Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

അന്ന് വി എസിനെ പിണറായി വെട്ടി ... ഇനി പിണറായിയെ കാരാട്ട് വെട്ടും ... കേരളത്തിലെയും കേന്ദ്രത്തിലെയും സി പി. എം. നേതാക്കള്‍ തമ്മില്‍ നടക്കുന്ന ചക്കളത്തിപ്പോര് പുതിയ തലത്തിലേക്ക്‌...

08 MAY 2021 10:12 AM IST
മലയാളി വാര്‍ത്ത

പിണറായി വിജയന് പ്രകാശ് കാരാട്ടിനോടും സീതാറാം യച്ചൂരിയോടും പറയാനുള്ളത് ഇത് മാത്രമാണ്. അക്കാര്യം അധികം വൈകാതെ കേന്ദ്ര നേതാക്കളെ പിണറായി പക്ഷം അറിയിക്കാനാണ് സാധ്യത.

പക്ഷേ ബക്കറ്റിനുള്ളിലെ കടലിലെ വെള്ളം പിണറായി മറന്ന മട്ടാണ്. പാര്‍ട്ടിക്ക് അപ്പുറം പന പോലെ വളര്‍ന്ന വി എസിനെ തിരുത്തിയതെല്ലാം പിണറായി മറന്നു പോയിരിക്കുന്നു. ഇപ്പോള്‍ വി എസിനെ പോലെ പിണറായിയും പാര്‍ട്ടിയെന്ന പുര പുറത്തേക്ക് വളര്‍ന്നിരിക്കുന്നു. അത് തിരുത്താന്‍ ചെന്നതിലാണ് കാരാട്ടിനോട് പിണറായി കലിച്ചിരിക്കുന്നത്.

 



കേരളത്തിലെയും കേന്ദ്രത്തിലെയും സി പി. എം. നേതാക്കള്‍ തമ്മില്‍ നടക്കുന്ന ചക്കളത്തിപ്പോര് പുതിയ തലത്തിലെക്ക് നീങ്ങിയിരിക്കുകയാണ്.ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ച് തകര്‍ന്നു തരിപ്പണമായ സി പി എമ്മിന്റെ കേന്ദ്ര നേതൃത്വത്തിന് കേരള നേതാക്കളോട് കൊതികെറുവാണെന്ന അഭിപ്രായമാണ് പിണറായി വിജയന്‍ പക്ഷ നേതാക്കള്‍ക്കുള്ളത്. പിണറായിക്കും ഇങ്ങനെ തന്നെ.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചുരുക്കാന്‍ മാധ്യമ ശ്രമമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായത്തോടാണ് കേരള നേതാക്കള്‍ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. 140 ല്‍ 99 സീറ്റ് വാങ്ങി അധികാരത്തിലെത്തിയ ഒരു സര്‍ക്കാരിനോട് പെരുമാറേണ്ട രീതിയിലല്ല കേന്ദ്ര നേതൃത്വം പെരുമാറുന്നതെന്ന വിഷമത്തിലാണ് സംസ്ഥാന നേതൃത്വം. ഇത് പിണറായിയുമായി അടുപ്പം പുലര്‍ത്തുന്ന ചില നേതാക്കള്‍ കേന്ദ്ര നേതാക്കളെ അറിയിച്ചുതായി മനസിലാക്കുന്നു.

 



പിണറായിയുടെ വ്യക്തി പ്രഭാവമാണ് കേരളത്തിലെ വിജയത്തിന് കാരണമെന്നും പാര്‍ട്ടിയിലും സര്‍ക്കാരിലും പിണറായി ആധിപത്യം എന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നുമാണ് സിപിഎമ്മിന്റെ ദില്ലിയിലെ മുഖപത്രമായ പിപ്പിള്‍സ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലെ കുറ്റുപ്പെടുത്തല്‍. ഇത് തനിക്കുള്ള അവഹേളനമാണെന്ന് പിണറായിക്ക് തോന്നിയെങ്കില്‍ അദ്ദേഹത്തെ കുറ്റം പറയാന്‍ കഴിയില്ല.

