വല്ലാത്തൊരു വിധിയാകും... നിയസഭയില്‍ കൈയ്യാങ്കളിയില്‍ പലരുമുണ്ടെങ്കിലും കാര്യമായി ബാധിക്കാന്‍ പോകുന്നത് വി. ശിവന്‍കുട്ടിയെ; മന്ത്രിയായിരിക്കുന്ന ശിവന്‍ കുട്ടിക്ക് വലിയ ഭീഷണിയാകും ഈ വിധി; നിയമസഭ കൈയാങ്കളി കേസില്‍ നിര്‍ണായക വിധി ചര്‍ച്ചകള്‍ മാറിമറിയും

കാലം മാറി കെ.എം. മാണിയുടെ മകന്‍ ഇടതുപക്ഷ മുന്നണിയിലെത്തിയെങ്കിലും അദ്ദേഹത്തിന്റെ ആത്മാവ് അന്ന് അതിക്രമം കാട്ടിയവരെ പിടികൂടുമോയെന്ന് ഇന്നറിയാം.
നിയമസഭ കൈയാങ്കളിക്കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. എം.എല്‍.എമാര്‍ നിയമസഭയ്ക്കുള്ളില്‍ നടത്തിയ പരാക്രമങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരം വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലെ വസ്തുക്കള്‍ തല്ലിത്തകര്‍ക്കുന്നതിന് എന്ത് ന്യായീകരണമെന്നും അതില്‍ എന്ത് പൊതുതാല്‍പര്യമെന്നും കോടതി നേരത്തെ ആരാഞ്ഞിരുന്നു. കടുത്ത വാദപ്രതിവാദങ്ങള്‍ക്ക് വേദിയാകുന്ന കോടതിമുറിയിലെ വസ്തുക്കള്‍ നശിപ്പിച്ചാല്‍ അതിന് ന്യായീകരണമുണ്ടോ? സഭയില്‍ ഒരു എം.എല്‍.എ റിവോള്‍വറുമായി എത്തി വെടിവച്ചാല്‍, അതില്‍ സഭയ്ക്കാണ് പരമാധികാരം എന്ന് പറയുമോന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചിരുന്നു.
പ്രതിപ്പട്ടികയിലുള്ള മന്ത്രി വി. ശിവന്‍കുട്ടി, മുന്‍മന്ത്രി ഇ.പി. ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരും കേസ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. ശിവന്‍കുട്ടി ഒഴിച്ച് മറ്റുള്ളവരാരും മന്ത്രിയല്ലാത്തതിനാല്‍ കുഴപ്പമില്ല. എന്നാല്‍ ശിവന്‍ കുട്ടി മന്ത്രിയായതിനാല്‍ കടുത്ത പരാമര്‍ശമുണ്ടായാല്‍ പിന്നെ മന്ത്രിയായി തുടരാന്‍ പ്രയാസമായിരിക്കും. പ്രതിപക്ഷം ആഞ്ഞടിക്കുകയും ചെയ്യും.
അടഞ്ഞുകിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് 2015ല്‍ ബജറ്റ് അവതരണത്തില്‍ നിന്ന് അന്നത്തെ ധനമനന്ത്രി കെ.എം. മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. എന്നാല്‍ ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താന്‍ നടന്ന പ്രതിഷേധം നിയമസഭക്കുള്ളില്‍ കൈയാങ്കളിയായി മാറുകയായിരുന്നു.
കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേരളസര്‍ക്കാരിനെയും കേസിലുള്‍പ്പെട്ട ജനപ്രതിനിധികളെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലെ വസ്തുക്കള്‍ തല്ലിത്തകര്‍ക്കുന്നതിന് എന്ത് ന്യായീകരണമെന്നും അതില്‍ എന്ത് പൊതുതാല്‍പര്യമെന്നും ബെഞ്ച് ആരാഞ്ഞിരുന്നു. വിചാരണ നേരിടേണ്ടിവരുമെന്ന് വാക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തു. നിയസഭയില്‍ നടക്കുന്ന കാര്യങ്ങളില്‍ അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ ഉണ്ടെന്നായിരുന്നു അപ്പീലില്‍ സര്‍ക്കാരിന്റെ വാദം.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും സമാനമായ ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയേയും പിന്നീട് സുപ്രീം കോടതിയേയും സമീപിച്ചത്.
ബജറ്റ് അവതരണത്തിനു ശ്രമിച്ച മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തത്. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍.
കെ.അജിത്, കെ.കുഞ്ഞമ്മദ് മാസ്റ്റര്‍, സി.കെ.സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്. ഇവരെല്ലാം വിചാരണ നേരിടേണ്ടി വരും. വി.ശിവന്‍ കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. രമേശ് ചെന്നിത്തലയടക്കമുള്ള തടസ ഹര്‍ജി നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha























