Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം

'കര്‍ണാടകയുമായി തര്‍ക്കത്തിനില്ല'; വെബ്‌സൈറ്റ് ഡൊമൈന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് കെ എസ് ആര്‍ ടി സി

04 JUNE 2021 05:10 PM IST
മലയാളി വാര്‍ത്ത

ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം കെ എസ് ആര്‍ ടി സി, ആനവണ്ടി തുടങ്ങിയ പേരുകള്‍ കേരളത്തിന് മാത്രം സ്വന്തമായിരിക്കുകയാണ്. മുന്‍പ് കേരളത്തിനൊപ്പം കര്‍ണാടകയും കെ എസ് ആര്‍ ടി സി എന്ന ചുരുക്ക പേര് ഉപയോഗിച്ചിരുന്നു. ഈ വിഷയത്തില്‍ ഇനി കര്‍ണാടകയുമായി തര്‍ക്കത്തിനില്ലെന്ന് കെ എസ് ആര്‍ ടി സി എം ഡി അഭിപ്രായപ്പെട്ടു. എന്നാല്‍ കെഎസ്‌ആര്‍ടിസി വെബ്‌സൈറ്റ് ഡൊമൈന്റെ കാര്യത്തില്‍ കര്‍ണാടകയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.

ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്കിംഗ് കൂടി വരുന്ന ഇക്കാലത്ത് നെറ്റില്‍ ടിക്കറ്റിനായി കെ എസ് ആര്‍ ടി സി എന്ന് നല്‍കുമ്ബോള്‍ കര്‍ണാടകയുടെ സൈറ്റാണ് ആദ്യം കാണിക്കുന്നത്. ഇത് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കര്‍ണാടകയുമായി പോരാട്ടത്തിനില്ല; എന്നാല്‍ ഡൊമെന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല; കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം; കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ടുമായി നടത്തിയ നിയമനടപടികളില്‍ വിജയം നേടിയ കെഎസ്‌ആര്‍ടിസി കര്‍ണാടക സര്‍ക്കാരുമായി ഒരു തുറന്ന പോരാട്ടത്തിന് കെഎസ്‌ആര്‍ടിസി തയ്യാറല്ലെന്ന് സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു.
കര്‍ണാടക സംസ്ഥാവുമായി ഇക്കാര്യത്തില്‍ ഒരു തുറന്ന പോരാട്ടമോ മത്സരമോ ആവശ്യമില്ല. ഫെഡറല്‍ സംവിധാനത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ അങ്ങനെ സ്വകാര്യ വ്യക്തികളെ പോലെ മത്സരിക്കേണ്ട കാര്യമില്ല. ഈ വിഷയം ഇരുസംസ്ഥനങ്ങള്‍ തമ്മില്‍ ഉചിതമായി പരിഹരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കിരിന്റേയും കെഎസ്‌ആര്‍ടിസിയുടേയും ആവശ്യം. ഈക്കാര്യത്തില്‍ ഒരു സ്പര്‍ദ്ധയ്ക്കും
ഇടവരാതെ , സെക്രട്ടറിമാര്‍ തലത്തിലും , ആവശ്യമെങ്കില്‍ മന്ത്രിമാര്‍ തലത്തിലും ചര്‍ച്ച നടത്തും.

എന്നാല്‍ ഈ വിവരം ഔദ്യോ​ഗികമായി കര്‍ണാടകയെ അറിയിക്കും. അതിനേക്കാല്‍ ഉപരി കെഎസ്‌ആര്‍ടിസിക്ക് ഇത് കൊണ്ട് നേരിട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട്, യാത്രാക്കാര്‍ ഓണ്‍ലൈനില്‍ ടിക്കറ്റിനായി സെര്‍ച്ച്‌ ചെയ്യുമ്ബോള്‍ കെഎസ്‌ആര്‍ടിസി എന്ന ഡൊമെന്റെ പേര് കര്‍ണാടക കൈവശം വെച്ചിരിക്കുന്നത് കൊണ്ട് ടിക്കറ്റ് മുഴുവന്‍ കര്‍ണാടകയ്ക്കാണ് പോകുന്നത്. പ്രത്യേകിച്ച്‌ ലാഭകരമായിട്ടുള്ള അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ബം​ഗുളുരുവില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത് കാരണം കര്‍ണാടകയ്ക്കാണ് ആ ഇനത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത് കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് KSRTC.IN , KSRTC.ORG, KSRTC.COM എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്ക്സിന്റെ ഉത്തരവ് വെച്ച്‌ കെഎസ്‌ആര്‍ടിസിക്ക് തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കും. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച ചെയ്യുന്നത് കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അതിന് സന്നദ്ധമല്ല എന്ന വിവരം വളരെ നയപരമായി കേരളം കര്‍ണാടകയെ അറിയിക്കും. ഇക്കാലത്ത് ഓണ്‍ലൈനില്‍ കൂടിയുള്ള ബിസിനസ് കൂടെ നടത്താതെ കെഎസ്‌ആര്‍ടിസിക്ക് പിടിച്ചു നില്‍ക്കാനാകില്ല. അല്ലാതെ ലോ​ഗോയും മറ്റു കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് സമവായത്തിലേക്ക് എത്താല്‍ ശ്രമിക്കും. കര്‍ണാടക കേരളത്തിലേക്കും, കേരളം കര്‍ണാടകയിലേക്കും യാത്രാക്കാര്യത്തില്‍ മാത്രമല്ല മറ്റുള്ള എല്ലാ കാര്യത്തിലും പരസ്പരം സഹകരിക്കുന്നവരാണ്. അതിനാല്‍ ഇരു സംസ്ഥാനത്തേയും ജനങ്ങളുടെ സഹകരണങ്ങള്‍ എല്ലാം മുന്‍നിര്‍ത്തി മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എന്നാല്‍ ഓണ്‍ലൈന്‍ ഡൊമെന്റെ കാര്യത്തില്‍ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സിഎംഡി അറിയിച്ചു.

