Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ശുഭാംശുവിനും സംഘത്തിനും യാത്രയയപ്പ് നല്‍കി... ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടും


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

ത്രിശങ്കുവില്‍ യുവതികള്‍... രാജ്യത്ത് തന്നെ വിവാദമുണ്ടാക്കി അഫ്ഗാന്‍ ഐസിസില്‍ ചേര്‍ന്ന 4 മലയാളി യുവതികളെ ഇന്ത്യ സ്വീകരിക്കില്ല; ഇവരുടെ ഭര്‍ത്താക്കന്മാര്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതോടെ ആകെ പുലിവാലായി; യുവതികളുടെ തീവ്രനിലപാട് കാര്യങ്ങള്‍ കുഴപ്പത്തിലാക്കി

13 JUNE 2021 08:38 AM IST
മലയാളി വാര്‍ത്ത

ദേശീയ തലത്തില്‍ തന്നെ വിവാദമായതാണ് 4 മലയാളി യുവതികളുടെ വിവാഹവും ഐഎസില്‍ (ഇസ്ലാമിക് സ്‌റ്റേറ്റ്) ചേര്‍ന്നതും. സോണിയ, മെറിന്‍ ജേക്കബ്, നിമിഷ,റഫീല എന്നിവരാണ് ആ പെണ്‍കുട്ടികള്‍. കാസര്‍കോട് സ്വദേശിയായ സോണിയ സെബാസ്റ്റിയന്‍ ഭര്‍ത്താവ് അബ്ദുല്‍ റഷീദ് അബ്ദുല്ലയ്‌ക്കൊപ്പം 2016 മേയ് 31ന് മുംബയ് വിമാനത്താവളം വഴിയാണ് ഇന്ത്യ വിട്ടത്.

മെറിന്‍ ജേക്കബ് പാലക്കാട് സ്വദേശിയായ ബെസ്റ്റിന്‍ ജേക്കബിനെ (യഹിയ) വിവാഹം ചെയ്താണ് രാജ്യം വിട്ടത്. ബെസ്റ്റിന്റെ സഹോദരന്‍ ബെക്‌സണെ വിവാഹം ചെയ്താണ് തിരുവനന്തപുരം സ്വദേശി നിമിഷ രാജ്യം വിട്ടത്. കാസര്‍കോട് സ്വദേശിയായ ഡോ. ഇജാസ് കല്ലുകെട്ടിയയ്‌ക്കൊപ്പമാണ് റഫീല രാജ്യംവിട്ട് ഐസിസില്‍ ചേര്‍ന്നത്.

 



ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ഭീകരഗ്രൂപ്പായ ഐസിസില്‍ ചേര്‍ന്ന നാല് മലയാളി യുവതികളെ നാടുകടത്താന്‍ അഫ്ഗാനിസ്ഥാന്‍ സന്നദ്ധത അറിയിച്ചെങ്കിലും ഇന്ത്യ അവരെ സ്വീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്.

ഇവരുടെ ഭര്‍ത്താക്കന്മാര്‍ അഫ്ഗാനിലെ നാങ്കര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. കാബൂളില്‍ ജയിലില്‍ കഴിയുന്ന സോണിയ സെബാസ്റ്റിയന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നീ യുവതികളാണ് ത്രിശങ്കുവിലായത്.

 

 



2016-18 കാലയളവിലാണ് ഇവര്‍ ഐസിസില്‍ ചേര്‍ന്നത്. ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 2019 ഡിസംബറില്‍ ഇവര്‍ അഫ്ഗാന്‍ പൊലീസിന് കീഴടങ്ങുകയായിരുന്നു. അന്നുമുതല്‍ ജയിലിലാണ്. ഇവരെ പോലെ കീഴടങ്ങിയ, 13 രാജ്യങ്ങളിലെ 408 ഐസിസ് അംഗങ്ങള്‍ അഫ്ഗാന്‍ ജയിലുകളിലുണ്ട്. ഇവരെയെല്ലാം തിരിച്ചയയ്ക്കാനാണ് നടപടി തുടങ്ങിയത്. എന്നാല്‍,ഇവരെ തിരികെ കൊണ്ടുവരുന്നതില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും കേന്ദ്രം അനുവാദം നല്‍കാനിടയില്ലെന്നുമാണ് സൂചന.

