Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ഫാദേഴ്‌സ് ഡേയില്‍ അച്ഛനെ നഗ്നനായി മര്‍ദിക്കുന്ന മക്കള്‍.. ക്രൂരത മര്‍ദ്ദനത്തില്‍ മാത്രമല്ല, കൊടും ചതിയും; അമ്മുമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നുവെന്ന് പറഞ്ഞ് അഭിഭാഷകന്റെ അടുത്ത് എത്തിച്ച് സ്വത്തുവകകള്‍ എഴുതി വാങ്ങിയ ചെറുമകന്‍; ഇനി സ്വത്തുകള്‍ തിരികെ അച്ഛന് എഴുതി നല്‍കേണ്ടി വരമോ? അച്ഛനെ മാത്രമല്ല സ്വന്തം സഹോദരങ്ങളെയും പറ്റിച്ച ഷാനവാസ്

20 JUNE 2021 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

ഫാദേഴ്‌സ് ഡേ യില്‍ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ 75 വയസ്സുള്ള അച്ഛനെ നഗ്‌നനാക്കി മര്‍ദ്ദിക്കുന്ന മക്കളുടെ വാര്‍ത്തയാണ് കേരളം കേട്ടത്. വലഞ്ചുഴി തോണ്ടമണ്ണില്‍ റഷീദിനാണ് മര്‍ദനമേറ്റത്. അയല്‍വാസികള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം പ്രചരിച്ചതോടെ മകന്‍ ഷാനവാസ്, ഇയാളുടെ ഭാര്യ ഷീബ എന്നിവരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. കുറുവടി ഉപയോഗിച്ച് റഷീദിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് ക്രൂരമര്‍ദനം അഴിച്ചു വിട്ടത്. ഷീബ പിടിച്ചു നിര്‍ത്തുന്നതും ഷാനവാസ് ക്രൂരമായി പിതാവിനെ മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അറസ്റ്റിലായ ഇവര്‍ പിന്നീട് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടു.

സംഭവത്തിന് പിന്നാലെ പുറത്ത് വരുന്നത് അച്ഛനോട് മക്കള്‍ കാട്ടിയ കൊടും ക്രൂരതയുടെയും ചതിയുടെയും കഥയാണ്. റഷീദിനും ഭാര്യ ഫാത്തിമയ്ക്കും മൂന്നു മക്കളാണുള്ളത്. മൂത്തമകന്‍ സുധീര്‍ മലപ്പുറത്തും ഏറ്റവും ഇളയ മകള്‍ ഷീജ അടൂരിലുമാണുള്ളത്. രണ്ടാമത്തെ മകനാണ് ഷാനവാസ്. റഷീദിന്റെ വൃദ്ധമാതാവിന്റെ പേരിലുള്ള സ്ഥലം ഷാനവാസും ഷീബയും ചേര്‍ന്ന് തന്ത്രപൂര്‍വം കൈക്കലാക്കുകയായിരുന്നു. 85 വയസുണ്ടായിരുന്ന വൃദ്ധയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നുവെന്ന് പറഞ്ഞ് അഭിഭാഷകന്റെ അടുത്ത് എത്തിച്ച് സ്വത്തു വകകള്‍ ഷാനവാസിന്റെ പേരിലാക്കി മാറ്റുകയായിരുന്നു.

