Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

നെടുങ്കണ്ടം രാജ് കുമാർ ലോക്കപ്പ് മരണം: എസ്.ഐ. സാബു അടക്കം 9 പോലീസുദ്യോഗസ്ഥർക്ക് ജാമ്യം....ലോക്കൽ പോലീസിൻ്റെയും ക്രൈംബ്രാഞ്ചിൻ്റെയും സാക്ഷിമൊഴികൾ വേണമെന്ന് പ്രതികൾ

15 MAY 2021 08:09 AM IST
മലയാളി വാര്‍ത്ത

നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ നടന്ന രാജ് കുമാർ കസ്റ്റഡി മരണക്കേസിൽ സബ് ഇൻസ്പെക്ടർ കെ. എ. സാബു അടക്കം 9 പോലീസുദ്യോഗസ്ഥർക്ക് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

 

കൊച്ചി സി ബി ഐ കോടതി മുമ്പാകെ വിചാരണ നേരിടുന്നതിനായി സി ബി ഐ കുറ്റപത്ര പകർപ്പും സാക്ഷിമൊഴിപകർപ്പുകളും കോടതി പ്രതികൾക്ക് നൽകി. അതേ സമയം കേസന്വേഷണത്തിൽ സിബിഐ എത്തും മുമ്പ് ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും രേഖപ്പെടുത്തിയ സാക്ഷിമൊഴിപ്പകർപ്പുകൾ വേണമെന്ന പ്രതികളുടെ ആവശ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്.പി. നിലപാടറിയിക്കാൻ കോടതി ഉത്തരവിട്ടു.

 

 

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 207 പ്രകാരമാണ് വിചാരണയിൽ പ്രോസിക്യൂഷൻ റിലെ ചെയ്യുന്ന (ആശ്രയിക്കുന്ന) രേഖകളുടെ പകർപ്പ് പ്രതിഭാഗത്തിന് നൽകിയത്. കേസ് വിചാരണക്കായി കൊച്ചി സിബിഐ കോടതിയിലേക്ക് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 193 , 209 എന്നീ വകുപ്പുകൾ പ്രകാരം കമ്മിറ്റ് ചെയ്തയക്കുന്ന നടപടിയാണ് സി ബി ഐ യുടെ ഫയലിംഗ് , കമ്മിറ്റൽ കോടതിയായ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പുരോഗമിക്കുന്നത്.

കസ്റ്റഡി മരണക്കേസിൽ ഒന്നു മുതൽ 9 വരെ പ്രതികളായ നെടുങ്കണ്ടം പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ. എ. സാബു , എ.എസ്.ഐ. സി.ബി. റെജിമോൻ , സിവിൽ പോലീസ് ഓഫീസറായ പോലീസ് ജീപ്പ് ഡ്രൈവർ നിയാസ് , സീനിയർ സി.പി.ഒ. സജീവ് ആൻ്റണി , ഹോം ഗാർഡ് കെ.എം. ജയിംസ് , സി.പി.ഒ. ജിതിൻ. കെ. ജോർജ് , എ. എസ്. ഐ.യും സ്റ്റേഷൻ റൈറ്ററുമായ റോയി. പി. വർഗീസ് , സീനിയർ സി.പി.ഒ. ബിജു ലൂക്കോസ് , വനിത സി.പി.ഒ. ഗീതു ഗോപിനാഥ് എന്നിവർക്കാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണ വേളയിൽ ബിജുവും ഗീതുവും പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല.

 


2019 ജൂൺ 12 നാണ് ഇടുക്കി തൂക്കുപാലത്തെ ഹരിത ഫിനാൻസ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ് കുമാറിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്താതെയും പോലീസ് സ്റ്റേഷൻ ജി.ഡി. യിൽ എൻട്രി ചെയ്യാതെയും ദേഹപരിശോധനാ രജിസ്റ്ററിൽ (പേഴ്സണൽ സെർച്ച് രജിസ്റ്റർ) (പി. എസ്.ആർ) രേഖപ്പെടുത്താതെയും പോലീസുദ്യോഗസ്ഥരുടെ പോക്കറ്റ് ഡയറി നോട്ടു ബുക്കിൽ രേഖപ്പെടുത്താതെയും അനധികൃതമായി കസ്റ്റഡിയിൽ വച്ച് പണം വീണ്ടെടുക്കാനെന്ന പേരിൽ 4 ദിവസം മൂന്നാം മുറ പ്രയോഗിച്ചും ക്രൂരമായി മാരകായുധങ്ങളുപയോഗിച്ചും മർദ്ദിച്ചു.

 

 

അവശനായ രാജ് കുമാറിനെ ജൂൺ 15 ന് നെടുങ്കണ്ടം സർക്കാർ ആശുപത്രിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഹാജരാക്കി. ആരോഗ്യ സ്ഥിതി അത്യന്തം മോശമായതിനാൽ ഡോക്ടർ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ അപ്രകാരം ചെയ്യാതെ പോലീസ് തലേ ദിവസം കസ്റ്റഡിയിൽ എടുത്തതായി വ്യാജ അറസ്റ്റ് മെമ്മോ , അറസ്റ്റ് അറിയിപ്പ് , ഇൻസ്പെക്ഷൻ മെമ്മോ , അറസ്റ്റ് കാർഡ് , എഫ്.ഐ.ആർ , എഫ്. ഐ. എസ് , റിമാൻ്റ് റിപ്പോർട്ട് എന്നിവ തയ്യാറാക്കി ഇടുക്കി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ജൂൺ 16 ന് ഹാജരാക്കി. ജാമ്യമില്ലാ വകുപ്പായതിനാലും ജാമ്യാപേക്ഷ സമർപ്പിക്കാത്തതിനാലും ജാമ്യക്കാരില്ലാത്തതിനാലും കോടതി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻറ് ചെയ്ത് പീരുമേട് സബ് ജയിലിലേക്ക് റിമാൻ്റ് ചെയ്തു.

