Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌മാർട്ട് സിറ്റി പദ്ധതി... കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും


ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്


ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..

കേരള കോണ്‍ഗ്രസ് പിളരുന്നു.... ലയനത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ തന്നെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ പിളര്‍പ്പ് ആസന്നമായി.... അണികളും അനുയായികളും ഇല്ലാതെ നേതാക്കള്‍ മാത്രമുള്ള കേരള കോണ്‍ഗ്രസ്‌ജോസഫ് പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനത്തേക്ക് പിസി തോമസും ലയിച്ചുവന്നതോടെ ഉള്‍പ്പോര് അതിരൂക്ഷം

09 JULY 2021 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

സ്‌മാർട്ട് സിറ്റി പദ്ധതി... കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും

ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്

ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍

ലയനത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ തന്നെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ പിളര്‍പ്പ് ആസന്നമായിരിക്കുന്നു. ഓണത്തിന് മുന്‍പുതന്നെ കേരള കോണ്‍ഗ്രസില്‍ കടുവാ കളിയും പുലികളിയും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.


പിജെ ജോസഫ് കഴിഞ്ഞാല്‍ ജോസഫ് ഗ്രൂപ്പിലെ രണ്ടാമന്‍ താനാണെന്ന മോന്‍സ് ജോസഫിന്റെ നിലപാടിനോടു യോജിക്കാനാവാതെയാണ് ജോണി നെല്ലൂരും ഫ്രാന്‍സീസ് ജോര്‍ജും തോമസ് ഉണ്ണിയാടനും പരസ്യമായ നിലപാടെടുത്തിരിക്കുന്നത്. അണികളും അനുയായികളും ഇല്ലാതെ നേതാക്കള്‍ മാത്രമുള്ള കേരള കോണ്‍ഗ്രസ്‌ജോസഫ് പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനത്തേക്ക് പിസി തോമസും ലയിച്ചുവന്നതോടെ
ഉള്‍പ്പോര് അതിരൂക്ഷമായിരിക്കുന്നു.




പിളര്‍പ്പ് ഒഴിവാക്കാന്‍ പിസി തോമസ് വിമതമാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിനുള്ള ഒരു സാധ്യതയും പാര്‍ട്ടിയില്‍
ഇല്ലാതായിരിക്കുന്നു. രണ്ടു ഘട്ടങ്ങളിലായി 85 ജനറല്‍ സെക്രട്ടറിമാരെയും മറ്റ് ഭാരവാഹികളെയും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിട്ടും തൃപ്തി വരാത്തവരാണ് കലഹവുമായി മുന്നിലെത്തിയിരിക്കുന്നത്. നിലവില്‍ 105 സ്ംസ്ഥാന ഭാരവാഹികളാണ് ജോസഫ് വിഭാഗത്തിലുള്ളത്.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആരുമില്ല, എല്ലാവര്‍ക്കും നേതാവായി കസേരയില്‍ ഇരിക്കണം എന്ന നയം മാത്രമാണ് കേരള കോണ്‍ഗ്രസിന്റെ തനതു ശൈലി.




തനിക്കുശേഷം മകനെ നേതൃത്വത്തില്‍ അവരോധിക്കാന്‍ പിജെ ജോസഫ് തയാറെടുക്കുമ്പോഴാണ് പാര്‍ട്ടിയെ വെട്ടിപ്പിടിക്കാന്‍ എട്ടു പത്തുനേതാക്കള്‍ പരസ്യമായി കളത്തിലിറക്കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ കൂടിയാലോചനയില്ലെന്നും സെക്രട്ടറി ജനറല്‍ ജോയ് ഏബ്രഹാം നോട്ടീസ് നല്‍കിയും വാട്സ് ആപ്പിലും ഫേസ് ബുക്കിലും പ്രഖ്യാപിച്ച ഭാരവാഹികളെ അംഗീകരിക്കില്ലെന്നു വ്യക്തമാക്കി നേതാക്കള്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃകമ്മിറ്റി ബഹിഷ്‌കരിക്കുകയും ചെയ്തു. ഏതാനും പേര്‍ ജോസ് കെ മാണിയുമായ ചര്‍ച്ച നടത്തി മാണിയിലേക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്തു.


പിസി തോമസിന്റെ കേരള കോണ്‍ഗ്രസും ജേക്കബ് വിഭാഗം വിട്ടുവന്ന ജോണി നെല്ലൂരിന്റെ കേരള കോണ്‍ഗ്രസും ജനാധിപത്യ കേരള കോണ്‍ഗ്രസ് വിട്ടുവന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ കേരള കോണ്‍ഗ്രസും ഉള്‍പ്പെടെ ആറു പാര്‍ട്ടികളാണ് കഴിഞ്ഞ വര്‍ഷം ജോസഫില്‍ ലയിച്ചുചേര്‍ന്നത്. തെരഞ്ഞെടുപ്പില്‍ 12 ഇടത്ത് മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ആകെ ജയിക്കാനായത് രണ്ടിടത്തു മാത്രം.

 




തൊടുപുഴയിലും കടുത്തുരുത്തിയിലും ജയിച്ചപ്പോള്‍ മറ്റിടങ്ങളിലെ തോല്‍വിയേറെയും പതിനായിരത്തില്‍പരം വോട്ടുകളുടെ കുറവിലായിരുന്നു.


ജോസഫ് വിഭാഗത്തില്‍ പിജെ ജോസഫ് ചെയര്‍മാനെയും വര്‍ക്കിംഗ് ചെയര്‍മാനായി പി.സി.തോമസിനെയും എക്സിക്യൂട്ടീവ് ചെയര്‍മാനായി മോന്‍സ് ജോസഫിനെയും ചീഫ് കോര്‍ഡിനേറ്ററായി ടി യു കുരുവിളയെയും ഈയിടെ നിയമിച്ചിരുന്നു. കോവിഡ് മഹാമാരി മറയാക്കി തെരഞ്ഞെടുപ്പ് ഒഴിവാക്കി നിയമനമാണ് നടത്തിയത്. ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ക്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനമാണ് നല്‍കിയത്. സെക്രട്ടറി ജനറലായി ജോയ് ഏബ്രഹാമിനെയും ട്രഷററായി എബ്രഹാം കളമണ്ണിലിനെയും തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ചെയര്‍മാനായി പ്രഖ്യാപിച്ചിട്ടും നേതൃത്വത്തോടുള്ള വിയോജിപ്പ് കാരണം പദവി ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നു നേതൃത്വത്തെ ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.





മുന്‍ എംഎല്‍എമാര്‍ കൂടിയായ ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍, മുതിര്‍ന്ന നേതാവ് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ വിയോജിപ്പ് കാരണം ചമുതലകള്‍ ഏറ്റെടുത്തിട്ടില്ല. പാര്‍ട്ടിയില്‍ ഏകപക്ഷീയമായി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ്, സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം എന്നിവരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും പിജെ ജോസഫിന് പ്രത്യേക റോള്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നുമാണ് എതിര്‍ പക്ഷം പറയുന്നത്.


ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ ഉള്‍പ്പെടെ നാലു നേതാക്കള്‍ അടുത്ത മാസം മാണി വിഭാഗത്തിലേക്ക് ചേക്കേറാനുള്ള അണിയറ നീക്കങ്ങള്‍ സജീവമാണ്. യൂത്ത്ഫ്രണ്ട്, കെ. എസ്.സി, വനിതാ കോണ്‍ഗ്രസ്, കെ ടി യു സി, കര്‍ഷക കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ എല്ലാംതന്നെ പിളര്‍പ്പിലേക്കു നീങ്ങുകയാണ്.

 

 

പോഷകസംഘടകളില്‍ പലതിനും ഭാരവാഹികള്‍പോലും ഇല്ലാത്ത ദയനീയാവസ്ഥയാണ് സംജാതമായിരിക്കുന്നത്. പിളര്‍പ്പു വരുന്നതോടെ ജില്ലാ കമ്മിറ്റികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് വിമതനേതാക്കള്‍. കേരളത്തില്‍ മറ്റൊരു പാര്‍ട്ടിയും ഉണ്ടാകാത്ത വിപുലമായ ഭാരവാഹി ലിസ്റ്റാണ് കഴിഞ്ഞയാഴ്ച കേരള കോണ്‍ഗ്രസ് ജോസഫില്‍ പുറത്തിറക്കിയിരിക്കുന്നത്. തപാലില്‍ കത്ത് ലഭിച്ചപ്പോഴാണ് പലരും തന്റെ സ്ഥാനലബ്ദി അറിയുന്നതുതന്നെ. സ്ഥാനത്തില്‍ തൃപ്തി വരാതെ ലഭിച്ച കത്ത് അതേ പടി മടക്കത്തപാലില്‍ തിരിച്ചയച്ച സംഭവവുമുണ്ടായി.



കൂടാതെ പാര്‍്ട്ടിയുടെ ഫേസ് ബുക്കിലും സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരത്തില്‍ മറ്റുള്ളവര്‍ വിളിച്ചു പറയുമ്പോഴും ഏറെ നേതാക്കളും തങ്ങളുടെ സ്ഥാനലബ്ദി അറിയുന്നതു തന്നെ. ആളും ആരവുമില്ലാതെ അര്‍ധരാത്രി ജോസഫ് പാര്‍ട്ടിയില്‍ ലയിച്ച് വാര്‍ത്ത സൃഷ്ടിച്ച പിസി തോമസ് 10 ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വാങ്ങിയെടുത്തു എന്നതാണ് ഏറ്റവും വിചിത്രമായത്. പിസി തോമസ് വിഭാഗത്തില്‍
എണ്ണിപ്പറയാവുന്ന ഒരു നേതാവു പോലും നിലവില്ലെന്നിരിക്കെയാണ് വാര്‍ഡു പ്രസിഡന്റായി പോലും പ്രവര്‍ത്തന പരിചയമില്ലാത്തവരെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അവരോധിച്ചിരിക്കുന്നത്.



കെപിസിസിയുടെ കഴിഞ്ഞ 200 അംഗ ഭാരവാഹി പട്ടികയെ കടത്തിവെട്ടുകയാണ് ജോസഫിന്റെ കേരള കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ മൊത്തം പ്രവര്‍ത്തരില്‍ നല്ലൊരു ശതമാനം പേരും ഭാരവാഹികളായി മാറിയ ജോസഫ് പാര്‍ട്ടിയില്‍ ജോസ് കെ മാണിയുടെ പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റ് വരെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കുകയാണ്.



ജോസ് കെ മാണിയുടെ തട്ടകമായ പാലായില്‍ നിന്നു മാത്രം നാലു പേരെ ജനറല്‍ സെക്രട്ടിമാരാക്കി, ഏറ്റുമാനൂരില്‍ നിന്ന് രണ്ടും കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഒന്നും എന്ന മട്ടില്‍ കോട്ടയം ജില്ല യില്‍ നിന്നു 12 ജനറല്‍ സെക്രട്ടറിമാര്‍. നിലവില്‍ ചെയര്‍മാന്‍, വര്‍ക്കിംങ്ങ് ചെയര്‍മാന്‍, എക്സിക്യൂട്ടീവ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിങ്ങനെ 25 ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധതരം ചെയര്‍മാന്‍മാര്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും ഇടയില്‍ സെക്രട്ടറി ജനറലും സീനിയര്‍ ജനറല്‍ സെക്രട്ടറിമാരും വേറെയുമുണ്ട്.

 

പാര്‍ട്ടിയില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തിലേയ്ക്കുള്ള ഒഴുക്ക് തടയാനാണ് ജംബോ പട്ടികയിറക്കാന്‍ ജോസഫ് ഒരുങ്ങുന്നതെങ്കിലും പദവി ലഭിക്കുന്ന മുറയ്ക്ക് ജോസ് പക്ഷത്ത് ചേക്കേറാന്‍ ജോസഫിനൊപ്പമുള്ള നിരവധി നേതാക്കളാണ് തയ്യാറെടുത്തുവരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ റൂട്ടുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ കൊടുങ്ങാനൂരിൽ....  (11 minutes ago)

എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും  (27 minutes ago)

നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍....  (38 minutes ago)

സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്  (43 minutes ago)

എസ്‌ഐടി റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും വിധി...  (56 minutes ago)

മില്ലറ്റ് മേള, സെമിനാര്‍, എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം  (1 hour ago)

ഇന്ത്യയ്ക്ക് തകർപ്പൻ ജയം....  (1 hour ago)

ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം  (1 hour ago)

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (6 hours ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (7 hours ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (7 hours ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (7 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (7 hours ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (8 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (8 hours ago)

Malayali Vartha Recommends