കേരളത്തിലെ വിജയം പരമാധികാരമുള്ള നേതാവിന്റെ വിജയമായി മാറ്റാന്‍ ശ്രമിക്കുന്നു. കേരളത്തിലെ വിജയം വ്യക്തിപരമായും കൂട്ടായുമുള്ള പരിശ്രമങ്ങളുടെ ഫലമാണ്. പിണറായി വിജയന്‍ ഭരണത്തില്‍ മികച്ച മാതൃക കാട്ടി എന്നതില്‍ സംശയമില്ല. പുതിയ മന്ത്രിസഭ കൂട്ടായ പരിശ്രമത്തിന്റെ പാത പിന്തുടരുമെന്നുമാണ് പാര്‍ട്ടിയുടെ സന്ദേശം. ഇതിലും പിണറായി വിജയന്‍ അസന്തുഷ്ടനാണ്.

 



കേരളത്തിലെ വിജയം തന്റെത് മാത്രമാക്കി ചുരുക്കാനാണ് പിണറായി ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. അത് ഒരു പരിധി വരെ ശരിയാണ് താനും. പാര്‍ട്ടിക്ക് അപ്പുറത്തേക്ക് പിണറായി വളര്‍ന്നു എന്നത് സത്യം മാത്രമാണ്. ഒരു ഘട്ടത്തിലും കേരളത്തിലെ സി പി എമ്മിനല്ല ജനങ്ങള്‍ വോട്ടു ചെയ്തത്. അവര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല.അവര്‍ വോട്ടു ചെയ്തത് പിണറായി എന്ന നായകനാണ്. എന്നാല്‍ അത് അങ്ങനെയാണെന്ന് അംഗീകരിക്കാന്‍ സി പി എമ്മിന് കഴിയില്ല.

മുമ്പ് വി എസ് അച്ചുതാനന്ദനും ഇതേ അവസ്ഥയിലായിരുന്നു. അദ്ദേഹവും പാര്‍ട്ടിക്ക് അപ്പുറത്തേക്ക് വളര്‍ന്നിരുന്നു. അന്നു വി എസിനെ വെട്ടാനെത്തിയത് പിണറായിയാണ്. പക്ഷേ ഇന്ന് വി എസിന് ബോധമില്ല.പ്രതികരിക്കാന്‍ പോലും അദ്ദേഹം അശക്തനായിരിക്കുന്നു.

 



കാരാട്ടിന്റെ ലേഖനം മലയാള മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തിച്ചത് കേന്ദ്ര നേതാക്കളാണെന്ന വിവരം പിണറായിക്ക് കിട്ടിയതോടെയാണ് കലിപ്പ് മൂത്തത്. ഡല്‍ഹിയിലെ ഇട്ടാവട്ടത്തില്‍ കറങ്ങുന്ന ഒരു മാസികയില്‍ കാരാട്ട് എഴുതിയ ലേഖനം കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു.

പിണറായിയെ സി പി എം തള്ളി എന്നാണ് മലയാള മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.എന്നാല്‍ വ്യക്തികളിലേക്ക് പാര്‍ട്ടി ചുരുങ്ങുന്ന വേദനയാണ് കാരാട്ട് പങ്കുവച്ചത്. ഇതില്‍ പാര്‍ട്ടിക്ക് സംഭവിച്ച ക്ഷീണത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമുണ്ടായിരുന്നു. ലേഖനം എഴുതുമ്പോഴും കേരളത്തിലെ ജയം പിണറായിയുടെത് മാത്രമാണെന്ന് കാരാട്ടിനറിയാം. എന്നാല്‍ അദ്ദേഹത്തിന് അത് തുറന്നു പറയാന്‍ കഴിയില്ല. അതാണ് പാര്‍ട്ടിയുടെ രീതി.

 

 



ഏതായാലും പുറപ്പുറത്തേക്കുള്ള പിണറായിയുടെ വളര്‍ച്ച കേന്ദ്ര സി പി എം അംഗീകരിക്കില്ല.അതിനുള്ള ചരടുവലികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

 

"

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (5 hours ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (5 hours ago)

പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി  (6 hours ago)

സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം  (6 hours ago)

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (8 hours ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (9 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (9 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (10 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (10 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (11 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (11 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (11 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (11 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (11 hours ago)

Malayali Vartha Recommends