Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...


മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...


വാക്കുകൾക്ക് ഇന്നും പഴയ മൂർച്ച; തളർത്താൻ നോക്കിയവർക്ക് മറുപടിയുമായി രാഹുലിന്റെ തിരിച്ചുവരവ്...


വർഷങ്ങളായി വേട്ടയാടി, ഒടുവിൽ നീതി : വി.എസ്‌ ശിവകുമാർ; നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മന്ത്രി വീണാ ജോർജ്‌ മാപ്പു പറയണം...


പിണറായിയെയും ഞെട്ടിച്ച് ധൂർത്തിൽ കടത്തിവെട്ടി.. ചീഫ് സെക്രട്ടറി എ. ജയതിലകിന്റെയും സംഘത്തിന്റയും വെറും മൂന്ന് മാസത്തെ ചായകുടി.. സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകള്‍..

ഒരൊറ്റ ഇടപെടല്‍... ആ കണ്ണൂര്‍ കാര്‍ഡ് മാറ്റിയതിന് സുരേഷ് ഗോപിയോട് നന്ദി പറയാന്‍ വാക്കുകളില്ല; ചെലവായ പണം ധനമന്ത്രി നിര്‍മ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുള്‍പ്പെടെ സുരേഷ് ഗോപി നടത്തിയ ഇടപെടലുകള്‍ ശ്ലാഘനീയം

30 JULY 2021 10:42 AM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപി നടനെന്നതിലുപരി രാജ്യസഭാ എംപി കൂടിയാണല്ലോ. ആ നിലയ്ക്ക് അദ്ദേഹം നടത്തിയ പല പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണ്. ഇപ്പോള്‍ പ്രമുഖ നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍ സുരേഷ് ഗോപിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ച ലേബര്‍ വെല്‍ഫെയര്‍ കമ്മിഷണറുടെ പുതിയ ഓഫീസ് ചലച്ചിത്ര പ്രവര്‍ത്തകരുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നുവെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

 



2014ല്‍ ഉത്തരവിറങ്ങിയിട്ടും ചുവപ്പുനാടയിലും കണ്ണൂരിലെ സ്ഥാപിത താത്പര്യക്കാരുടെ ചരടുവലികളിലും കുടുങ്ങികിടന്നിരുന്ന തീരുമാനം നടനും എം.പിയുമായ സുരേഷ് ഗോപിയുടെ നിരന്തരശ്രമഫലമായാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് സുരേഷ്‌കുമാര്‍ ഫേസ്ബുക്കില്‍ പങ്കു വച്ച കുറിപ്പില്‍ പറയുന്നു.

കണ്ണൂരില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്ന ഓഫീസ് അവിടെനിന്നും തിരുവനന്തപുരത്തേക്കു മാറ്റുന്നതിനു ചെലവായ പണം ധനമന്ത്രി നിര്‍മ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുള്‍പ്പെടെ സുരേഷ് ഗോപി നടത്തിയ ഇടപെടലുകള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനുവേണ്ടി അദ്ദേഹം നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്കും തുടരന്വേഷണങ്ങള്‍ക്കും വാക്കുകള്‍ കൊണ്ടു നന്ദിപറയുവാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സുരേഷ്‌കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി26.07.

 



2021 ല്‍ തിരുവനന്തപുരത്തു പ്രവര്‍ത്തനമാരംഭിച്ച ലേബര്‍ വെല്‍ഫയര്‍ കമ്മീഷണറുടെ പുതിയ കാര്യാലയം ചലച്ചിത്രപ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു.2014ല്‍ ഉത്തരവിറങ്ങിയിട്ടും ചുവപ്പുനാടയിലും കണ്ണൂരിലെ സ്ഥാപിതതാല്പര്യക്കാരുടെ ചരടുവലികളിലും കുടുങ്ങിക്കിടന്നിരുന്ന കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം പ്രിയങ്കരനായ നമ്മുടെ എം.പി. ശ്രീ.സുരേഷ്‌ഗോപിയുടെ നിരന്തരശ്രമഫലമായാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ഇതിനുവേണ്ടി അദ്ദേഹം നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്കും തുടരന്വേഷണങ്ങള്‍ക്കും വാക്കുകള്‍ കൊണ്ടു നന്ദിപറയുവാനാകില്ല.കണ്ണൂരില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്ന ഓഫീസ് അവിടെനിന്നും തിരുവനന്തപുരത്തേക്കു മാറ്റുന്നതിനു ചിലവായ പണം ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുള്‍പ്പെടെ ശ്രീ.സുരേഷ് ഗോപി നടത്തിയ ഇടപെടലുകള്‍ ശ്‌ളാഘനീയമാണ്.

