Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഫാദേഴ്‌സ് ഡേയില്‍ അച്ഛനെ നഗ്നനായി മര്‍ദിക്കുന്ന മക്കള്‍.. ക്രൂരത മര്‍ദ്ദനത്തില്‍ മാത്രമല്ല, കൊടും ചതിയും; അമ്മുമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നുവെന്ന് പറഞ്ഞ് അഭിഭാഷകന്റെ അടുത്ത് എത്തിച്ച് സ്വത്തുവകകള്‍ എഴുതി വാങ്ങിയ ചെറുമകന്‍; ഇനി സ്വത്തുകള്‍ തിരികെ അച്ഛന് എഴുതി നല്‍കേണ്ടി വരമോ? അച്ഛനെ മാത്രമല്ല സ്വന്തം സഹോദരങ്ങളെയും പറ്റിച്ച ഷാനവാസ്

20 JUNE 2021 03:45 PM IST
മലയാളി വാര്‍ത്ത

ഫാദേഴ്‌സ് ഡേ യില്‍ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ 75 വയസ്സുള്ള അച്ഛനെ നഗ്‌നനാക്കി മര്‍ദ്ദിക്കുന്ന മക്കളുടെ വാര്‍ത്തയാണ് കേരളം കേട്ടത്. വലഞ്ചുഴി തോണ്ടമണ്ണില്‍ റഷീദിനാണ് മര്‍ദനമേറ്റത്. അയല്‍വാസികള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം പ്രചരിച്ചതോടെ മകന്‍ ഷാനവാസ്, ഇയാളുടെ ഭാര്യ ഷീബ എന്നിവരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. കുറുവടി ഉപയോഗിച്ച് റഷീദിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് ക്രൂരമര്‍ദനം അഴിച്ചു വിട്ടത്. ഷീബ പിടിച്ചു നിര്‍ത്തുന്നതും ഷാനവാസ് ക്രൂരമായി പിതാവിനെ മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അറസ്റ്റിലായ ഇവര്‍ പിന്നീട് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടു.

സംഭവത്തിന് പിന്നാലെ പുറത്ത് വരുന്നത് അച്ഛനോട് മക്കള്‍ കാട്ടിയ കൊടും ക്രൂരതയുടെയും ചതിയുടെയും കഥയാണ്. റഷീദിനും ഭാര്യ ഫാത്തിമയ്ക്കും മൂന്നു മക്കളാണുള്ളത്. മൂത്തമകന്‍ സുധീര്‍ മലപ്പുറത്തും ഏറ്റവും ഇളയ മകള്‍ ഷീജ അടൂരിലുമാണുള്ളത്. രണ്ടാമത്തെ മകനാണ് ഷാനവാസ്. റഷീദിന്റെ വൃദ്ധമാതാവിന്റെ പേരിലുള്ള സ്ഥലം ഷാനവാസും ഷീബയും ചേര്‍ന്ന് തന്ത്രപൂര്‍വം കൈക്കലാക്കുകയായിരുന്നു. 85 വയസുണ്ടായിരുന്ന വൃദ്ധയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നുവെന്ന് പറഞ്ഞ് അഭിഭാഷകന്റെ അടുത്ത് എത്തിച്ച് സ്വത്തു വകകള്‍ ഷാനവാസിന്റെ പേരിലാക്കി മാറ്റുകയായിരുന്നു.

വൃദ്ധ മരിക്കുന്നതു വരെ ഇവര്‍ ഈ വിവരം പുറത്ത് വിട്ടില്ല. ഏതെങ്കിലും കാരണവശാല്‍ പിതാവ് അറിഞ്ഞാല്‍ സ്വത്ത് തിരികെ നല്‍കേണ്ടി വരുമെന്നായിരുന്നു ഇത്. വൃദ്ധ മരിച്ച് ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ സ്വത്തുക്കള്‍ തന്റെ പേരിലാക്കാന്‍ റഷീദ് വില്ലേജ് ഓഫീസില്‍ ചെന്നപ്പോഴാണ് അത് മകന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതി വാങ്ങിയതെന്ന് അറിയുന്നത്. തകര്‍ന്ന ഹൃദയത്തോടെ വീട്ടിലെത്തി മകനോട് വിവരം ചോദിച്ചു. ഇതോടെയാണ് മകനും മരുമകളും ചേര്‍ന്ന് മര്‍ദനവും അസഭ്യവര്‍ഷവും ആരംഭിച്ചത്. റഷീദും ഭാര്യ ഫാത്തിമയും വീട്ടില്‍ നിന്ന് ഇറങ്ങണമെന്നായിരുന്നു ആവശ്യം.

സഹികെട്ട ഫാത്തിമ അടൂരില്‍ മകള്‍ക്കൊപ്പം താമസമാക്കി. ഇതോടെ ഷാനവാസും ഷീജയും പിതാവിനെ കടുത്ത മര്‍ദനത്തിന് ഇരയാക്കി. പലപ്പോഴും നാട്ടുകാരാണ് തടസം പിടിക്കാന്‍ ചെന്നത്. ഇവര്‍ക്ക് നേരെയും അസഭ്യ വര്‍ഷമുണ്ടായി. ഇതിനിടെ റഷീദിനെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റാനും ഷാനവാസ് ശ്രമിച്ചു. നാട്ടുകാര്‍ ഇത് തടഞ്ഞു.

സ്വത്ത് തട്ടിപ്പ് സംബന്ധിച്ച് റഷീദ് ആറുമാസം മുന്‍പ് അടൂര്‍ ആര്‍ഡിഓയ്ക്ക് പരാതി നല്‍കി. ഷാനവാസിനെയും ഭാര്യയെയും വിളിച്ചു വരുത്തിയ ആര്‍ഡിഓ സ്വത്ത് തിരികെ റഷീദിന് നല്‍കാന്‍ നിയമം ഉണ്ടെന്ന് ഷാനവാസിനെ അറിയിച്ചുവെന്നും അയല്‍വാസികള്‍ പറയുന്നു. ആറു മാസം റഷീദിനെ കൂടെതാമസിപ്പിക്കാനും ഷാനവാസിന്റെയും ഷീബയുടെയും ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായാല്‍ സ്വത്ത് കൈമാറ്റം മരവിപ്പിക്കാനും ആര്‍ഡിഒ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ആറു മാസമായി വലിയ കുഴപ്പം ഇല്ലായിരുന്നു. ആര്‍ഡിഒ നിര്‍ദ്ദേശിച്ച കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് മര്‍ദനവും പീഡനവും ആരംഭിച്ചത്.

റഷീദിനെ പള്ളി അധികാരികളും പൊലീസും അയല്‍വാസികളും ചേര്‍ന്ന് ഇതേ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. മര്‍ദനമേറ്റതിനുള്ള ചികില്‍സയും നല്‍കി. ശുശ്രൂഷയും ഭക്ഷണവും നല്‍കുന്നത് അയല്‍ക്കാരാണ്. ആര്‍ഡിഓയെ കണ്ട് വിവരം ധരിപ്പിക്കാനും സ്വത്ത് കൈമാറ്റം റദ്ദാക്കാനുമാണ് റഷീദിന്റെ തീരുമാനം. തനിക്ക് അവകാശപ്പെട്ട കുടുംബസ്വത്ത് താനറിയാതെ മകന്‍ തട്ടിയെടുത്തതാണ്. അതുകൊണ്ടു തന്നെ ആ സ്വത്തില്‍ മറ്റു മക്കള്‍ക്കും അവകാശം ഉണ്ടെന്ന് റഷീദ് വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends