Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

ഒരൊറ്റ ഇടപെടല്‍... ആ കണ്ണൂര്‍ കാര്‍ഡ് മാറ്റിയതിന് സുരേഷ് ഗോപിയോട് നന്ദി പറയാന്‍ വാക്കുകളില്ല; ചെലവായ പണം ധനമന്ത്രി നിര്‍മ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുള്‍പ്പെടെ സുരേഷ് ഗോപി നടത്തിയ ഇടപെടലുകള്‍ ശ്ലാഘനീയം

30 JULY 2021 10:42 AM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപി നടനെന്നതിലുപരി രാജ്യസഭാ എംപി കൂടിയാണല്ലോ. ആ നിലയ്ക്ക് അദ്ദേഹം നടത്തിയ പല പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണ്. ഇപ്പോള്‍ പ്രമുഖ നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍ സുരേഷ് ഗോപിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ച ലേബര്‍ വെല്‍ഫെയര്‍ കമ്മിഷണറുടെ പുതിയ ഓഫീസ് ചലച്ചിത്ര പ്രവര്‍ത്തകരുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നുവെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

 



2014ല്‍ ഉത്തരവിറങ്ങിയിട്ടും ചുവപ്പുനാടയിലും കണ്ണൂരിലെ സ്ഥാപിത താത്പര്യക്കാരുടെ ചരടുവലികളിലും കുടുങ്ങികിടന്നിരുന്ന തീരുമാനം നടനും എം.പിയുമായ സുരേഷ് ഗോപിയുടെ നിരന്തരശ്രമഫലമായാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് സുരേഷ്‌കുമാര്‍ ഫേസ്ബുക്കില്‍ പങ്കു വച്ച കുറിപ്പില്‍ പറയുന്നു.

കണ്ണൂരില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്ന ഓഫീസ് അവിടെനിന്നും തിരുവനന്തപുരത്തേക്കു മാറ്റുന്നതിനു ചെലവായ പണം ധനമന്ത്രി നിര്‍മ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുള്‍പ്പെടെ സുരേഷ് ഗോപി നടത്തിയ ഇടപെടലുകള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനുവേണ്ടി അദ്ദേഹം നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്കും തുടരന്വേഷണങ്ങള്‍ക്കും വാക്കുകള്‍ കൊണ്ടു നന്ദിപറയുവാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സുരേഷ്‌കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി26.07.

 



2021 ല്‍ തിരുവനന്തപുരത്തു പ്രവര്‍ത്തനമാരംഭിച്ച ലേബര്‍ വെല്‍ഫയര്‍ കമ്മീഷണറുടെ പുതിയ കാര്യാലയം ചലച്ചിത്രപ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു.2014ല്‍ ഉത്തരവിറങ്ങിയിട്ടും ചുവപ്പുനാടയിലും കണ്ണൂരിലെ സ്ഥാപിതതാല്പര്യക്കാരുടെ ചരടുവലികളിലും കുടുങ്ങിക്കിടന്നിരുന്ന കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം പ്രിയങ്കരനായ നമ്മുടെ എം.പി. ശ്രീ.സുരേഷ്‌ഗോപിയുടെ നിരന്തരശ്രമഫലമായാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ഇതിനുവേണ്ടി അദ്ദേഹം നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്കും തുടരന്വേഷണങ്ങള്‍ക്കും വാക്കുകള്‍ കൊണ്ടു നന്ദിപറയുവാനാകില്ല.കണ്ണൂരില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്ന ഓഫീസ് അവിടെനിന്നും തിരുവനന്തപുരത്തേക്കു മാറ്റുന്നതിനു ചിലവായ പണം ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുള്‍പ്പെടെ ശ്രീ.സുരേഷ് ഗോപി നടത്തിയ ഇടപെടലുകള്‍ ശ്‌ളാഘനീയമാണ്.

 



സിനി വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട്(രംംള)ചലച്ചിത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴില്‍ മന്ത്രാലയം രൂപം കൊടുത്ത ക്ഷേമനിധിയാണ്.' കണ്ണൂര്‍ കാര്‍ഡ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ക്ഷേമനിധിയുടെ ഡിസ്‌പെന്‍സറി വെല്‍ഫയര്‍ കമ്മീഷണറുടെ ഓഫീസിനു കീഴില്‍ ബീഡിത്തൊഴിലാളി ക്ഷേമനിധിയോടൊപ്പം കണ്ണൂരിലും പിന്നെ ഗുരുവായൂരിലും പ്രവര്‍ത്തിച്ചുവരുകയായിരുന്നു. അടുത്ത കാലത്ത് ഡിസ്‌പെന്‍സറി തിരുവനന്തപുരത്തേക്കു മാറ്റിയിരുന്നു.