വൃദ്ധ മരിക്കുന്നതു വരെ ഇവര്‍ ഈ വിവരം പുറത്ത് വിട്ടില്ല. ഏതെങ്കിലും കാരണവശാല്‍ പിതാവ് അറിഞ്ഞാല്‍ സ്വത്ത് തിരികെ നല്‍കേണ്ടി വരുമെന്നായിരുന്നു ഇത്. വൃദ്ധ മരിച്ച് ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ സ്വത്തുക്കള്‍ തന്റെ പേരിലാക്കാന്‍ റഷീദ് വില്ലേജ് ഓഫീസില്‍ ചെന്നപ്പോഴാണ് അത് മകന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതി വാങ്ങിയതെന്ന് അറിയുന്നത്. തകര്‍ന്ന ഹൃദയത്തോടെ വീട്ടിലെത്തി മകനോട് വിവരം ചോദിച്ചു. ഇതോടെയാണ് മകനും മരുമകളും ചേര്‍ന്ന് മര്‍ദനവും അസഭ്യവര്‍ഷവും ആരംഭിച്ചത്. റഷീദും ഭാര്യ ഫാത്തിമയും വീട്ടില്‍ നിന്ന് ഇറങ്ങണമെന്നായിരുന്നു ആവശ്യം.

സഹികെട്ട ഫാത്തിമ അടൂരില്‍ മകള്‍ക്കൊപ്പം താമസമാക്കി. ഇതോടെ ഷാനവാസും ഷീജയും പിതാവിനെ കടുത്ത മര്‍ദനത്തിന് ഇരയാക്കി. പലപ്പോഴും നാട്ടുകാരാണ് തടസം പിടിക്കാന്‍ ചെന്നത്. ഇവര്‍ക്ക് നേരെയും അസഭ്യ വര്‍ഷമുണ്ടായി. ഇതിനിടെ റഷീദിനെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റാനും ഷാനവാസ് ശ്രമിച്ചു. നാട്ടുകാര്‍ ഇത് തടഞ്ഞു.

സ്വത്ത് തട്ടിപ്പ് സംബന്ധിച്ച് റഷീദ് ആറുമാസം മുന്‍പ് അടൂര്‍ ആര്‍ഡിഓയ്ക്ക് പരാതി നല്‍കി. ഷാനവാസിനെയും ഭാര്യയെയും വിളിച്ചു വരുത്തിയ ആര്‍ഡിഓ സ്വത്ത് തിരികെ റഷീദിന് നല്‍കാന്‍ നിയമം ഉണ്ടെന്ന് ഷാനവാസിനെ അറിയിച്ചുവെന്നും അയല്‍വാസികള്‍ പറയുന്നു. ആറു മാസം റഷീദിനെ കൂടെതാമസിപ്പിക്കാനും ഷാനവാസിന്റെയും ഷീബയുടെയും ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായാല്‍ സ്വത്ത് കൈമാറ്റം മരവിപ്പിക്കാനും ആര്‍ഡിഒ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ആറു മാസമായി വലിയ കുഴപ്പം ഇല്ലായിരുന്നു. ആര്‍ഡിഒ നിര്‍ദ്ദേശിച്ച കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് മര്‍ദനവും പീഡനവും ആരംഭിച്ചത്.

റഷീദിനെ പള്ളി അധികാരികളും പൊലീസും അയല്‍വാസികളും ചേര്‍ന്ന് ഇതേ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. മര്‍ദനമേറ്റതിനുള്ള ചികില്‍സയും നല്‍കി. ശുശ്രൂഷയും ഭക്ഷണവും നല്‍കുന്നത് അയല്‍ക്കാരാണ്. ആര്‍ഡിഓയെ കണ്ട് വിവരം ധരിപ്പിക്കാനും സ്വത്ത് കൈമാറ്റം റദ്ദാക്കാനുമാണ് റഷീദിന്റെ തീരുമാനം. തനിക്ക് അവകാശപ്പെട്ട കുടുംബസ്വത്ത് താനറിയാതെ മകന്‍ തട്ടിയെടുത്തതാണ്. അതുകൊണ്ടു തന്നെ ആ സ്വത്തില്‍ മറ്റു മക്കള്‍ക്കും അവകാശം ഉണ്ടെന്ന് റഷീദ് വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (4 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (4 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (5 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (5 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (6 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (6 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (6 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (6 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (6 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (7 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (8 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (8 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (8 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (8 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (9 hours ago)

Malayali Vartha Recommends