 

 

ആരോഗ്യസ്ഥിതി വഷളായ രാജ് കുമാർ ദാഹജലം ചോദിച്ചിട്ടും ജയിലധികൃതർ നൽകിയില്ലെന്ന് സഹതടവുകാർ സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. ജൂൺ 21 ന് പീരുമേട് ജയിലിൽ നിന്നും ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് 1.20 ന് മരിച്ചു. ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീർക്കാൻ പോലീസ് ശ്രമിച്ചെങ്കിലും അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണം പോലീസിനെ സഹായിക്കുന്ന രീതിയിലായതിനാൽ അന്വേഷണം സി.ബി.ഐ. ക്ക് കൈമാറുകയായിരുന്നു. 2021 ഫെബ്രുവരി 4 നാണ് അന്വേഷണം പൂർത്തിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

 

 


കൂടാതെ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് അന്വേഷണ കമ്മിഷൻ കസ്റ്റഡി മരണം അന്വേഷിച്ച് പോലീസുദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട് നൽകി. കമ്മീഷൻ വിദഗ്ധ ഡോക്ടർമാരെ കൊണ്ട് രാജ്കുമാറിൻ്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തിയാണ് പോലീസ് സ്റ്റേഷനുള്ളിൽ നടന്ന കുറ്റകൃത്യങ്ങൾ തെളിവിൽ കൊണ്ടുവന്നത്. ദേഹമാസകലം 22 ലധികം പരിക്കുകൾ , 4 വാരിയെല്ലുകൾക്ക് ഒടിവ് , കാൽപാദത്തിലെ ഉള്ളം കാലിൽ മാരകായുധങ്ങൾ കൊണ്ടടിച്ച ധാരാളം ചതവുകൾ എന്നിവ കണ്ടെത്തി. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പ്രകാരം പോലീസുദ്യോഗസ്ഥരെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചു വിട്ടു.

 


തങ്ങൾ ആവശ്യപ്പെടുന്ന രീതിയിൽ രേഖകൾ ചമക്കാൻ രാജ് കുമാറിൻ്റെ ഭാര്യ ശാലിനിയേയും പ്രതികൾ ഉപദ്രവിച്ചതായി സിബിഐ കുറ്റപത്രത്തിലുണ്ട്. 152 സാക്ഷി മൊഴികൾ , 145 പ്രാമാണിക രേഖകൾ , 32 തൊണ്ടിമുതലുകൾ എന്നിവ കോടതിയിൽ സിബിഐ ഹാജരാക്കിയിട്ടുണ്ട്. ഇടുക്കി എസ്. പി. വേണുഗോപാൽ , ഡിവൈഎസ്പി ഷംസുദ്ദീൻ , ജയിൽ ഉദ്യോഗസ്ഥർ , പോലീസിനനുകൂലമായി പരിക്കില്ലാ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാർ എന്നിവർക്കെതിരെ അന്വേഷണം തുടരുകയാണെന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

 


ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 109 ( കുറ്റകൃത്യത്തിനുള്ള പ്രേരണയും ഗൂഢാലോചനയും ബോധപൂർവ്വമായ സഹായിക്കലും) , 324 ( മാരകായുധങ്ങളുപയോഗിച്ചുള്ള ദേഹോപദ്രവമേൽപ്പിക്കൽ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്നു മറയ്ക്കാൻ കളവായ വിവരം നൽകലും തെളിവു നശിപ്പിക്കലും) , 167 (പൊതുസേവകർ ക്ഷതി ഉളവാക്കണമെന്ന ഉദ്ദേശ്യത്തോടെ തെറ്റായ രേഖ ചമക്കൽ) , 193 ( നീതിന്യായ കോടതിയിൽ വ്യാജമായ തെളിവു നൽകൽ) , 343 ( മുന്നോ അതിൽ കൂടുതലോ ദിവസത്തെ അന്യായ തടങ്കലിൽ വയ്ക്കൽ) , 348 ( ഭയപ്പെടുത്തി കുറ്റസമ്മതം വാങ്ങുകയോ വസ്തു തിര്യെ കൊടുക്കുവാൻ നിർബന്ധിക്കുകയോ ചെയ്യുന്നതിനു വേണ്ടിയുള്ള അന്യായമായ തടഞ്ഞുവയ്ക്കൽ) , 323 (സ്വേച്ഛയാലുള്ള ദേഹോപദ്രവം) , 330 ( ഭയപ്പെടുത്തിയുള്ള കുറ്റസമ്മതത്തിനു വേണ്ടി സ്വേച്ഛയാ ദേഹോപദ്രവമേൽപ്പിക്കൽ) , 331 ( ഭയപ്പെടുത്തിയുള്ള കുറ്റസമ്മതത്തിന് വേണ്ടി സ്വേച്ഛയാ കഠിന ദേഹോപദ്രമൽപ്പിക്കൽ) , 302 ( കൊലപാതകം) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതിൽ പലരും കൂടി കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (4 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (4 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (4 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (5 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (6 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (7 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (7 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (8 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (8 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (9 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (9 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (9 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (9 hours ago)

Malayali Vartha Recommends