സി കെ ജാനു വിന്റെ വമ്പൻ ഡിമാൻഡ്...കണ്ണുതള്ളി ബിജെപി... ഒടുവിൽ സംഭവിച്ചത്....ഞേട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്....
എൻ.ഡി.എ. സ്ഥാനാർഥിയാകാൻ സി.കെ. ജാനു ബി.ജെ.പി.യോട് ആവശ്യപ്പെട്ടത് 10 കോടി രൂപയെന്ന് ജെ.ആർ.പി. ട്രഷറർ പ്രസീത വെളിപ്പെടുത്തിയിരിക്കുന്നു. 10 കോടി രൂപയും പാർട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ബിജെപിയോട് ആവശ്യപ്പെട്ടത്. പക്ഷേ കോട്ടയത്ത് നടന്ന ചർച്ചയിൽ കെ.സുരേന്ദ്രൻ ഇതൊന്നും അംഗീകരിക്കാൻ തയ്യാറായില്ല. പത്തുകോടി കിട്ടില്ല എന്നറിഞ്ഞതോടെ സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു.
പ്രസീതയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. പത്ത് ലക്ഷം രൂപ നൽകിയാൽ സി.കെ. ജാനു സ്ഥാനാർഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ.സുരേന്ദ്രൻ മറുപടി നൽകുന്നതുമാണ് സംഭാഷണത്തിലുണ്ടായിരുന്നത്. ഈ ഫോൺ സംഭാഷണം ശരിയാണെന്നും താൻ കെ. സുരേന്ദ്രനോടാണ് സംസാരിച്ചതെന്നും പ്രസീത വ്യക്തമാക്കി.
തിരുവനന്തപുരത്തുവെച്ചാണ് കെ.സുരേന്ദ്രൻ സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അന്നേദിവസം സി.കെ.ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ.സുരേന്ദ്രൻ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു. കൊടകര കുഴൽപ്പണ കേസിൽ പ്രതിരോധത്തിലായ ബിജെപിയെ കൂടുതൽ കുരുക്കിലാക്കുന്നതാണ് സി.കെ. ജാനുവുമായി ബന്ധപ്പെട്ട വിവാദവും. മാത്രമല്ല, സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് കുഴൽപ്പണമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
സുൽത്താൻബത്തേരി മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിനുപയോഗിച്ച ഫണ്ട് കുഴൽപ്പണമാണെന്ന് ആരോപണം ഉയരുകയായിരിന്നു . തൃശ്ശൂർ കൊടകര കുഴൽപ്പണ കവർച്ചാകേസന്വേഷണം ബി.ജെ.പി. നേതാക്കളിലേക്ക് തിരിയുന്നതിനിടെയാണ് പാർട്ടിനേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കിക്കൊണ്ട് ആരോപണമുയർന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
കാസർകോട് ടൗണിനടുത്തുള്ള ഒരു കേന്ദ്രത്തിൽനിന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുക എത്തിച്ചതെന്നായിരുന്നു ബി.ജെ.പി.യിലെ ഒരു വിഭാഗം നേതാക്കൾതന്നെ ആരോപണമുന്നയിച്ചത്. സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പുപ്രചാരണം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിലായിരുന്നു ഇത് സംഭവിച്ചത്.
ജില്ലാനേതാക്കളടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പണമെത്തിച്ചത്. തിരഞ്ഞെടുപ്പുപ്രചാരണത്തിനായി വാടകയ്ക്കെടുത്ത രണ്ടു കാറുകളിലായാണ് സംഘം യാത്രചെയ്തതെന്നാണ് ആരോപണം. ബി.ജെ.പി. നേതാക്കൾ മംഗളൂരുവിലേക്ക് മാർച്ച് 24-ന് പോയതിന്റെ തെളിവാണ് പുറത്തുവന്നത്. 24-ന് മംഗളൂരുവിൽപോയതിന്റെ യാത്രാച്ചെലവായി 30,000 രൂപ പാർട്ടിയുടെ തിരഞ്ഞെടുപ്പുചെലവ് പട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കണക്കിനെ ചോദ്യംചെയ്താണ് ഒരുവിഭാഗം നേതാക്കൾ രംഗത്തുവന്നിട്ടുള്ളത്.
https://www.facebook.com/Malayalivartha


























