ഭാര്യയെ വശീകരിച്ചെടുത്ത് നിർബന്ധിച്ച് കൂടെ താമസിപ്പിച്ചു; ചെങ്ങന്നൂരിലെ വീട്ടിലെത്തി എയർഗൺ ഉപയോഗിച്ച് വെടിവച്ച് കാമുകന്റെ ജനനേന്ദ്രിയം തകർത്ത് വടവാതൂര്‍ സ്വദേശി: പരിപാടിയുടെ ഭാഗമായി പരിചയപ്പെട്ട യുവതിയെ ഉന്നത സ്ഥാനം നൽകി മുന്‍ സോണല്‍ പ്രസിഡന്റ് ബെനു കെണിയിൽ വീഴ്ത്തി, ഇരുവരെയും വിലക്കിയിട്ടും ബന്ധം തുടർന്നതോടെ ബെനുവിന്റെ ഭാര്യ വിവാഹബന്ധം ഉപേക്ഷിച്ചു:- പൊറുതി മുട്ടിയതോടെ യുവതിയുടെ ഭർത്താവ് ജനനേന്ദ്രിയം തകർത്തു: തനിക്ക് പരാതിയില്ലെന്ന് പറഞ്ഞൊഴിഞ്ഞ ബെനു കാരണം പല കുടുംബ ബന്ധങ്ങളിലും വിള്ളൽ
ഭാര്യയ്ക്കൊപ്പം താമസിക്കുന്ന കാമുകനെ ഭർത്താവ് ചെങ്ങന്നൂരിലെ വീട്ടിലെത്തി, എയർഗൺ ഉപയോഗിച്ചു വെടിവച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വടവാതൂര്‍ സ്വദേശിയുടെ ഭാര്യയെ കഴിഞ്ഞ ഒരാഴ്ചയായി നിര്‍ബന്ധിപ്പിച്ച് കൂടെ താമസിപ്പിച്ച ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ(ജെ.സിഐ.ഐ) മുന്‍ സോണല്‍ പ്രസിഡന്റ് ബെനു വര്‍ഗ്ഗീസിന്റെ ജനനേന്ദ്രിയമാണ് കോട്ടയം വടവാതൂര്‍ സ്വദേശി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച് തകര്‍ത്തത്.
ചെങ്ങന്നൂരിൽ ഉള്ള കാമുകനൊപ്പമായിരുന്നു കുറച്ചു ദിവസങ്ങളായി ഭാര്യ താമസിച്ചിരുന്നതെന്നറിഞ്ഞ് ഇവിടെയെത്തിയ ഭർത്താവും കാമുകൻ ബെനുവുമായി വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. വാക്കുതർക്കം കയ്യാങ്കളിയിലേയ്ക്ക് വഴിമാറിയതോടെയാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. സംഭവ ശേഷം വടവാതൂര്‍ സ്വദേശി സ്ഥലംവിട്ടു. വെടിയേറ്റ് ബെനുവിന്റെ ജനനേന്ദ്രിയം തകര്‍ന്നതോടെ പിടഞ്ഞുവീണ ബെനുവിനെ വീട്ടുകാര്‍ ഉടന്‍ തന്നെ പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
ഇവിടെ നിന്നുമാണ് വിവരം പൊലീസിന് കൈമാറിയത്. പരിക്ക് പറ്റിയിടം തുന്നിക്കെട്ടിയതിന് ശേഷം ഇയാളെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. എന്നാല്‍ വീണ്ടും വേദനയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം അറിഞ്ഞ ചെങ്ങന്നൂര്‍ പൊലീസ് ഇയാളുടെ വീട്ടിലെത്തി അന്വേഷണം നടത്തി. എയര്‍ഗണ്‍ ആയതിനാലും ബെനു വര്‍ഗ്ഗീസിന് പരാതിയില്ലാത്തതിനാലും പൊലീസ് കേസെടുത്തിട്ടില്ല. ഇയാള്‍ പരാതി നല്‍കിയാല്‍ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ കോട്ടയത്തെ ഒരു ചാപ്റ്ററിന്റെ ചുമതലക്കാരിയായിരുന്നു വടവാതൂര്‍ സ്വദേശിയുടെ ഭാര്യ. ഇതിന്റെ പരിപാടിയുടെ ഭാഗമായി ബെനുവിനെ പരിചയപ്പെടുകയും പിന്നീട് ഇരുവരും അടുപ്പത്തിലാവുകയുമായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെ വലിയ പ്രശ്നങ്ങളുണ്ടായി.
