Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മറക്കില്ല ആ വിളി... പഴയകാല സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ വിയോഗ വാര്‍ത്ത പങ്കുവച്ച് പ്രിയദര്‍ശന്‍; ഇക്കാലമത്രയും ആഴ്ചയില്‍ 3 ദിവസം സംസാരിച്ചിരുന്ന സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍

11 MAY 2021 08:42 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ഡെന്നിസ് ജോസഫിന്റെ വിയോഗം സിനിമാ ലോകത്തെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. ഡെന്നിസ് ജോസഫും താനുമായുള്ള ആത്മബന്ധം തുറന്ന് പറയുകയാണ് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍.

ഞായറാഴ്ച രാത്രി ഡെന്നിസ് വിളിച്ചു. തിങ്കളാഴ്ച അതേ നമ്പറില്‍നിന്നു ഡെന്നിസ് വിട്ടുപോയ വിവരം എനിക്കു വരുന്നു. ജീവിതത്തില്‍ ഇതുപോലെ അമ്പരന്നുപോയ സമയമില്ല. ഇക്കാലമത്രയും ആഴ്ചയില്‍ 3 ദിവസം സംസാരിച്ചിരുന്ന സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍.

 



ന്യൂഡല്‍ഹി റിലീസ് ചെയ്യാന്‍ 2 ദിവസമുള്ളപ്പോള്‍ ഡെന്നിസും ജോഷിയേട്ടനും എന്നെ വിളിച്ചു പറഞ്ഞു 'നീയതു കാണണം'. ഞാനും ഡെന്നിസും ജോഷിയേട്ടനും മാത്രമിരുന്നാണു കണ്ടത്. കാണെക്കാണെ അന്തം വിട്ടുപോയ സിനിമയാണത്. അതിനപ്പുറമുള്ള മലയാള സിനിമ അതിനു മുന്‍പു ഞാന്‍ കണ്ടിട്ടില്ല.

മോഹന്‍ലാലിന്റെ ജീവിതം വഴി തിരിച്ചുവിട്ടതു ഡെന്നിസാണ്. നന്നായി പാടുമായിരുന്നു. ഡെന്നിസിനൊപ്പം ഇരിക്കാനുള്ള കൊതികൊണ്ടു 'ഗീതാഞ്ജലി' എന്ന സിനിമയുടെ കാലത്തു എനിക്കു കൂട്ടിനിരുത്തി. മലയാളത്തില്‍ ഇതുപോലെ കത്തിനിന്ന എഴുത്തുകാരനില്ല. എന്തും എഴുതി ഹിറ്റാക്കാനുള്ള മാജിക്കുണ്ടായിരുന്നു ഡെന്നിസിന്റെ േപനയ്ക്ക് എന്നും പ്രിയദര്‍ശന്‍ ഓര്‍മ്മിച്ചു.

 

 



മലയാള സിനിമയ്ക്ക് മറക്കാനാകാത്ത തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. എണ്‍പതുകളുടെ രണ്ടാം പകുതി മലയാള സിനിമയില്‍ ഡെന്നിസ് ജോസഫിന്റേതായിരുന്നു. ആ തിരക്കഥകള്‍ മലയാളത്തിലെ 2 മഹാനടന്മാരെ താരപദവയിലേക്കു കൈപിടിച്ചുകയറ്റി. ജോഷിയുടെ സംവിധാനത്തില്‍ ഇറങ്ങിയ 'നിറക്കൂട്ട്' മമ്മൂട്ടിയെ മലയാള സിനിമയുടെ അമരത്തെത്തിച്ചു. തമ്പി കണ്ണന്താനത്തിന്റെ 'രാജാവിന്റെ മകനി'ലൂടെ മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരം പിറന്നു. സുരേഷ് ഗോപിയുടെ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയായിരുന്നു.

പിന്നെ ഡെന്നിസ് പേനയെടുത്ത വഴിയേ മലയാളസിനിമ നീങ്ങുകയായിരുന്നു. ചെന്നൈ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലായിരുന്നു അന്നു സിനിമക്കാരുടെ താവളം. മമ്മൂട്ടിയും മോഹന്‍ലാലും ചെന്നൈയിലെത്തിയാല്‍ ഡെന്നിസ് ജോസഫിന്റെ മുറിക്കു തൊട്ടടുത്തുള്ള മുറികള്‍ തന്നെ ആവശ്യപ്പെടുമായിരുന്നുവെന്നാണു കഥ.

 



മമ്മൂട്ടിയുടെ താരപദവി വീണ്ടെടുത്ത 'ന്യൂഡല്‍ഹി' (1987) വന്നതോടെ ഡെന്നിസ് ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന തിരക്കഥാകൃത്തായി. 'ന്യൂഡല്‍ഹി' കണ്ടിട്ടു മണിരത്‌നവും രജനീകാന്തും തന്നെത്തേടി മുറിയില്‍ വന്ന സംഭവം ഓര്‍മപ്പുസ്തകത്തില്‍ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍, മറ്റു ഭാഷകളില്‍നിന്നു വലിയ ഓഫറുകള്‍ സ്വീകരിച്ചതുമില്ല.

മലയാളത്തില്‍ തുടരെ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന കാലം. മോഹന്‍ലാലിനു വേണ്ടി 'ഭൂമിയിലെ രാജാക്കന്മാര്‍,' 'വഴിയോരക്കാഴ്ചകള്‍', 'ഇന്ദ്രജാലം'... മമ്മൂട്ടിക്കുവേണ്ടി 'സംഘം', 'കോട്ടയം കുഞ്ഞച്ചന്‍', 'നായര്‍സാബ്'. മലയാളികളെ ഇന്നും ചിരിപ്പിക്കുന്ന 'നമ്പര്‍ 20 മദ്രാസ് മെയിലും' കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയ 'ആകാശദൂതും' അതേ തൂലികയില്‍നിന്നു പിറവിയെടുത്തു.

 



മലയാളത്തില്‍ തിരക്കഥാകൃത്തുക്കള്‍ക്കു താരപദവി സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഡെന്നിസ് ജോസഫ്. നിര്‍മാതാക്കളും സംവിധായകനും കൂടി തീരുമാനിക്കുന്ന കഥയ്ക്ക് അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ തിരക്കഥയും സംഭാഷണവും ചമയ്ക്കുന്ന രീതി 'രാജാവിന്റെ മകന്‍' മാറ്റിമറിച്ചു. അധോലോകത്തുനിന്ന് വിന്‍സന്റ് ഗോമസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ഡെന്നിസ് ജോസഫിന്റെ തന്റേടമായിരുന്നു.

നായകന്‍ കൊല്ലപ്പെടുന്ന പതിവില്ലാത്ത ക്ലൈമാക്‌സ് മലയാള സിനിമയെ പുതുവഴിയിലേക്കു നയിച്ചു. നിര്‍മാതാക്കള്‍ കൊടുക്കുന്ന കാശ് എണ്ണി നോക്കാതെ പോക്കറ്റിലിടുന്ന എഴുത്തുകാരായിരുന്നു അന്നേറെയും. ഞാനാണ് അതിനു മാറ്റം വരുത്തിയത് എന്നാണ് ഡെന്നിസ് ജോസഫിന്റെ വിലയിരുത്തല്‍.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends