Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീവ്ര വോട്ടർപട്ടിക പരിഷ്കരണം...മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു


സ്‌മാർട്ട് സിറ്റി പദ്ധതി... കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും


ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്


ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?

എന്തുകൊണ്ട് സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നില്ല? സർക്കാരിനെതിരെ ആഞ്ഞടിച്ച് കേരള ഹൈക്കോടതി...

09 JULY 2021 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ഭക്തര്‍ക്ക് നല്‍കുന്ന പ്രസാദമായ 'അമ്പലപ്പുഴ പാല്‍പ്പായസ'ത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തീവ്ര വോട്ടർപട്ടിക പരിഷ്കരണം...മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു

ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണനയിൽ

സ്‌മാർട്ട് സിറ്റി പദ്ധതി... കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും

ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്

'തീകൊളുത്തൽ, കെട്ടിത്തൂക്കൽ, പാമ്പിനെക്കൊണ്ട് കടിപ്പിക്കൽ" - ഇങ്ങനെ സ്ത്രീധനത്തിന്റെ പേരിലുള്ള ഭർത്താക്കൻമാരുടെ കൊലവെറിയിൽ നിരവധി സ്ത്രീകൾ ഓർമ്മയിലേക്ക് മായുമ്പോൾ സ്ത്രീധന നിരോധനനിയമം നോക്കുകുത്തിയായി നിൽക്കുകയാണ്.

വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും ബൗദ്ധികനിലവാരത്തിലും സാങ്കേതികപരിജ്ഞാനത്തിലും ഉയര്‍ന്ന ജനതയെന്ന് അഭിമാനിക്കുന്ന മലയാളികളുടെ ജീവിതത്തില്‍ സ്ത്രീധനസമ്പ്രദായമെന്നത് ഒഴിവാക്കാനാകാത്ത പരമ്പരാഗത നടപ്പുശീലമായി നിലനില്‍ക്കുകയാണ് നമ്മുടെ നാട്ടിൽ.

അത്തരമൊരു സാഹചര്യത്തിൽ സ്ത്രീധന നിരോധന നിയമം എന്തു കൊണ്ടാണ് സര്‍ക്കാര്‍ കര്‍ശനമായി നടപ്പിലാക്കാത്തതെന്ന ചോദ്യവുമായി കേരള ഹൈക്കോടതി ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്.

വിഷയത്തിലെ ഹര്‍ജി പരിശോധിച്ചശേഷം ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടുകയായിരുന്നു. നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയ്ക്ക് മുന്നിലെത്തിയ പൊതുതാല്‍പര്യഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിശോധിച്ചത്. സ്ത്രീധന നിരോധന ഓഫീസര്‍മാരുടെ നിയമനം നടപ്പിലാക്കാത്തതെന്താണെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

നിയമഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയിലും കോടതി സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് ആരാഞ്ഞിട്ടുണ്ട്.

പെരുമ്പാവൂര്‍ സ്വദേശിയും വിദ്യാഭ്യാസ വിദഗ്ധയുമായ ഡോ ഇന്ദിരാ രാജനാണ് സ്ത്രീധനനിരോധന നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. വിസ്മയ കേസടക്കം കേരള മനസാക്ഷിയെ ഞെട്ടിച്ച ഒട്ടനവധി സംഭവങ്ങള്‍ സ്ത്രീധനത്തിന്റെ പേരില്‍ നടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പൊതുതാല്‍പ്പര്യ ഹര്‍ജി.

സ്ത്രീധന നിരോധന ഓഫീസര്‍മാരുടെ നിയമനം, ഇരകളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം, വിവാഹസമയത്തോ വിവാഹത്തോട് അനുബന്ധിച്ചോ നല്‍കുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രം വിവാഹ രജിസ്‌ട്രേഷന്‍ നടത്താനുള്ള സംവിധാനം മുതലായവയാണ് പ്രധാനമായും പൊതുതാല്‍പ്പര്യ ഹര്‍ജിയിലെ ആവശ്യങ്ങള്‍.

അഞ്ചു വർഷത്തിനിടെ 66 സ്ത്രീധനപീഡന മരണവും 15,143 കേസുകളുമാണ് ഔദ്യോഗികമായി കേരളത്തിലുണ്ടായത്. എന്നാൽ യഥാർത്ഥ കണക്ക് പതിന്മടങ്ങുണ്ടാവുമെന്നതാണ് യാഥാർത്ഥ്യം.

1961ൽ പാർലമെന്റ് പാസാക്കിയ സ്ത്രീധന നിരോധന നിയമം രാജ്യത്തുള്ളപ്പോഴാണ് ഈ ദുർവിധി. സ്ത്രീധനം ആവശ്യപ്പെട്ടാൽ അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്നതാണ് ഈ നിയമം. സ്വർണവും പണവും കൂടുതൽ നൽകി കുടുംബമഹിമ കാട്ടാനുള്ള പെൺമക്കളുടെ മാതാപിതാക്കളുടെ മത്സരമാണ്

നിയമത്തെ ശിഥിലമാക്കിയത്. നിയമപ്രകാരം വിവാഹച്ചെലവിന് കൊടുക്കുന്ന തുകപോലും സ്ത്രീധനമാണ്. വിവാഹസമ്മാനങ്ങളുടെ പട്ടികപോലും രേഖയാക്കി സൂക്ഷിക്കേണ്ടതുണ്ട്. മുസ്ലിം വിവാഹങ്ങളിലെ മഹർ സ്ത്രീധനപരിധിയിൽ വരില്ല.

നൂറു പവനും മൂന്നരയേക്കറും കാറും പത്തുലക്ഷം രൂപയും വീട്ടുച്ചെലവിന് മാസംതോറും 8000 രൂപയും നൽകിയിട്ടും സ്വത്ത് തട്ടിയെടുക്കാനാണ് അടൂരിലെ ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നത്. രണ്ടുലക്ഷം സ്ത്രീധനം വൈകിയതിനാണ് കൊല്ലം ഓയൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാരയെ ഭർത്താവ് പട്ടിണിക്കിട്ടുകൊന്നത്.

മരിക്കുമ്പോൾ 20 കിലോഗ്രാം മാത്രമായിരുന്നു ഭാരം. തുഷാരയുടെ വീട്ടുകാർ 27തവണ പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. സ്ത്രീധനപീഡനം സഹിക്കാനാവാതെ ബന്ധം വേർപെടുത്തുന്നതും ധാരാളം. 28 കുടുംബ കോടതികളിലായി 1,04,015 കേസുകളാണ് നിലവിലുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്പലപ്പുഴ പാല്‍പ്പായസ'ത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (13 minutes ago)

എസ്.ഐ.ആർ..മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു  (36 minutes ago)

ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണനയിൽ  (52 minutes ago)

കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രെ  (1 hour ago)

പുതിയ റൂട്ടുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ കൊടുങ്ങാനൂരിൽ....  (1 hour ago)

എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും  (1 hour ago)

നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍....  (1 hour ago)

സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്  (1 hour ago)

എസ്‌ഐടി റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും വിധി...  (2 hours ago)

മില്ലറ്റ് മേള, സെമിനാര്‍, എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം  (2 hours ago)

ഇന്ത്യയ്ക്ക് തകർപ്പൻ ജയം....  (2 hours ago)

ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം  (2 hours ago)

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (8 hours ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (8 hours ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (8 hours ago)

Malayali Vartha Recommends