നായയെ കാറിന് പിന്നിൽ കെട്ടിയിട്ടു വലിച്ച സംഭവത്തിൽ ട്വിസ്റ്റ് : മഴയായതുകൊണ്ട് അച്ഛനായിരുന്നു വണ്ടിയിൽ നായയെ കെട്ടിയിട്ടത് : അതറിയാതെയാണ് താൻ കാർ എടുത്തു കൊണ്ടുപോയത്: യുവാവിന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് നാട്ടുകാർ

കഴിഞ്ഞ ദിവസമായിരുന്നു കേരളത്തെ ഞെട്ടിച്ച അതിക്രൂരമായ ഒരു സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്.കോട്ടയത്ത് ഓടുന്ന കാറിന് പിന്നിൽ നായയെ കെട്ടിവലിച്ച വീഡിയോയാണ് പുറത്തുവന്നത് . ടാറിട്ട വഴിയിലൂടെ നീങ്ങി ഗുരുതരമായി പരിക്കേറ്റ നായ ഒടുവിൽ ചത്തിരുന്നു. സംഭവത്തിൽ കാറോടിച്ചിരുന്ന 22 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അയർകുന്നം സ്വദേശി ജെഹു തോമസ് കുരുവിളയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ ആ സംഭവത്തിനു പിന്നിൽ ഉള്ള സത്യം ഇതാണ്.
നായയെ പിന്നിൽ കെട്ടിയിരുന്നത് 22 വയസ്സുകാരൻ അറിഞ്ഞിരുന്നില്ല.
സംഭവം നടന്നതിന്റെ തലേദിവസം രാത്രിമഴ പെയ്തപ്പോൾ ജെഹുവിന്റെ അച്ഛൻ നായയെ വാഹനത്തിന് പിന്നിൽ കെട്ടിയിടുകയായിരുന്നു. ഇതറിയാതെയാണ് താൻ പുലർച്ചെ വാഹനമെടുത്തതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത് .
നാട്ടുകാരുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. നായയെ കെട്ടിവലിയ്‌ക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ നായയെ പിന്നിൽ കെട്ടിയിരുന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് യുവാവ് പറയുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ആറരയോടു കൂടിയായിരുന്നു സംഭവം നടന്നത് .
നാട്ടുകാരായിരുന്നു ആദ്യം സംഭവം കാണുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. വണ്ടിയുടെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജെഹുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. എടിഎമ്മിൽ പണമെടുക്കാൻ പോയ താൻ വാഹനം നിർത്തിയപ്പോഴാണ് നായ ചത്ത് കിടക്കുന്നത് കാണുന്നതെന്നു ജെഹു പോലീസിന് മൊഴി നൽകി.
കോട്ടയം അയർക്കുന്നത്താണ് കാറിനു പിന്നിൽക്കെട്ടി നായയെ വലിച്ചത്. ദൃശ്യങ്ങൾ കണ്ടപ്പോൾ നായെ മനപ്പൂർവ്വം കെട്ടിയിട്ട് വലിക്കുന്നത് ആയിട്ടാണ് തോന്നിയത്.നായയെ കെട്ടിവലിച്ചത് കണ്ട നാട്ടുകാർ, പ്രദേശത്തെ സിസിടിവി ക്യാമറ പരിശോധിച്ചതോടെയാണ് ഈ സംഭവം മനസ്സിലാക്കിയത്.
ഞായറാഴ്ച രാവിലെ ആറരയോടെയാണ് കോട്ടയം അയർക്കുന്നം - നീറിക്കാട് റോഡിൽ ക്രൂരത അരങ്ങേറിയത്. അമിത വേഗത്തിൽ പായുന്ന കാറിനു പിന്നിൽ നായയെ കെട്ടിയിട്ട് വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പഞ്ചായത്ത് അധികൃതരെയും പൊതുപ്രവർത്തകരെയും അറിയിക്കുകയായിരുന്നു.
നാട്ടുകാർ തന്നെ മുൻകൈ എടുത്ത് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ഈ പരിശോധിയിലാണ് ചേന്നാമറ്റം ഗ്രന്ഥശാലാ വായന ശാലയിലെ സിസിടിവി ക്യാമറയിൽ കാറിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്നു, നാട്ടുകാർ തന്നെ വിശദമായി പരിശോധിച്ചപ്പോൾ പ്രദേശവാസിയായ അയർക്കുന്നം പാലയ്ക്കാമറ്റത്തിൽ ഐസക്കിന്റെ വീട്ടിലെ സിസിടവിയിൽ നിന്നും വാഹനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ചു.
തുടർന്ന് അയർക്കുന്നം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമാന രീതിയിൽ നായ്ക്കൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha





















