ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ സ്വര്‍ണ്ണ കടത്ത് കേസ് അന്വേഷിച്ചിരുന്ന കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നിന്ന് മുങ്ങിയതായി റിപ്പോര്‍ട്ട്
ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ സ്വര്‍ണ്ണ കടത്ത് കേസ് അന്വേഷിച്ചിരുന്ന കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നിന്ന് മുങ്ങിയതായി റിപ്പോര്‍ട്ട്.
അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നടന്ന കാര്യങ്ങള്‍ക്ക് തങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കണമെന്നാണ് കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥരുടെ ആവശ്യം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികളിലേക്ക് കടന്നിട്ടില്ല. ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകില്ലെന്നാണ് റിപ്പോര്‍ട്ട്.
മുട്ടില്‍ മരം മുറി കേസില്‍ ബി ജെ പി പിടിമുറുക്കിയതോടെയാണ് ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷനില്‍ പിണറായി പിടി മുറുക്കിയത്. മരം മുറി കേസ് ഉണ്ടായില്ലെങ്കിലും ജസ്റ്റിസ് മോഹനന്‍ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങുമായിരുന്നു. എന്നാല്‍ മാം മുറി കേസാണ് കമ്മീഷന്റെ പ്രവര്‍ത്തനത്തെ ധ്യതഗതിയിലാക്കിയത്.
കേന്ദ്രഏജന്‍സികള്‍ക്കെതിരായ അന്വേഷണത്തില്‍ തെളിവുകള്‍ തേടിയാണ് ജുഡീഷ്യല്‍ കമ്മീഷനായ വി.കെ. മോഹനന്‍ പത്ര പരസ്യം നല്‍കിയത്.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നുവെന്ന പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതുമായി ബന്ധപ്പെട്ട് വ്യക്തികള്‍,സംഘടനകള്‍ എന്നിവരില്‍ നിന്നും വിവരം ശേഖരിക്കാന്‍ കമ്മീഷന്‍ പത്രപരസ്യം നല്‍കിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇത്തരം വെളിപ്പെടുത്തല്‍ ഉണ്ടാകാനുള്ള സാഹചര്യം കമ്മീഷന്‍ പരിശോധിക്കും.
മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെ പ്രതിയാക്കാന്‍ ഗൂഢാലോചന ഉണ്ടായോ എന്നിവയടക്കമുള്ള കാര്യങ്ങളാണ് കമ്മിഷന്‍ അന്വേഷിക്കുക. ജൂണ്‍ 26-ന് മുന്‍പ് തെളിവുകള്‍ കമ്മിഷന് കൈമാറണം. കേസില്‍ കക്ഷി ചേരാനുള്ളവര്‍ക്കും ചേരാം.
തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ ഈ അസാധാരണ നടപടി വലിയ ചര്‍ച്ചയായിരുന്നു. തെരഞ്ഞടുപ്പ് കഴിയുമ്പോള്‍ അതെല്ലാം വെള്ളത്തില്‍ പോകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ തിരിച്ചാണ് സംഭവിച്ചത്. അതിന് കാരണമായത് മുട്ടില്‍ മരം മുറിയാണ്.
മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കാന്‍ ഗൂഡാലോചന നടന്നുവെന്ന സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ, മന്ത്രിമാരെയും സ്പീക്കറെയും പ്രതിയാക്കാന്‍ ശ്രമം ഉണ്ടായെന്ന് കാണിച്ച് സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്ത് നല്‍കിയത് തുടങ്ങിയവയും ജസ്റ്റിസ് വി.കെ മോഹന്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിലുണ്ട്. കേസില്‍ ഉന്നത നേതാക്കളെ പ്രതിചേര്‍ക്കാന്‍ ഗൂഢാലോചന നടന്നെങ്കില്‍ ഇതിന് പിന്നില്‍ ആരാണെന്നും കമ്മീഷന്‍ കണ്ടെത്തും.
ആറു മാസമാണ് കമ്മീഷന്റെ കാലാവധി. സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ കടത്തിലും വിവിധ കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാറിനെ വരിഞ്ഞുമൂറുക്കിയപ്പോള്‍ പ്രതിരോധം എന്ന നിലക്കാണ് സംസ്ഥാനം തിരിച്ചും അന്വേഷണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ സ്വീകരിച്ച ആ നിലപാട് ജനങ്ങള്‍ക്കിടയില്‍ കേന്ദ്ര ഏജന്‍സികളുടെ നടപടിയെ സംശയത്തിന്റെ നിഴലിലാക്കാന്‍ സഹായിച്ചെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സമാന വിഷയത്തില്‍ ഇ.ഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ജൂഡീഷ്യല്‍ അന്വേഷണ നടപടിയും പ്രഖ്യാപിച്ചത്.
ചുരുക്കത്തില്‍ കേന്ദ്ര ഏജന്‍സികളിലെ ഉദ്യോസ്ഥരെ അകത്താക്കാന്‍ പോന്ന അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുക. ഇതില്‍ ചില ബി ജെ പി നേതാക്കളെ കുരുങ്ങാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.. അന്വേഷണ കമ്മീഷനെ നിയമിച്ചത് പോലും പിണറായിയുടെ കൃത്യമായ മേല്‍നോട്ടത്തിലായിരുന്നു.
റിട്ടയേഡ് ജസ്റ്റിസ്വി.കെ. മോഹനന്‍ സി പി എമ്മുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ന്യായാധിപനാണ്. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അദ്ദേഹം ഇടതുപക്ഷ സഹയാത്രികനായിരുന്നുവെന്നാണ് സി പി എമ്മുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വി.കെ. മോഹനനെ അത്ര വിശ്വാസമാണ് പാര്‍ട്ടിക്ക്. അദ്ദേഹമാണ് പോലീസ് കംപ്ലയന്‍സ് അതോറിറ്റിയുടെയും ചെയര്‍മാന്‍.
ബി ജെ പി നേതാക്കള്‍ക്ക് ഇതില്‍ ഒരു ചുക്കും സംഭവിക്കില്ല. അവരുടെ പങ്കാളിത്തം തെളിയിക്കാനാവില്ല.എന്നാല്‍ ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞേ മതിയാകൂ.
"
https://www.facebook.com/Malayalivartha