 



സിനി വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട്(രംംള)ചലച്ചിത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴില്‍ മന്ത്രാലയം രൂപം കൊടുത്ത ക്ഷേമനിധിയാണ്.' കണ്ണൂര്‍ കാര്‍ഡ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ക്ഷേമനിധിയുടെ ഡിസ്‌പെന്‍സറി വെല്‍ഫയര്‍ കമ്മീഷണറുടെ ഓഫീസിനു കീഴില്‍ ബീഡിത്തൊഴിലാളി ക്ഷേമനിധിയോടൊപ്പം കണ്ണൂരിലും പിന്നെ ഗുരുവായൂരിലും പ്രവര്‍ത്തിച്ചുവരുകയായിരുന്നു. അടുത്ത കാലത്ത് ഡിസ്‌പെന്‍സറി തിരുവനന്തപുരത്തേക്കു മാറ്റിയിരുന്നു.

ഇന്ത്യയില്‍ തലസ്ഥാന നഗരിയിലല്ലാതെ പ്രവര്‍ത്തിക്കുന്ന രണ്ടേ രണ്ടു വെല്‍ഫയര്‍ കമ്മീഷണര്‍ ഓഫീസുകളേയുള്ളു. ഒന്ന് കേരളത്തിലും മറ്റൊന്ന് മഹാരാഷ്ട്രയിലും. ഇപ്പോള്‍ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് കേരളം വെല്‍ഫയര്‍ കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരത്തേക്കു മാറ്റി സ്ഥാപിച്ചു കഴിഞ്ഞു. ഇനി കേന്ദ്ര ക്ഷേമനിധിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കണ്ണൂരേയ്ക്കു പോവണ്ട.

മെമ്പര്‍ഷിപ്പിന് അപേക്ഷ നല്‍കി കാര്‍ഡിനായി കാലങ്ങള്‍ കാത്തിരിക്കണ്ട. നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനു രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്കു എളുപ്പത്തില്‍ ലഭ്യമാകും. അഞ്ചു വര്‍ഷമായി മുടങ്ങിപ്പോയ സ്‌കോളര്‍ഷിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു കിട്ടിത്തുടങ്ങും

 



ഒരു സന്തോഷം കൂടി പങ്കുവെയ്ക്കുന്നു. നമ്മുടെ വെല്‍ഫയര്‍ കമ്മീഷണറായി ഇപ്പോള്‍ നിയമിതനായിരിക്കുന്ന ശ്രീ.ജെ. യൂജിന്‍ ഗോമസ് തിരുവനന്തപുരം പേട്ട സ്വദേശിയാണ്. ചലച്ചിത്രപ്രവര്‍ത്തകരെയും സിനിമയെയും സ്‌നേഹിക്കുന്ന പുതിയ കമ്മീഷണര്‍ മലയാളിയാണെന്നതില്‍ നമുക്കു കൂടുതല്‍ ആനന്ദിക്കാം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (2 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (2 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (2 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (3 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (3 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (3 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (3 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (4 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (4 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (4 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (4 hours ago)

എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഹൈവേ റോഡില്‍ വിമാനം ലാന്‍ഡ് ചെയ്ത് പൈലറ്റ്; പൈലറ്റിന്റെ മനസാന്നിദ്ധ്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം  (4 hours ago)

അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അനന്തരവന്‍  (5 hours ago)

ചൂരക്കറി വിവാദത്തിനുശേഷം ഇടതുസര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സി.ദിവാകരന്‍  (5 hours ago)

Malayali Vartha Recommends