നാളെ മുതല്‍ മെഡിക്കല്‍ കോളജുകളും ജനറല്‍ ആശുപത്രികളും കേന്ദ്രീകരിച്ച് പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്‌ആര്‍ടിസി; മുപ്പത് ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലുള്ള റൂട്ടുകളിലേക്കാകും പ്രത്യേക സര്‍വീസ് നടത്തുന്നത് ; ബസുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം

സംസ്ഥാനത്ത് നാളെ മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ മെഡിക്കല്‍ കോളജുകളും ജനറല്‍ ആശുപത്രികളും കേന്ദ്രീകരിച്ച് പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു .
മുപ്പത് ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലുള്ള റൂട്ടുകളിലേക്കാകും പ്രത്യേക സര്‍വീസ് നടത്തുന്നത് . ബസുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കി
കോഴിക്കോട് നിന്നും 19, തൃശൂരില്‍ നിന്നും 40 അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. പാലക്കാട് ജില്ലയില്‍ വാളയാര്‍ ഉള്‍പ്പെടെ 13 ചെക് പോസ്റ്റുകള്‍ വരെ സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് കൂട്ടി.
ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ദീര്‍ഘ ദൂര യാത്രക്കാരുടെ ആവശ്യാനുസരണം ഇന്ന് രാത്രി വരെ പരമാവധി ബസുകള്‍ സര്‍വ്വീസ് നടത്തുമെന്ന് സിഎംഡി ശ്രീ. ബിജുപ്രഭാകര്‍ ഐ.എ.എസ് അറിയിച്ചു.ബാഗ്ലൂരില്‍ നിന്നും ആവശ്യം വരുന്ന പക്ഷം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം Emergency Evacuation നു വേണ്ടി മൂന്നു ബസുകള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്താന്‍ തയ്യാറാക്കിയിട്ടുണ്ട്.കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ അവിടെനിന്നും സര്‍വീസ് നടത്തുമെന്നും സിഎംഡി അറിയിച്ചു.
അതേ സമയം സംസ്ഥാനത്ത് മെയ് എട്ടാം തീയതി മുതല്‍ പതിനാറാം തീയതി വരെ സമ്പൂര്‍ണ്ണ ലോക് ഡോണ്‍ ആണ്. ബാഗ്ലൂരില്‍ നിന്നും ആവശ്യം വരുന്ന പക്ഷം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അടിയന്തര രക്ഷപെടുത്തലിനു വേണ്ടി മൂന്നു ബസുകള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്താന്‍ തയ്യാറാക്കിയിട്ടുണ്ട്.
കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ അവിടെനിന്നും സര്‍വീസ് നടത്തുമെന്നും സിഎംഡി അറിയിച്ചു. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് നടത്തുന്നതിന് കെഎസ്‌ആര്‍ടിസി തയ്യാറാണ്.
അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാര്‍ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസമാരെ അറിയിച്ചാല്‍ ആവശ്യമുള്ള സര്‍വ്വീസുകള്‍ നടത്തും . അല്ലെങ്കില്‍ കെഎസ്‌ആര്‍ടിസിയുടെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടാലും അതിനുള്ള സജീകരണം ഒരുക്കുന്നതായിരിക്കും .
കണ്‍ട്രോള്‍ റൂം നമ്ബര്‍ 9447071021, 0471 2463799
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നും നാളെയും യാത്രക്കാരുടെ തിരക്ക് പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ യൂണിറ്റ് ഓഫീസര്‍മാരും ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് പരാതിരഹിതമായി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് സിഎംഡി നിര്‍ദ്ദേശവും നല്‍കി
സംസ്ഥാനത്ത് നാളെ മുതൽ ലോക്ക്‌ഡൗൺ. മേയ് എട്ടിന് രാവിലെ ആറ് മണി മുതൽ പതിനാറാം തീയതി വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
കൊവിഡ് രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണ് സർക്കാർ അതിനിർണ്ണായക തീരുമാനം എടുത്തിരിക്കുന്നത്. സംസ്ഥാനത്ത് മറ്റന്നാൾ രാവിലെ മുതൽ സമ്പൂർണ അടച്ചിടലാണ്. അനാവശ്യമായി ആരും പുറത്തിറങ്ങരുത്
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ പൂര്‍ണമായ അടച്ചിടല്‍ വേണോയെന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടായേക്കുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം . നിലവിലുള്ള മിനി ലോക്ക്ഡൗണ്‍ രോഗവ്യാപനം കുറയ്ക്കാന്‍ പര്യാപ്‌തമല്ലെന്നാണ്, പൊലീസും ആരോഗ്യ വകുപ്പും സർക്കാരിനെ അറിയിച്ചതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം .
https://www.facebook.com/Malayalivartha

























