മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ല: മക്കൾ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തത്: പരിഹാസമുയർത്തി കെ.ബാബു

മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവായ മുഹമ്മദ് റിയാസ് മന്ത്രി സ്ഥാനത്ത് എത്തിയ നാൾ മുതൽ അദ്ദേഹം രൂക്ഷ വിമർശനം നേരിടുന്നുണ്ട്. ഇപ്പോളിതാ അദ്ദേഹത്തിനെതിരെ എംഎൽഎ കെ ബാബു രംഗത്തുവന്നിരിക്കുകയാണ്... മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തിന് എതിരെ കെ.ബാബു ആരോപണങ്ങൾ ഉയർത്തിയതോടെ സഭയിൽ ബഹളം മൂർച്ചിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി പി.എ.മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തിയായിരുന്നു കെ.ബാബു വിമർശനം ഉയർത്തിയത് . റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ലെന്നും മക്കൾ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തതെന്നുമായിരുന്നു ബാബുവിന്റെ പരാമർശം.
ഇതോടെ ഭരണപക്ഷ അംഗങ്ങൾ ബഹളവുമായി എഴുന്നേറ്റു. എന്നാൽ, ബാബു ഇതൊന്നും കാര്യമാക്കാതെ പ്രസംഗം തുടർന്നു. ‘പോ മക്കളേ. അതൊക്കെ അങ്ങു കയ്യിൽ വച്ചാൽ മതി’ എന്നും ഭരണപക്ഷത്തെ നോക്കി അദ്ദേഹം പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ ബാബുവിന്റെ സമയം അവസാനിച്ചെന്നും മൈക്ക് അടുത്ത പ്രസംഗകനായ എം.എം.മണിക്കു കൈമാറുന്നുവെന്നും സ്പീക്കർ പറഞ്ഞു. ഇത് അംഗീകരിക്കാതെ ബാബു പ്രസംഗം തുടർന്നെങ്കിലും മണിക്കു മൈക്ക് കൈമാറിയതോടെ അദ്ദേഹം ഇരുന്നു.
കഴിഞ്ഞദിവസം കോൺഗ്രസ് എംഎൽഎ പി കെ ബഷീറും മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു നിയമസഭയിൽ. ആ സംഭവം ഇങ്ങനെയായിരുന്നു.മാസ്ക് താഴ്ത്തി വയ്ക്കല്ലേ...’ എന്ന് അദ്ദേഹത്തിനോട് പറഞ്ഞപ്പോൾ നൽകിയ മറുപടി
സ്വന്തം ശൈലിയിൽ തന്നെ ബഷീർ മറുപടി പറഞ്ഞു.... ‘മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുമ്പോൾ തന്നെ മാസ്ക് താഴ്ത്തിയാ വയ്ക്കുന്നേ.. അപ്പോഴാ..’– എന്നായിരുന്നു അദ്ദേഹം തിരിച്ചടിച്ചത്.
സമയം കഴിയാറായി എന്ന ഓർമിപ്പിച്ച സ്പീക്കർ എം.ബി.രാജേഷിനോട്, ‘അങ്ങ് പണ്ടു പാർലമെന്റിൽ എന്നെ പോലെനിന്ന് കുറച്ചു മിനിറ്റുകൾക്ക് വേണ്ടി വാദിച്ചിരുന്നു. അതോർക്കണം. അന്നത്തെ അങ്ങയുടെ സ്ഥാനത്ത് ഞാനാണ് ഇവിടെ എന്ന് മറക്കല്ലേ’ എന്നായിരുന്നു ബഷീറിന്റെ മറുപടി. ലീഗ് ഒരിക്കലും നക്കാപിച്ചാ മോഹിച്ച് എൽഡിഎഫിലേക്ക് ക്ഷണിച്ചാലും വരില്ലെന്നും യുഡിഎഫ് മുന്നണിയിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ തലശേരി എംഎൽഎ എ.എൻ.ഷംസീറിനെയും ബഷീർ പരിഹസിച്ചു. ഷംസീറിനെ ഓർത്താണ് തനിക്ക് സങ്കടമെന്ന് അദ്ദേഹം പറഞ്ഞു. ഏട്ടത്തിയെ നിര്‍ത്തി അനിയത്തിയെ കെട്ടിച്ചതുപോലെയാണ് ഷംസീറിനെ ഒഴിവാക്കി അദ്ദേഹത്തെക്കാള്‍ ജൂനിയറായ വ്യക്തിയെ മന്ത്രിയാക്കിയത്. പാര്‍ട്ടി ക്ലാസുകളെടുക്കുന്ന എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഇതിനെക്കുറിച്ച് ഷംസീറിന് ഒന്ന് വിശദീകരിച്ചു കൊടുക്കണമെന്നും ബഷീർ പറഞ്ഞു പറഞ്ഞു
"
https://www.facebook.com/Malayalivartha






















