കോവിഡ് വാക്സിന് ലഭിക്കുന്നതിന് മുന്‍ഗണന പട്ടികയില്‍ ബ്യൂട്ടീഷ്യന്മാരെ ചേര്‍ക്കുക, ബ്യൂട്ടിഷ്യന് മേഖലയിലെ തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിൽ; അലിവ് തോന്നണമെന്ന് സർക്കാരിനോട് അഭ്യര്‍ഥിച്ച് അസോസിയേഷന്
ബ്യൂട്ടിഷ്യന് മേഖലയിലെ 40,000 തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലാണെന്നും സര്‍ക്കാര്‍ അടിയന്തരമായി അലിവ് തോന്നണമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ബ്യൂട്ടിഷ്യന് (സി.കെ.ബി). ഒന്നാം കോവിഡ് മഹാമാരിക്കാലത്ത് ലോക്ഡൗണിന് മുമ്പേ അടച്ചു പൂട്ടിയതാണ് ബ്യൂട്ടി പാര്‍ലറുകള്‍. തൊഴിലാളികളും കുടുംബാംഗങ്ങളുമടക്കമുള്ളവര്‍ ഈ തൊഴില്‍മേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ്.
അര്‍ധ പട്ടിണിയിലും മുഴു പട്ടിണിയിലുമാണ് പലരും. ഈ മേഖലയോട് സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ കാണിക്കണമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് മഞ്ജു സുഭാഷ് ആവശ്യപ്പെട്ടു. ഉപഭോക്താക്കളോട് കൂടുതല്‍ അടുത്തിടപഴകുന്ന വിഭാഗം എന്ന നിലയില്‍ കോവിഡ് വാക്സിന് ലഭിക്കുന്നതിന് മുന്‍ഗണന പട്ടികയില്‍ ബ്യൂട്ടീഷ്യന്മാരെ ചേര്‍ക്കുക,
അടച്ചിട്ട കാലയളവിലെ കടമുറികളുടെ വാടക (തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ളതുമായ കടമുറികള്‍) ഒഴിവാക്കുക, കടകള്‍ ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കുവാന്‍ അനുവദിക്കുക, ബ്യുട്ടിഷ്യന് മാര്‍ക്ക് പ്രത്യേക സാമ്ബത്തിക പാക്കേജ് (സാമ്ബത്തിക സഹായം) അനുവദിക്കുക എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ട് അസോസിയേഷന് സര്‍ക്കാറിന് നിവേദനം നല്കി.
https://www.facebook.com/Malayalivartha