പുറത്ത് നിന്നും യഥേഷ്ടം ഭക്ഷണം വേണമെന്ന് പ്രതികൾ; റെമീസ് സെല്ലിനുള്ളിൽ സിഗരറ്റ് വലിച്ചു! സിസിടിവി ദ്യശ്യങ്ങൾ കണ്ട് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികള്‍ തട്ടി കയറി; ജയിൽ നിമയങ്ങൾ പാലിക്കുന്നില്ലെന്ന് ജയിൽ വകുപ്പ്; സ്വർണകടത്ത് കേസിലെ പ്രതികള്‍ക്കെതിരെ കടുപ്പിച്ച് ജയിൽ വകുപ്പ്
സ്വർണകടത്ത് കേസിലെ പ്രതികളായ റെമീസിനും സരിത്തിനുമെതിരെ ജയിൽ വകുപ്പ് രംഗത്ത് എത്തിയിരിക്കുകയാണ്. പ്രതികൾ ജയിൽ നിമയങ്ങൾ പാലിക്കുന്നില്ലെന്നാണ് ജയിൽ വകുപ്പിന്റെ ആരോപണം. ഈ മാസം 5 ന് രാത്രി റെമീസ് സെല്ലിനുള്ളിൽ സിഗററ്റ് വലിച്ചു. സരിത്തും സമീപമുണ്ടായിരുന്നതായി അധികൃതർ. പിന്നാലെ സിസിടിവി ദ്യശ്യങ്ങൾ കണ്ട് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികള്‍ തട്ടി കയറിയെന്നും അധികൃതര്‍ പറയുന്നു.
അതോടൊപ്പം തന്നെ പുറത്ത് നിന്നും യഥേഷ്ടം ഭക്ഷണം വേണമെന്നാണ് പ്രതികളുടെ ആവശ്യം. സൗന്ദര്യ സംരക്ഷണ വസ്തുക്കൾ ഉൾപ്പെടെ റമീസിന് പാഴ്സൽ എത്തുന്നതായി പരാതി. ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ തന്നെ ഇത് കൈമാറുനില്ല. ഇതേ ചൊല്ലി ഉദ്യോഗസ്ഥരെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കസ്റ്റംസ് - എന്‍ഐഎ കോടതിയിൽ പൂജപ്പുര ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകി.
അതോടൊപ്പം തന്നെ ജൂലൈ 5 നുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് നൽകിയിരിക്കുന്നത്. പാഴ്സല്‍ എത്തുന്ന സാധനങ്ങള്‍ പെട്ടെന്ന് നല്‍കാത്തതിന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പുറത്തുനിന്ന് ഭക്ഷണം ആവശ്യപ്പെട്ട് പ്രതികള്‍ നിര്‍ബന്ധം പിടിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
സരിത്തിന്‍റെ അമ്മയുടെ പരാതിയില്‍ ജയില്‍ ഡിജിപിയോട് എറണാകുളം എക്കണോമിക് ഒഫന്‍സ് കോടതി വിശദീകരണം തേടിയിട്ടുണ്ട്. സരിത്തിനെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി കസ്റ്റംസ് കമ്മീഷണര്‍ക്കും സരിതിന്‍റെ അമ്മ പരാതി നല്‍കി. സരിത്തിനെ ഇന്ന് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.
അതേസമയം ജയിലില്‍ ഭീഷണിയും സമ്മര്‍ദ്ദവും നേരിടേണ്ടി വരുന്നുവെന്ന പരാതിയുമായി തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത്. ചില നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത്ത് എന്‍ഐഎ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് സരിത്ത്. ജയിലിനുള്ളില്‍ തനിക്ക് സമ്മര്‍ദ്ദവും ഭീഷണിയുമുണ്ടെന്നാണ് സരിത്തിന്റെ ആരോപണം. ഇതിന് പിന്നാലെ സരിത്തിനോട് പരാതി എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. സരിത്തിന് ജയിലില്‍ ഭീഷണി ഉള്ളതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് കോടതിയില്‍ ഇക്കാര്യം സരിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്ത തവണ ഹാജരാക്കുമ്പോള്‍ ഇക്കാര്യം വിശദമായി പറയാമെന്നും സരിത്ത് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