ബന്ധം വിലക്കിയെങ്കിലും ഫലമുണ്ടായില്ല. ജെ.സിഐയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് ഇവരെ പോസ്റ്റ് ചെയ്യുകയും ബന്ധം തുടരുകയും ചെയ്തു. ഇതോടെ ഭര്‍ത്താവ് മണര്‍കാട് പൊലീസില്‍ പരാതി നല്‍കി. ഇതിനിടയില്‍ ജെ.സിഐയുടെ ഉന്നത നേതാക്കള്‍ക്കും ഭര്‍ത്താവ് പരാതി അയക്കുകയും ചെയ്തു. ഇതോടെ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ സോണ്‍ 22 പ്രസിഡന്റ് സ്ഥാനത്ത് നിന്നും ബെനു വര്‍ഗ്ഗീസിനെ നീക്കം ചെയ്തു.
ബെനുവിന്റെ ഭാര്യ ഈ ബന്ധം അറിഞ്ഞതോടെ വിവാഹ ബന്ധം അവസാനിപ്പിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഈ അവസരത്തിലാണ് യുവതിയെ ഇയാള്‍ വീട്ടിലേക്ക് നിര്‍ബന്ധിപ്പിച്ച് കൂട്ടിക്കൊണ്ടു വന്നത്. മനോവിഷമത്തിലായ ഭര്‍ത്താവ് ചെങ്ങന്നൂരിലെ വീട്ടിലെത്തിയപ്പോള്‍ സംഘര്‍ഷമുണ്ടാകുകയും വെടിയുതിർക്കുകയുമായിരുന്നു. സംഘടനയിലെ പല കുടുംബ ബന്ധങ്ങളിലും ബെനു കാരണം വിള്ളൽ ഉണ്ടായതായി സൂചനകൾ ഉണ്ട്.
ഇതുമൂലം സംഘടനയില്‍ നേരത്തെ തന്നെ ഇയാള്‍ക്കെതിരെ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. ആരും പരാതിയുമായി മുന്നിട്ട് വരാതിരുന്നതിനാല്‍ ഇത്രയും നാള്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇയാള്‍ ജെ.സിഐ ഇന്ത്യയുടെ സോണ്‍ 22 ന്റെ പ്രസിഡന്റാവുന്നത്. ഒരു വര്‍ഷക്കാലമാണ് പ്രസിഡന്റിന്റെ കാലാവധി. എന്നാല്‍ ആറുമാസം തികയ്ക്കും മുന്‍പ് തന്നെ ഇയാളെ പുറത്താക്കി.
യുവതിയും വടവാതൂര്‍ സ്വദേശിയായ ഭർത്താവും വിവാഹമോചനത്തിനു കേസ് കൊടുത്തിട്ടുണ്ട്. അതേ സമയം യുവതിയുടെ ഭര്‍ത്താവുമായി പ്രശ്നങ്ങളുണ്ടായില്ലെന്നും പ്രകോപനമില്ലാതെ വെടിവയ്ക്കുകയുമായിരുന്നു എന്നാണ് ബെനു വര്‍ഗ്ഗീസിന്റെ വിശദീകരണം. തനിക്ക് നിസാര പരിക്കേ പറ്റിയിട്ടുള്ളുവെന്നും വിവാഹ ബന്ധം വേര്‍പെടുത്താന്‍ യുവതി തീരുമാനിച്ചതു കൊണ്ടാണ് ഒപ്പം താമസിപ്പിച്ചതെന്നും താന്‍ ആരെയും നിര്‍ബന്ധിപ്പിച്ചിട്ടില്ല എന്നും ബെനു പറഞ്ഞു.
https://www.facebook.com/Malayalivartha