സർക്കാർ പുറത്തിറക്കിയ മരം മുറിക്കുന്നത് സംബന്ധിച്ചുള്ള സർക്കുലറിൽ ആശങ്ക: സർക്കാരിനെയും റവന്യു വകുപ്പിനേയും കടുത്ത ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി

മുട്ടിൽ മരംമുറി വിഷയത്തിൽ സംസ്ഥാന സർക്കാർ മരം മുറിക്കുന്നത് സംബന്ധിച്ചുള്ള അനുവാദം നൽകികൊണ്ട് സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഈ സർക്കുലറിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഈ കാര്യത്തിൽ ചില നിയമങ്ങളുണ്ട്.
ഇതിനെയെല്ലാം മറികടക്കുന്നതാണ് സർക്കാരിന്റെ ഉത്തരവെന്നും ഹൈക്കോടതി വിമർശനമുയർത്തിരിക്കുകയാണ്. സർക്കാരിനെയും റവന്യു വകുപ്പിനേയും കോടതി കടുത്ത ഭാഷയിൽ വിമർശിക്കുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആയിരുന്നു മരം മുറിക്കാനുള്ള ഉത്തരവ് ഇറങ്ങിയത്. റവന്യു വകുപ്പ് മന്ത്രിയുടെ കൂടി അറിവോടെയായിരുന്നു അത് സംഭവിച്ചത്.എന്നാൽ സംസ്ഥാന സർക്കാരിന് ആവശ്യമെങ്കിൽ മുൻകാല പ്രാബല്യത്തോടെ നിയമഭേദഗതി കൊണ്ടുവരാനുള്ള അവകാശമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ നിലവിലുള്ള നിയമത്തെ മറികടക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്നുമാണ് കോടതി ഇപ്പോൾ വിമർശനം ഉയർത്തിയിരിക്കുന്നത്.
സർക്കാർ നടപടിയിൽ കോടതി ആശ്ചര്യം പ്രകടിപ്പിക്കുകയുണ്ടായി. പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് മറ്റൊരു വിഷയമായതിനാൽ ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ലെന്നും കോടതി പ്രതികരിച്ചു. പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ പറഞ്ഞത് സർക്കാരാണ് മരംമുറി കേസിലെ കുറ്റക്കാരെന്നാണ്.
മുട്ടിൽ മരംമുറി നടന്ന സ്ഥലത്തെ മരങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ളതാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
പട്ടയം കോടതി വിശദമായി പരിശോധന വിധേയമാക്കിയിട്ടുണ്ട്. രേഖകൾ പ്രകാരം പട്ടയം അനുവദിച്ച സമയം ഈട്ടി മരങ്ങൾ സർക്കാരിന്റേതാണെന്ന് അതിൽ വ്യക്തമാക്കിയിരുന്നതായിരുന്നു.ഇത് മുറിക്കനാണ് നിലവിലെ നിയമം മറികടന്ന് സർക്കാർ ഉത്തരവിറക്കിയത് എന്നതാണ് അതിലേറെ പ്രധാന്യമർഹിക്കുന്ന കാര്യം.
https://www.facebook.com/Malayalivartha























