ലോക്ക്ഡൗണ്‍ പ്രതിസന്ധിയിൽ അയ്യായിരം ടണ്‍ കപ്പ വിളവെടുക്കാനാകാതെ മണ്ണിനടിയില്‍
ലോക്ക്ഡൗണിനെ തുടര്‍ന്ന് കപ്പ കൃഷിയും പ്രതിസന്ധിയില്‍. ചാലക്കുടിയിലും വിവിധ പഞ്ചായത്തുകളിലുമായി അയ്യായിരം ടണ്ണില്‍ കൂടുതല്‍ കപ്പ വിളവെടുക്കാനാകാതെ മണ്ണിനടിയില്‍ കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കൊവിഡ് പ്രതിരോധത്തിന് തുടക്കമിട്ട സമൂഹ അടക്കളയിലും ഭക്ഷ്യക്കിറ്റ് വിതരണത്തിലുമാണ് ഇപ്പോള്‍ ഇവയുടെ ഉപയോഗം.
മേയ്, ജൂണ്‍ മാസങ്ങളില്‍ പറിച്ചു വില്‍പ്പന നടത്തും വിധമാണ് ഭൂരിഭാഗം കൃഷിയിടങ്ങളിലും കൃഷിയുടെ തുടക്കം കുറിച്ചത്. ലോക്ക്ഡൗണ്‍ മാറുമ്പോഴും ഉടലെടുക്കുന്ന കാല വര്‍ഷത്തില്‍ ഇക്കൊല്ലത്തെ കപ്പകൃഷിയും വിലയം പ്രാപിക്കും. മണ്ഡലത്തില്‍ കൂടുതല്‍ കപ്പകൃഷി നടക്കുന്ന പഞ്ചായത്താണ് മേലൂര്‍. ആയിരം ടണ്ണില്‍ കൂടുതല്‍ കിഴങ്ങ് വിവിധ പാടശേഖരങ്ങളിലായി ഇവിടെ മണ്ണിനടിയിലാണ്.
ഇത്തവണ കര്‍ഷകര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി നടത്തിയതും കപ്പ വിപണനത്തെ വളരെ രൂക്ഷമായി ബാധിച്ചുവെന്നും പറയുന്നു. ലോക്ക് ഡൗണ്‍ ആരംഭിക്കും മുമ്പ് കിലോക്ക് എട്ടു രൂപയുണ്ടായിരുന്നത് ഇപ്പോള്‍ നാലിലേക്ക് താഴ്ന്നു. എന്നിട്ടും പറമ്പുകളിൽ നിന്നും കൊണ്ടുപോകാന്‍ ആളില്ലത്തതും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു.
https://www.facebook.com/Malayalivartha