർക്ക് പരിക്ക്  (18 minutes ago)

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (21 minutes ago)

ബൈക്ക് റബ്ബർത്തോട്ടത്തിലേക്ക് മറിഞ്ഞ് അപകടം  (28 minutes ago)

തിരുവോണം ബംപര്‍ നറുക്കെടുപ്പിലും ഇതര പ്രതിദിന നറുക്കെടുപ്പുകളിലുമായി സമ്മാനാര്‍ഹരായവരെ ആദരിച്ച് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍  (30 minutes ago)

ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രൊഫ.പാല്‍കുളങ്ങര കെ അംബികദേവിക്ക്  (37 minutes ago)

വാദം തുടരും  (41 minutes ago)

താൽക്കാലിക വിലക്ക് ഏർപ്പെടുത്തി  (53 minutes ago)

സ്കൂട്ടർ യാത്രക്കാരിയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം.  (54 minutes ago)

തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് ...  (1 hour ago)

പോളിങ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ്    (1 hour ago)

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (8 hours ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (8 hours ago)

Malayali Vartha Recommends