കൊലപാതക ശ്രമവും കഞ്ചാവു വിൽപനയും അടക്കമുള്ള കേസുകളിലെ പ്രതിയായ യുവാവിനെ അഞ്ചംഗസംഘം വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി; തടയാന്‍ ശ്രമിച്ച അച്ഛനും കുത്തേറ്റു: നെഞ്ചിലും കഴുത്തിലും കുത്തേറ്റ യുവാവിനെയും കാലില്‍ കുത്തേറ്റ പിതാവിനെയും ആശുപത്രിയിൽ എത്തിച്ചിട്ടും 22കാരനെ രക്ഷിക്കാനായില്ല:- ആക്രമണത്തിന് പിന്നിൽ മുൻവൈരാഗ്യമെന്ന് പോലീസ്- മരിക്കും മുമ്പ് കുത്തിയവരുടെ പേരുകള്‍ പൊലീസിനോട് വെളിപ്പെടുത്തി ജോജി

യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി അഞ്ചംഗസംഘം. പെരുമ്പിള്ളി സ്വദേശിയാണ് മത്തായിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തടയാന്‍ ശ്രമിച്ച അച്ഛന്‍ മത്തായിക്കും കുത്തേറ്റു. ക്രിമിനില്‍ സംഘങ്ങളുടെ കത്തിയ്ക്ക് ഇരയായത് 22 കാരനായ പെരുമ്പിള്ളി ഈച്ചിരവേലില്‍ ജോജി മത്തായിയാണ്.
വൈകിട്ട് നാലേ മുക്കാലോടെയായിരുന്നു സ്വന്തം വീട്ടുമുറ്റത്ത് ജോജിക്ക് കുത്തേറ്റത്. രണ്ട് ബൈക്കുകളിലായി വീട്ടിലെത്തിയ സംഘം ജോജിയുമായി പലകാര്യങ്ങള്‍ പറഞ്ഞ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് മുറ്റത്തുവച്ചുതന്നെ ജോജിയെ പിടിച്ചുനിര്‍ത്തി കുത്തുകയായിരുന്നു.
നെഞ്ചിലും കഴുത്തിലും കുത്തേറ്റ ജോയി പിടഞ്ഞ് നിലത്തുവീണു. തടയാനായി ഓടിചെന്ന പിതാവ് മത്തായിക്ക് കാലില്‍ കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും മുളന്തുരുത്തി പൊലീസെത്തി ഉടൻ കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജോജിയെ രക്ഷിക്കാനായില്ല.
കൊലപാതക ശ്രമവും കഞ്ചാവു വിൽപനയും അടക്കമുള്ള കേസുകളിലെ പ്രതിയാണു ജോജി. മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണു പൊലീസ് നിഗമനം. സംഭവ ശേഷം ഒരു ബൈക്കും കത്തിയും ഉപേക്ഷിച്ചാണ് അക്രമികൾ രക്ഷപ്പെട്ടത്. അക്രമികളുടെ പേരുകൾ ജോജി പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
https://www.facebook.com/Malayalivartha