കെഎസ്‌ആര്‍ടിസിയെ സംബന്ധിച്ചടുത്തോളം നീണ്ട ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കെഎസ്‌ആര്‍ടിസി എന്ന പേരും, ലോ​ഗോയും, ആനവണ്ടി എന്നതുമുള്‍പ്പെടെ അം​ഗീകരിച്ച്‌ കിട്ടിയത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സോണല്‍ ഓഫീസര്‍ ശശിധരന്‍, ഡെപ്യൂട്ടി ലോ ഓഫീസര്‍ പി.എന്‍. ഹേന, നോഡല്‍ ഓഫീസര്‍ സി.ജി പ്രദീപ് കുമാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോ​ഗസ്ഥരുടെ പരിശ്രമവും ഈ വിജയത്തിന് പിന്നില്‍ ഉണ്ട്. അതിനേക്കാല്‍ ഉപരി ഈ പോരാട്ടത്തിന് തുടക്കം കുറിച്ച യശ്ശരീരനായ മുന്‍ സിഎംഡി ആന്റണി ചാക്കോയോട് കെഎസ്‌ആര്‍ടിസിയും ജീവനക്കാരും എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നതായും , അദ്ദേഹത്തിന് ശേഷം ചുമതല വഹിച്ച സിഎംഡിമാര്‍ എല്ലാം തന്നെ ഈ പോരാട്ടത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നും നിലവിലെ സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു. കൂടാതെ കഴിഞ്ഞ ഒരു വര്‍ഷമായി ഇതിന് വേണ്ടി ശ്രമിച്ച അഭിഭാഷകനായ അഡ്വ. വിസ്സി ജോര്‍ജ്ജിനും സിഎംഡി പ്രത്യേക നന്ദി അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ രക്ഷപ്പെടുത്തി  (33 minutes ago)

വീട്ടിലെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍  (47 minutes ago)

ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് വിദ്യാര്‍ഥിനിയെ വിളിച്ചു വരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (1 hour ago)

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാറിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 2 കുട്ടികള്‍ മരിച്ചു  (1 hour ago)

ഷാര്‍ജയില്‍ ഒന്നര വയസ്സുകാരിയെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍  (1 hour ago)

ഏത് അറുബോറൻ്റെ ലൈഫിലും ഒരു നല്ല ദിവസമുണ്ട്; ഈ ഓർമ്മപ്പെടുത്തലുമായി സാഹസം ഒഫീഷ്യൽ ടീസർ എത്തി  (1 hour ago)

ജൂനിയർ ഷാജി കൈലാസും, ജൂനിയർ രൺജി പണിക്കരും ഒന്നിച്ച് ക്യാമറയ്ക്കുമുന്നിൽ  (2 hours ago)

താന്‍ പറഞ്ഞത് കോടതിയുടെ നിലപാടാണ്; സമസ്തയുമായി ചര്‍ച്ചയ്ക്കു തയാറെന്ന് വി.ശിവന്‍കുട്ടി  (2 hours ago)

മലയാളി യുവ ഡോക്ടറെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

Air India crash ആ യാത്രയിൽ എന്താണ് സംഭവിച്ചത്  (3 hours ago)

ISRAEL വീണ്ടും പോർമുഖത്തേക്കോ?  (3 hours ago)

R Bindhu സി.പി.എമ്മും കൈവിട്ടു  (3 hours ago)

സ്‌കൂൾ പാചക തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക കമ്മറ്റി; വി ശിവൻകുട്ടി  (5 hours ago)

നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ അറിയിപ്പ് ലഭിക്കുന്നത് വരെ ക്വാറന്റൈന്‍  (6 hours ago)

Malayali Vartha Recommends