രാത്രിയുണ്ടായ ശക്തമായ കാറ്റിലും കടലാക്രമണത്തിലും തിരുവനന്തപുരം വലിയതുറ കടല്‍ പാലത്തില്‍ വിള്ളല്‍, ഒരുഭാഗം ചരിഞ്ഞു; പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി
സംസ്ഥാനാത്ത് ശക്തമായ മഴയും കടൽക്ഷോഭവും ശക്തമായിക്കൊണ്ടിരിക്കുകയാണ്. കടല്‍ക്ഷോഭം രൂക്ഷമായതിന് പിന്നാലെ വലിയതുറ പാലത്തില്‍ വിള്ളല്‍ സംഭവിച്ചു. വിളളലിന് പിന്നാലെ കടല്‍ പാലത്തിന്‍റെ ഒരു ഭാഗം ചരിഞ്ഞ നിലയിൽ.
പാലത്തിന് നിരവധി തവണ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇപ്പോൾ നവീകരിച്ചുവരുകയായിരുന്നു. അതിനിടയിലാണ് വീണ്ടും കടൽ പാലത്തിനു വിള്ളൽ സംഭവിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളല്‍ രൂപപ്പെട്ടതെന്നാണ് വിലയിരുത്തല്‍.
വിള്ളല്‍ രൂപപ്പെട്ടതോടെ അപകട സാദ്ധ്യത കണക്കിലെടുത്ത് പാലത്തിന്‍റെ ഗേറ്റ് പൂട്ടിയിരിക്കുകയാണ്. സ്ഥലത്ത് പൊലീസിന്‍റെ കനത്ത നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പാലം അപകടാവസ്ഥയിലായത് കൊണ്ട് തുറമുഖ വകുപ്പ് സന്ദര്‍ശനം നിരോധിച്ചുകൊണ്ട് പാലത്തിന് സമീപം പരസ്യപലക സ്ഥാപിച്ചിരുന്നു. എങ്കിലും നിരവധി സന്ദര്‍ശകരും മത്സ്യത്തൊഴിലാളികളും പാലം ഇപ്പോഴും
ഉപയോഗിക്കുന്നുണ്ട്.
പണ്ട് കപ്പലടുത്തിരുന്ന കാലത്തോളം പഴക്കുള്ള കടല്‍പാലം. വലിയതുറയുടെ ലാന്റ് മാര്‍ക്ക് ആണ് ഈ കടല്‍പ്പാലം. പാലത്തിന് പുതുമോടി നല്‍കാന്‍ ഒരുകോടി അഞ്ച് ലക്ഷം രൂപക്ക് പദ്ധതി തയ്യാറാക്കി അറ്റകുറ്റപണിചെയ്തത്.
വലിയതുറ ഗ്രേറ്റ് ഹാര്‍ബര്‍ എന്ന നിലയില്‍ വലിയതുറ പാലം വളരെ കാലം മുമ്പേ പ്രസിദ്ധമായിരുന്നു. 1825ല്‍ പണിത പാലം 1956ലാണ് ഇന്നുള്ള രൂപത്തില്‍ നിര്‍മ്മിച്ചത്.
കടല്‍ ക്ഷോഭം ശക്തമായ വലിയതുറയില്‍ അടക്കം നിരവധി പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പി ലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha