ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പിൽ പുതിയ ചുമതല: കൊറോണ വിവരശേഖരണം നോഡൽ ഓഫീസർ പദവിയിലേക്ക് പ്രവേശിച്ചിരിക്കുന്നത് മുഖ്യ മന്ത്രിയുടെ അനുവാദത്തോടെ

മാധ്യമപ്രവർത്തകനെ വണ്ടി ഇടിപ്പിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല നൽകി വീണ്ടും സംരക്ഷിച്ച് സർക്കാർ. ഇനി കൊറോണ വിവരശേഖരണം നോഡൽ ഓഫീസറാണ്
ശ്രീറാം വെങ്കിട്ടരാമൻ.
ആരോഗ്യവകുപ്പിലാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്. കൊറോണ ആരോഗ്യ സേവന വിവരങ്ങൾ ഏകോപിപ്പിക്കുകയാണ് നോഡൽ ഓഫീസറുടെ കർത്തവ്യം . വിവിധ ജില്ലകളിലെ ചികിത്സാകേന്ദ്രങ്ങളേയും ആരോഗ്യവകുപ്പിനേയും ബന്ധിപ്പിച്ച് നടക്കുന്ന കൊറോണ സേവനങ്ങളുടെ വിവരശേഖരണത്തിന് ഇനി ശ്രീറാം നേതൃത്വം നൽകും.
ഓക്‌സിജൻ വിതരണകേന്ദ്രം, അവ വിതരണം ചെയ്യുന്ന ശ്രൃംഖലകൾ, ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത എന്നിവയെ സംബന്ധിച്ച് ആരോഗ്യവകുപ്പിൽ വിവരശേഖരണത്തിന് വിപുലമായ സംവിധാനമാണുള്ളത്. അതാത് ജില്ലകളിലെ രോഗികളുടെ എണ്ണം, നിലവിൽ കിടക്കകളുടെ ഒഴിവുകൾ, ഓക്‌സിജൻ ഉപയോഗിക്കുന്ന ആശുപ്ത്രികളും മറ്റ് കേന്ദ്രങ്ങളുമടക്കം എല്ലാ വിവരങ്ങളും എല്ലാ മണിക്കൂറിലും ക്രോഡീകരിക്കുന്ന സംവിധാനമാണ് തലസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പിൽ തന്നെ കഴിഞ്ഞ വർഷം ചുമതലയിലുണ്ടായിരുന്ന ശ്രീറാം നിലവിൽ ജോയിന്റ് സെക്രട്ടറിയാണ്.
അതേസമയം തമിഴ്നാട്ടിൽ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് നിരീക്ഷകരായി ശ്രീറാം വെങ്കിട്ടരാമൻ അടക്കം രണ്ടുപേരെ നിയോഗിച്ചിരുന്നു. എന്നാൽ ഇരുവരേയും പരാതിയെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചുവിളിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. കേരളാ കേഡർ ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമൻ, ആസിഫ് കെ യൂസഫ് എന്നിവരെയാണ് തിരികെ വിളിച്ചത്.
.
https://www.facebook.com/Malayalivartha
























