ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആ ഒരൊറ്റ ഫോൺ വിളി: അഭിനന്ദനവും രാജ്ഭവനിലേക്ക് ക്ഷണവും: സന്തോഷത്തോടെ സെൽവമാരി....
അവധി ദിവസങ്ങളിൽ ഏലത്തോട്ടത്തിൽ പണിയെടുത്ത് ഹൈസ്‌കൂൾ അധ്യാപികയായ കുമളി ചോറ്റുപാറ സ്വദേശിനി സെൽവമാരിയെ ഗവർണർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ്. സെൽവമാരിയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ഗവർണർ വിളിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അദ്ദേഹം സെൽവമാരിയെ ഫോണിൽ വിളിച്ചത്. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ തമ്മിൽ കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്നതിനിടയിലും സ്വന്തമാക്കിയ വിജയത്തിന്റെ ആഹ്ലാദ ത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. ഈ നേട്ടം തലമുറകൾക്ക് പ്രചോദനമാകുമെന്നും ഗവർണർ വ്യക്തമാക്കി.മാത്രമല്ല സെൽവ മാരിയെ ഗവർണർ തന്റെ വസതിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. രാജ്ഭവനിലേക്കുള്ള ക്ഷണംകൂടി നൽകിയാണ് ഗവർണർ ഫോൺ സംഭാഷണത്തിന് വിരാമം കുറിച്ചത്. ഗവർണറുടെ ഫോൺ വിളി അപ്രതീക്ഷിതമായിരുന്നതിനാൽ കാര്യമായി ഒന്നും സംസാരിക്കാൻ പറ്റില്ല എന്ന് പ്രതികരണമാണ് സെൽവമാരി നടത്തിയത്. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ നേരിട്ടുകാണുമെന്നും സെൽവമാരി വ്യക്തമാക്കി.
[
അവധി ദിവസങ്ങളിൽ ഏലത്തോട്ടത്തിൽ പണിയെടുത്തും രാത്രി ഉറക്കമിളച്ചിരുന്ന് പഠിച്ചും പ്രതിസന്ധികളോട് പോരാടിയും ഇരുപത്തിയെട്ടുകാരിയെ വഞ്ചിവയൽ സ്കൂളിലെ ഹൈസ്കൂൾ അധ്യാപികയാകുകയായിരുന്നു സെൽവ മാരി. ഇവരുടെ അതിജീവനത്തിന്റെ കഥ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു .
ചെറുപ്രായത്തിൽ അച്ഛൻ ഉപേക്ഷിച്ച് പോയി. മൂന്ന് പെൺമക്കളെ വളർത്താൻ അമ്മ സെൽവം ഏറെ കഷ്ടപ്പെട്ടു. ഏലമലക്കാടുകളിൽ പണിയെടുത്തായിരുന്നു അവർ കുടുംബം പുലർത്തിപ്പോന്നത്. അമ്മയ്ക്കൊപ്പം അവധിദിവസങ്ങളിൽ സെൽവമാരിയും പണി ചെയ്യാൻ ഇറങ്ങി.
ചോറ്റുപാറ ജി.എൽ.പി. സ്കൂൾ, മുരിക്കടി സ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തമിഴ്നാട്ടിൽ പ്ലസ്ടു പഠിച്ചു ഉയർന്ന വിജയം നേടി. തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ ബിരുദ പഠനത്തിന് ഗണിതം തിരഞ്ഞെടുത്തു. ചില ഒറ്റപ്പെടലുകൾ ജീവിതത്തിൽ നേരിട്ടിരുന്നു അപ്പോഴൊക്കെ അമ്മയുടെ മുഖം ഓർമ്മ വന്നതിനാൽ വീണ്ടും പോരാടി പഠിച്ചു.
നന്നായി കഷ്ടപ്പെട്ടപ്പോൾ ഇംഗ്ലീഷ് അറിഞ്ഞുകൂടാ എന്ന പരിമിതി ഒഴിവായി. ഡിഗ്രി നല്ല മാർക്കോടെ തന്നെ നേടി. യൂണിവേഴ്സിറ്റി കോളജിൽനിന്ന് എം.എസ്.സി.യും കുമളിയിലെ എം.ജി. യൂണിവേഴ്സിറ്റി സെന്ററിൽനിന്നു ബി.എഡും തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽനിന്നു എം.എഡും , ഒന്നാം റാങ്കോടെ എം.ഫിലും സെൽവ മാരി നേടിയെടുത്തു. . ഇപ്പോൾ ഇവിടെ പി.എച്ച്.ഡി. വിദ്യാർഥിയാണ് ഇവർ . കോളജ് അധ്യാപക യോഗ്യതാ പരീക്ഷയായ നെറ്റും കഷ്ടപ്പെട്ട് നേടിയെടുത്തിട്ടുണ്ട്.
പി.എസ്.സിയുടെ വനിതാ സിവിൽ പോലീസ് റാങ്ക് ലിസ്റ്റിൽ സെൽവമാരിയുടെ പേര് വന്നിരുന്നു. എന്നാൽ അതിനോട് വലിയ താത്പര്യം ഇല്ല. 2017-ലാണ് ഹൈസ്കൂൾ അധ്യാപക തസ്തികയിലേക്ക് പി.എസ്.സി. പരീക്ഷ എഴുതിയത്. നിയമന ഉത്തരവ് 2020-ൽ കിട്ടിയിരുന്നു. എന്നാൽ ഈ വർഷമായിരുന്നു ജോലിയിൽ പ്രവേശിച്ചത്. അധ്യാപനം ഇഷ്ടമാണ്. പക്ഷേ സിവിൽ സർവീസ് നേടി എടുക്കുക എന്ന വലിയ ലക്ഷ്യമാണ് സെൽവമാരിക്കുള്ളത്. ഏതായാലും ഗവർണറുടെ കിട്ടിയതോടെ ഇരട്ടി സന്തോഷം ആണ് സെൽവമാരിക്ക് കിട്ടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























