Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ഒരൊറ്റ ഇടപെടല്‍... ആ കണ്ണൂര്‍ കാര്‍ഡ് മാറ്റിയതിന് സുരേഷ് ഗോപിയോട് നന്ദി പറയാന്‍ വാക്കുകളില്ല; ചെലവായ പണം ധനമന്ത്രി നിര്‍മ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുള്‍പ്പെടെ സുരേഷ് ഗോപി നടത്തിയ ഇടപെടലുകള്‍ ശ്ലാഘനീയം

30 JULY 2021 10:42 AM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപി നടനെന്നതിലുപരി രാജ്യസഭാ എംപി കൂടിയാണല്ലോ. ആ നിലയ്ക്ക് അദ്ദേഹം നടത്തിയ പല പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണ്. ഇപ്പോള്‍ പ്രമുഖ നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍ സുരേഷ് ഗോപിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ച ലേബര്‍ വെല്‍ഫെയര്‍ കമ്മിഷണറുടെ പുതിയ ഓഫീസ് ചലച്ചിത്ര പ്രവര്‍ത്തകരുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നുവെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

 



2014ല്‍ ഉത്തരവിറങ്ങിയിട്ടും ചുവപ്പുനാടയിലും കണ്ണൂരിലെ സ്ഥാപിത താത്പര്യക്കാരുടെ ചരടുവലികളിലും കുടുങ്ങികിടന്നിരുന്ന തീരുമാനം നടനും എം.പിയുമായ സുരേഷ് ഗോപിയുടെ നിരന്തരശ്രമഫലമായാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് സുരേഷ്‌കുമാര്‍ ഫേസ്ബുക്കില്‍ പങ്കു വച്ച കുറിപ്പില്‍ പറയുന്നു.

കണ്ണൂരില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്ന ഓഫീസ് അവിടെനിന്നും തിരുവനന്തപുരത്തേക്കു മാറ്റുന്നതിനു ചെലവായ പണം ധനമന്ത്രി നിര്‍മ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുള്‍പ്പെടെ സുരേഷ് ഗോപി നടത്തിയ ഇടപെടലുകള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനുവേണ്ടി അദ്ദേഹം നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്കും തുടരന്വേഷണങ്ങള്‍ക്കും വാക്കുകള്‍ കൊണ്ടു നന്ദിപറയുവാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സുരേഷ്‌കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി26.07.

 



2021 ല്‍ തിരുവനന്തപുരത്തു പ്രവര്‍ത്തനമാരംഭിച്ച ലേബര്‍ വെല്‍ഫയര്‍ കമ്മീഷണറുടെ പുതിയ കാര്യാലയം ചലച്ചിത്രപ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു.2014ല്‍ ഉത്തരവിറങ്ങിയിട്ടും ചുവപ്പുനാടയിലും കണ്ണൂരിലെ സ്ഥാപിതതാല്പര്യക്കാരുടെ ചരടുവലികളിലും കുടുങ്ങിക്കിടന്നിരുന്ന കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം പ്രിയങ്കരനായ നമ്മുടെ എം.പി. ശ്രീ.സുരേഷ്‌ഗോപിയുടെ നിരന്തരശ്രമഫലമായാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ഇതിനുവേണ്ടി അദ്ദേഹം നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്കും തുടരന്വേഷണങ്ങള്‍ക്കും വാക്കുകള്‍ കൊണ്ടു നന്ദിപറയുവാനാകില്ല.കണ്ണൂരില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്ന ഓഫീസ് അവിടെനിന്നും തിരുവനന്തപുരത്തേക്കു മാറ്റുന്നതിനു ചിലവായ പണം ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുള്‍പ്പെടെ ശ്രീ.സുരേഷ് ഗോപി നടത്തിയ ഇടപെടലുകള്‍ ശ്‌ളാഘനീയമാണ്.

 



സിനി വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട്(രംംള)ചലച്ചിത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴില്‍ മന്ത്രാലയം രൂപം കൊടുത്ത ക്ഷേമനിധിയാണ്.' കണ്ണൂര്‍ കാര്‍ഡ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ക്ഷേമനിധിയുടെ ഡിസ്‌പെന്‍സറി വെല്‍ഫയര്‍ കമ്മീഷണറുടെ ഓഫീസിനു കീഴില്‍ ബീഡിത്തൊഴിലാളി ക്ഷേമനിധിയോടൊപ്പം കണ്ണൂരിലും പിന്നെ ഗുരുവായൂരിലും പ്രവര്‍ത്തിച്ചുവരുകയായിരുന്നു. അടുത്ത കാലത്ത് ഡിസ്‌പെന്‍സറി തിരുവനന്തപുരത്തേക്കു മാറ്റിയിരുന്നു.

ഇന്ത്യയില്‍ തലസ്ഥാന നഗരിയിലല്ലാതെ പ്രവര്‍ത്തിക്കുന്ന രണ്ടേ രണ്ടു വെല്‍ഫയര്‍ കമ്മീഷണര്‍ ഓഫീസുകളേയുള്ളു. ഒന്ന് കേരളത്തിലും മറ്റൊന്ന് മഹാരാഷ്ട്രയിലും. ഇപ്പോള്‍ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് കേരളം വെല്‍ഫയര്‍ കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരത്തേക്കു മാറ്റി സ്ഥാപിച്ചു കഴിഞ്ഞു. ഇനി കേന്ദ്ര ക്ഷേമനിധിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കണ്ണൂരേയ്ക്കു പോവണ്ട.

മെമ്പര്‍ഷിപ്പിന് അപേക്ഷ നല്‍കി കാര്‍ഡിനായി കാലങ്ങള്‍ കാത്തിരിക്കണ്ട. നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനു രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്കു എളുപ്പത്തില്‍ ലഭ്യമാകും. അഞ്ചു വര്‍ഷമായി മുടങ്ങിപ്പോയ സ്‌കോളര്‍ഷിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു കിട്ടിത്തുടങ്ങും

 



ഒരു സന്തോഷം കൂടി പങ്കുവെയ്ക്കുന്നു. നമ്മുടെ വെല്‍ഫയര്‍ കമ്മീഷണറായി ഇപ്പോള്‍ നിയമിതനായിരിക്കുന്ന ശ്രീ.ജെ. യൂജിന്‍ ഗോമസ് തിരുവനന്തപുരം പേട്ട സ്വദേശിയാണ്. ചലച്ചിത്രപ്രവര്‍ത്തകരെയും സിനിമയെയും സ്‌നേഹിക്കുന്ന പുതിയ കമ്മീഷണര്‍ മലയാളിയാണെന്നതില്‍ നമുക്കു കൂടുതല്‍ ആനന്ദിക്കാം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (2 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (3 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (4 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (4 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (5 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (5 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (5 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (6 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (7 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (7 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (7 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (8 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (8 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (9 hours ago)

Malayali Vartha Recommends