കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു; ശ്രദ്ധേയനായത് കോവിഡ് കാർട്ടൂണുകളിലൂടെ..നമുക്ക് നഷ്ടമായത് തന്റെ കഴിവുകളെ സമൂഹ നൻമയ്ക്കായി വിനിയോഗിച്ച ഒരു യുവകലാകാരനെ......

പ്രശസ്ത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു. കൊറോണ ബാധിതനായിരുന്നു 37 കാരനായ ബാദുഷ. കൊറോണ നെഗറ്റീവായതിന് പിന്നാലെ ന്യുമോണിയയും ബാധിച്ചിരുന്നു. ഇതിന് ചികിത്സയിൽ കഴിയുന്നതിനിടെ ആലുവ താലൂക്ക് ആശുപത്രിയിൽ വച്ചാണ് അന്ത്യം..കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനും കാർട്ടൂൺ ക്ലബ്ബ് ഓഫ് കേരള കോർഡിനേറ്ററുമാണ്
കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയിരുന്നെങ്കിലും വീണ്ടും അസ്വസ്ഥത തോന്നി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.'കാർട്ടൂൺമാൻ ബാദുഷ' എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.ആലുവ തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സ്‌കൂളിനടുത്താണ് താമസിച്ചിരുന്നത്.
സംസ്ഥാനത്തും പുറത്തും കാർട്ടൂൺ ക്ലാസുകളുമായി ഓടിനടന്നിരുന്ന അദ്ദേഹം കോവിഡ് വ്യാപനം തുടങ്ങിയ ശേഷം വീടിനകത്തിരുന്നു രചനകൾ നിർവഹിക്കുകയായിരുന്നു. ഒരു മിനിറ്റ് കൊണ്ട് ആളുകളുടെ കാരിക്കേച്ചറുകൾ വരക്കുന്നതിൽ പ്രത്യേക മിടുക്ക് ഉണ്ടായിരുന്നു.. . 12 മണിക്കൂർ കൊണ്ട് 700 കാരിക്കേച്ചറുകൾ വരച്ച് ഇന്ത്യയിലെ ദൈർഘ്യമേറിയ ഡ്രോയിങ് ഷോയും അദ്ദേഹം തന്റെ പേരിലാക്കിയിരുന്നു.......
സമീപകാലത്ത് വരച്ചിരുന്ന കോവിഡ് ബോധവത്ക്കരണ കാർട്ടൂണുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....... ഐഎംഎ ഉൾപ്പടെയുള്ളവരുടെ പിന്തുണയും ഇതിനു ലഭിച്ചിരുന്നു. മെഡിക്കൽ അസോസിയേഷൻ വെബ്‌സൈറ്റിൽ ഇദ്ദേഹത്തിന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്തുലക്ഷത്തിലധികം ആളുകൾ ടിക്ടോക്കിൽ ഇദ്ദേഹത്തെ പിന്തുടരുന്നുണ്ട്
https://www.facebook.com/Malayalivartha






