ഇന്ത്യയില്‍ തലസ്ഥാന നഗരിയിലല്ലാതെ പ്രവര്‍ത്തിക്കുന്ന രണ്ടേ രണ്ടു വെല്‍ഫയര്‍ കമ്മീഷണര്‍ ഓഫീസുകളേയുള്ളു. ഒന്ന് കേരളത്തിലും മറ്റൊന്ന് മഹാരാഷ്ട്രയിലും. ഇപ്പോള്‍ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് കേരളം വെല്‍ഫയര്‍ കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരത്തേക്കു മാറ്റി സ്ഥാപിച്ചു കഴിഞ്ഞു. ഇനി കേന്ദ്ര ക്ഷേമനിധിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കണ്ണൂരേയ്ക്കു പോവണ്ട.

മെമ്പര്‍ഷിപ്പിന് അപേക്ഷ നല്‍കി കാര്‍ഡിനായി കാലങ്ങള്‍ കാത്തിരിക്കണ്ട. നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനു രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്കു എളുപ്പത്തില്‍ ലഭ്യമാകും. അഞ്ചു വര്‍ഷമായി മുടങ്ങിപ്പോയ സ്‌കോളര്‍ഷിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു കിട്ടിത്തുടങ്ങും

 



ഒരു സന്തോഷം കൂടി പങ്കുവെയ്ക്കുന്നു. നമ്മുടെ വെല്‍ഫയര്‍ കമ്മീഷണറായി ഇപ്പോള്‍ നിയമിതനായിരിക്കുന്ന ശ്രീ.ജെ. യൂജിന്‍ ഗോമസ് തിരുവനന്തപുരം പേട്ട സ്വദേശിയാണ്. ചലച്ചിത്രപ്രവര്‍ത്തകരെയും സിനിമയെയും സ്‌നേഹിക്കുന്ന പുതിയ കമ്മീഷണര്‍ മലയാളിയാണെന്നതില്‍ നമുക്കു കൂടുതല്‍ ആനന്ദിക്കാം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി  (36 minutes ago)

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: തിങ്കളാഴ്ച വരെ UAE-യിൽ ഈ മാറ്റം...! ജോലി കഴിഞ്ഞ് ഉറങ്ങാൻ കിടന്ന മലയാളി മരിച്ചു  (41 minutes ago)

ഒറ്റ മണിക്കൂറിൽ എല്ലാം മാറി കൊടും മഴ 97 മരണം ഡാമുകൾ നിറഞ്ഞ് കവിഞ്ഞു..! അമ്പോ ഇന്ന് രാത്രിയിൽ തെക്ക് മഴ  (54 minutes ago)

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളില്‍ വിശദീകരണവുമായി പിഎസ്‌സി  (7 hours ago)

നിപയെ അതിജീവിച്ച് ഫറോക്ക് സ്വദേശി ജീവിതത്തിലേക്ക്  (7 hours ago)

'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' കേരളത്തിലെ പ്രീറിലീസ് ; നടന്‍ സൂര്യ ശനിയാഴ്ച തിരുവനന്തപുരത്ത്  (7 hours ago)

ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് യുവാവിനെ ആക്രമിച്ച 3 പേര്‍ അറസ്റ്റില്‍  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ബുക്കിങിന് വരുമാന പരിധി ഒഴിവാക്കി  (7 hours ago)

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിനു പിഴ ചുമത്തിയ സംഭവത്തില്‍ എംവിഡി സ്‌ക്വാഡ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍  (9 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍  (9 hours ago)

വേമ്പനാട് കായലിലെ അശാസ്ത്രീയ മണല്‍ ഖനനം നിറുത്തിവയ്ക്കണമെന്ന് പരാതി  (9 hours ago)

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി  (10 hours ago)

ഘോര യുദ്ധം തുടങ്ങി ഹൂതികളുടെ ചാക്കാല അടുത്തു 30 സൈനികരുടെ തലയെടുത്തു യമനിൽ ഹൂതി താണ്ഡവം  (10 hours ago)

AKG സെന്ററിൽ കയറി ബിനീഷ് കൊച്ചിയിൽ എത്തും..! ഗോവിന്ദനെ പൂട്ടും..!! തെളിവുകൾ നിരത്തി ED  (10 hours ago)

24 മണിക്കൂറിനകം തട്ടി അകത്തുകയറ്റണം.... ചെന്നിത്തലയുടെ ഗർജനം.. ആയങ്കിയിലൂടെ വീഴും CPM- മൂടുപടം  (11 hours ago)

Malayali Vartha Recommends