യുവതികളുമായി ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിമുഖം നടത്തിയിരുന്നു. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇത്. എന്നാല്‍ അഭിമുഖത്തില്‍ യുവതികള്‍ തീവ്ര നിലപാടുള്ളവരാണെന്ന് മനസിലായെന്നും ഇവരെ അവിടെ തന്നെ വിചാരണ ചെയ്യാന്‍ അനുവദിക്കണമെന്ന് അഫ്ഗാന്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുമെന്നുമാണ് സൂചന. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്റര്‍പോള്‍ നേരത്തേ ഇവര്‍ക്കെതിരേ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

 



അതേസമയം അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നാല് മലയാളി യുവതികളെ തിരികെ കൊണ്ടുവരേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്ന് കൂട്ടത്തിലുള്ള നിമിഷയുടെ അമ്മ ബിന്ദു. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ പെണ്‍കുട്ടികളെ കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ അനങ്ങുന്നില്ല. അമേരിക്കന്‍ സേന ഉടനെ അഫ്ഗാനിസ്ഥാന്‍ വിടുമെന്നതിനാല്‍ മകളുടെ ജീവന്‍ അപകടത്തിലാണ്. യുവതികളോടൊപ്പം ജയിലില്‍ കഴിയുന്ന അവരുടെ ചെറിയ കുട്ടികള്‍ എന്തു പാപം ചെയ്‌തെന്നും അവരെ രാജ്യത്തേക്കുവരാന്‍ അനുവദിക്കാത്തത് എന്തു കൊണ്ടാണെന്നും ബിന്ദു ചോദിച്ചു.

യുവതികളെ തിരികെ കൊണ്ടുവരില്ലെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ്. മനുഷ്യാവകാശ ലംഘനമാണ്. മകള്‍ തെറ്റു ചെയ്‌തെങ്കില്‍ തിരിച്ചുകൊണ്ടു വന്നു നിയമ നടപടി എടുക്കണം. അഫ്ഗാന്‍ സര്‍ക്കാര്‍ അവരെ തിരിച്ചയയ്ക്കാന്‍ തയ്യാറാണ്. പിന്നെ ഇന്ത്യന്‍ സര്‍ക്കാരിനു എന്താണ് പ്രശ്‌നം.



സംസ്ഥാന സര്‍ക്കാരുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ടശേഷം നിയമനടപടികള്‍ ആലോചിക്കും. ഒന്നരവര്‍ഷമായി മകള്‍ ജയിലിലായിട്ട്.
ഇന്ത്യന്‍ ഏജന്‍സികള്‍ക്കു മെയില്‍ അയച്ചെങ്കിലും മറുപടി തന്നില്ല. അഫ്ഗാനിസ്ഥാനലേക്ക് മെയില്‍ അയച്ചപ്പോള്‍ അവര്‍ മറുപടി തരാനെങ്കിലും തയാറായി. നിമിഷ മടങ്ങിവരാന്‍ തയാറല്ലെന്നു ഓഫീസര്‍മാര്‍ പറയുന്നതിനെ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ നിമിഷയെ വിചാരണ ചെയ്യുന്നതിനു താന്‍ അനുകൂലമാണെന്നും ബിന്ദു പറഞ്ഞു.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുളിക്കുന്നതിനിടെ യുവാവ് മുങ്ങി ....  (8 minutes ago)

ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചു....  (31 minutes ago)

മേജര്‍ ലീഗ് സോക്കറില്‍ തുടര്‍ച്ചയായ അഞ്ച് കളിയില്‍ ഇരട്ടഗോളുമായി..  (47 minutes ago)

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം....  (1 hour ago)

അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക...  (1 hour ago)

പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക  (1 hour ago)

പിഎസ്ജിയെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്...  (1 hour ago)

രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഹാട്രിക് മോഹിച്ചെത്തിയ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ  (1 hour ago)

മുഖ്യമന്ത്രി മടങ്ങിവന്ന ശേഷം ചര്‍ച്ച ആലോചിക്കും.  (1 hour ago)

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല  (2 hours ago)

ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് ...  (2 hours ago)

നവഗ്രഹ ക്ഷേത്രത്തിന്റെ താഴികക്കുടവും പ്രതിഷ്ഠിച്ചു  (2 hours ago)

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം .....  (2 hours ago)

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (8 hours ago)

Malayali Vartha Recommends