ഇതിനെ ദിവ്യ പ്രണയമായി അംഗീകരിച്ച് തൊണ്ട തൊടാതെ വിഴുങ്ങാനൊന്നും പറ്റില്ല: ഒരു പെണ്‍കുട്ടിയെ 10 വര്‍ഷം ലൈംഗിക അടിമയാക്കിയുള്ള പീഡനമാണ് സംഭവിച്ചത്: അല്ലാതെ മൊയ്തീന്‍ കാഞ്ചന മാല ടൈപ്പ് പ്രണയം ഒന്നുമല്ല: വിമർശനവുമായി ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി

പത്ത് വര്‍ഷം കാമുകിയെ ഒളിപ്പിച്ചു വച്ച സംഭവം മറനീക്കി പുറത്തുവന്നപ്പോൾ കേരളം ഒന്നടങ്കം ഞെട്ടിയിരുന്നു. ഇത്രയും ആത്മാർത്ഥ സ്നേഹം ആണോ ഇവർക്കിടയിൽ ഉള്ളത് എന്ന തരത്തിലും ആൾക്കാർ ചിന്തിച്ചിരുന്നു. എന്നാൽ ഇവരുടെ പ്രണയത്തെ കാഞ്ചന മാലയുടെയും മൊയ്തീന്റെയും പ്രണയമായി ആരും കരുതേണ്ടെന്ന് ആഞ്ഞടിച്ചിരിക്കുകയാണ് ബിജെപി നേതാവ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സന്ദീപ് വചസ്പതിയാണ് ലവ് ജിഹാദ് ആരോപണവുമായി രംഗത്ത് വന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...
‘ഇതിനെ ദിവ്യ പ്രണയമായി അംഗീകരിച്ച് തൊണ്ട തൊടാതെ വിഴുങ്ങാനൊന്നും പറ്റില്ല. ഒരു പെണ്‍കുട്ടിയെ 10 വര്‍ഷം ലൈംഗിക അടിമയാക്കിയുള്ള പീഡനമാണ് സംഭവിച്ചത്. വന്‍ ക്രിമിനല്‍ പ്രവര്‍ത്തനം. അല്ലാതെ മൊയ്തീന്‍കാഞ്ചന മാല ടൈപ്പ് പ്രണയം ഒന്നുമല്ല. ഇതേപ്പറ്റി സമഗ്രമായ അന്വേഷണം വേണം.
അല്ലാതെ ഇയാള്‍ പറയുന്ന കഥ വിശ്വസിച്ചാല്‍ വലിയ ഒരു കുറ്റകൃത്യമാണ് തേഞ്ഞുമാഞ്ഞു പോവുക. സ്റ്റോക്‌ഹോം സിന്‍ഡ്രോം ബാധിച്ച പെണ്‍കുട്ടിയെ അടിയന്തിരമായി വിദഗ്ധ ചികിത്സയ്ക്ക് വിധേയയാക്കണം,’ സന്ദീപ് വചസ്പതി ഫേസ്ബുക്കില്‍ കുറിച്ചു.
സ്വന്തം വീട്ടുകാരെ പോലും പറ്റിച്ചായിരുന്നു റഹ്മാന്‍ കാമുകിയെ പത്ത് വര്‍ഷം വീട്ടിലൊളിപ്പിച്ചത്. പാലക്കാട് അയിലൂരിലാണ് സംഭവം നടന്നത്. അയിലൂര്‍ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകന്‍ റഹ്മാനാണ് (34) സമീപവാസിയായ സജിതയെ (28) അസൗകര്യങ്ങള്‍ നിറഞ്ഞ വീട്ടില്‍ മറ്റാരുമറിയാതെ വര്‍ഷങ്ങളോളം താമസിപ്പിച്ചത്.
എന്നാൽ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ ക്കെതിരെ പ്രതികരണവുമായി റഹ്മാന്‍ രംഗത്തുവന്നിരുന്നു. സജിതയുടെ മതം മാറ്റാനുള്ള ശ്രമം താന്‍ നടത്തിയിട്ടില്ലെന്നും അത്തരം പ്രചരണം തെറ്റാണെന്നും റഹ്മാന്‍ പറയുന്നു. ‘അവള്‍ക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. എനിക്ക് താല്‍പര്യമൊന്നുമില്ല മതം മാറ്റാന്‍. അവളുടെ രീതിയില്‍ അവള്‍ ജീവിക്കട്ടെ. അത്തരം പ്രചരണം തെറ്റാണ്. മതം നോക്കിയില്ല സ്‌നേഹിച്ചത് എന്നായിരുന്നു റഹ്മാന്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha
























