മാനസികാസ്വാസ്ഥ്യമുള്ള യുവതി വീട്ടുകാരുമായി വഴക്കിട്ട് ഇറങ്ങിപ്പോയി: കഷ്ടപ്പെട്ട് കണ്ടുപിടിച്ച് വീട്ടുകാർ തിരിച്ചെത്തിച്ചു: വീട്ടിൽ കൊണ്ടു വന്നപ്പോൾ മുതൽ യുവതിക്ക് ആ മാറ്റങ്ങൾ: കാര്യം ചോദിച്ച വീട്ടുകാർ അറിഞ്ഞത് ഞെട്ടിക്കുന്നവിവരം: കാമവെറിയന്മാരുടെ പേക്കൂത്തിൽ യുവതിക്ക് സംഭവിച്ചത്

സാക്ഷരതാ കേരളത്തിന്റെ തലയെ കുനിപ്പിച്ച് മറ്റൊരു ലജ്ജാവഹമായ പ്രവർത്തി കൂടി അരങ്ങേറിയിരിക്കുന്നു.നെറി കെട്ടവൻമാരുടെ കാമവെറിക്ക് വിധേയയായി മാനസികാസ്വാസ്ഥ്യമുള്ള യുവതി,.
കോഴിക്കോട് ചേവായൂരിൽ മാനസികാസ്വാസ്ഥമുള്ള യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. കേസിൽ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
മാനസികാസ്വാസ്ഥ്യമുള്ള യുവതി വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങുകയപ്പോഴായിരുന്നു ഈ ദുരനുഭവത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത്. യുവതി ഒറ്റയ്ക്ക് നടന്നുപോവുന്നത് കണ്ട പ്രതികൾ ഇവരുമായി പരിചയപ്പെടുകയും സംസാരിക്കുകയും വലയിൽ വീഴ്ത്തുകയുമായിരുന്നു.
ശേഷം ഈ ദുഷ്ടന്മാർ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട ബസ്സിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഓട്ടോയിൽ കയറ്റിവിടുകയും ചെയ്തു. വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ വീട്ടുകാർക്ക് അസ്വഭാവികത തോന്നി.
ഇതേ തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡനം നടന്ന സംഭവം പുറത്തറിഞ്ഞത്. ഞായറാഴ്ചയാണ് സംഭവ വികാസങ്ങൾ അരങ്ങേറിയത് .
ചേവായൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ പ്രകാരം നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രത്യേക അന്വേഷണം നടത്തുന്നത്. യുവതിയെ കൂട്ടിക്കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് നിർണായകമായ തെളിവാകും.
അതേസമയം കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നിരുന്നു . സംഭവത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവർ അറസ്റ്റിലായിരുന്നു . കൊല്ലം ചവറ തെക്കുഭാഗം സജികുട്ടനാണ് അറസ്റ്റിലായത്.
ജൂൺ മൂന്നാം തീയതി വീട്ടിൽ ചികിത്സയിലായിരുന്ന കോവിഡ് രോഗിക്ക് പെട്ടെന്ന് അസുഖം കഠിനമാവുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി സജികുട്ടൻ ആംബുലൻസുമായി വന്നു. സജിക്കുട്ടൻ ബന്ധുക്കൾ ആരെങ്കിലും രോഗിക്കൊപ്പം കൂടെ വരണമെന്ന് ആവശ്യപ്പെട്ടു.
ഇതോടെ ബന്ധുവായ യുവതിയും ആംബുലൻസിൽ കയറി. രോഗിയെ സമീപത്തെ ഒരു പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ വെച്ച് സജിക്കുട്ടൻ ഗ്ലൗസ് എടുക്കാൻ ആശുപത്രിക്ക് അകത്തേക്ക് പോയി. തിരികെ വന്ന് യുവതിയെ കടന്ന് പിടിക്കുകയായിരുന്നുവെന്നാണ് പരാതി.
യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് സജികുട്ടനെ കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha























