Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...


എല്ലാം പരസ്പര സമ്മതത്തോടെ... അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷനെ വെട്ടിലാക്കി അഡ്വ. ശാസ്തമംഗലം അജിത്ത്: റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെ...


കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍... മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും


ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..

ഒരൊറ്റ ഇടപെടല്‍... ആ കണ്ണൂര്‍ കാര്‍ഡ് മാറ്റിയതിന് സുരേഷ് ഗോപിയോട് നന്ദി പറയാന്‍ വാക്കുകളില്ല; ചെലവായ പണം ധനമന്ത്രി നിര്‍മ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുള്‍പ്പെടെ സുരേഷ് ഗോപി നടത്തിയ ഇടപെടലുകള്‍ ശ്ലാഘനീയം

30 JULY 2021 10:42 AM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപി നടനെന്നതിലുപരി രാജ്യസഭാ എംപി കൂടിയാണല്ലോ. ആ നിലയ്ക്ക് അദ്ദേഹം നടത്തിയ പല പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണ്. ഇപ്പോള്‍ പ്രമുഖ നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍ സുരേഷ് ഗോപിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ച ലേബര്‍ വെല്‍ഫെയര്‍ കമ്മിഷണറുടെ പുതിയ ഓഫീസ് ചലച്ചിത്ര പ്രവര്‍ത്തകരുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നുവെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

 



2014ല്‍ ഉത്തരവിറങ്ങിയിട്ടും ചുവപ്പുനാടയിലും കണ്ണൂരിലെ സ്ഥാപിത താത്പര്യക്കാരുടെ ചരടുവലികളിലും കുടുങ്ങികിടന്നിരുന്ന തീരുമാനം നടനും എം.പിയുമായ സുരേഷ് ഗോപിയുടെ നിരന്തരശ്രമഫലമായാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് സുരേഷ്‌കുമാര്‍ ഫേസ്ബുക്കില്‍ പങ്കു വച്ച കുറിപ്പില്‍ പറയുന്നു.

കണ്ണൂരില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്ന ഓഫീസ് അവിടെനിന്നും തിരുവനന്തപുരത്തേക്കു മാറ്റുന്നതിനു ചെലവായ പണം ധനമന്ത്രി നിര്‍മ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുള്‍പ്പെടെ സുരേഷ് ഗോപി നടത്തിയ ഇടപെടലുകള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനുവേണ്ടി അദ്ദേഹം നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്കും തുടരന്വേഷണങ്ങള്‍ക്കും വാക്കുകള്‍ കൊണ്ടു നന്ദിപറയുവാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സുരേഷ്‌കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി26.07.

 



2021 ല്‍ തിരുവനന്തപുരത്തു പ്രവര്‍ത്തനമാരംഭിച്ച ലേബര്‍ വെല്‍ഫയര്‍ കമ്മീഷണറുടെ പുതിയ കാര്യാലയം ചലച്ചിത്രപ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു.2014ല്‍ ഉത്തരവിറങ്ങിയിട്ടും ചുവപ്പുനാടയിലും കണ്ണൂരിലെ സ്ഥാപിതതാല്പര്യക്കാരുടെ ചരടുവലികളിലും കുടുങ്ങിക്കിടന്നിരുന്ന കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം പ്രിയങ്കരനായ നമ്മുടെ എം.പി. ശ്രീ.സുരേഷ്‌ഗോപിയുടെ നിരന്തരശ്രമഫലമായാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ഇതിനുവേണ്ടി അദ്ദേഹം നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്കും തുടരന്വേഷണങ്ങള്‍ക്കും വാക്കുകള്‍ കൊണ്ടു നന്ദിപറയുവാനാകില്ല.കണ്ണൂരില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്ന ഓഫീസ് അവിടെനിന്നും തിരുവനന്തപുരത്തേക്കു മാറ്റുന്നതിനു ചിലവായ പണം ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുള്‍പ്പെടെ ശ്രീ.സുരേഷ് ഗോപി നടത്തിയ ഇടപെടലുകള്‍ ശ്‌ളാഘനീയമാണ്.

 



സിനി വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട്(രംംള)ചലച്ചിത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴില്‍ മന്ത്രാലയം രൂപം കൊടുത്ത ക്ഷേമനിധിയാണ്.' കണ്ണൂര്‍ കാര്‍ഡ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ക്ഷേമനിധിയുടെ ഡിസ്‌പെന്‍സറി വെല്‍ഫയര്‍ കമ്മീഷണറുടെ ഓഫീസിനു കീഴില്‍ ബീഡിത്തൊഴിലാളി ക്ഷേമനിധിയോടൊപ്പം കണ്ണൂരിലും പിന്നെ ഗുരുവായൂരിലും പ്രവര്‍ത്തിച്ചുവരുകയായിരുന്നു. അടുത്ത കാലത്ത് ഡിസ്‌പെന്‍സറി തിരുവനന്തപുരത്തേക്കു മാറ്റിയിരുന്നു.

ഇന്ത്യയില്‍ തലസ്ഥാന നഗരിയിലല്ലാതെ പ്രവര്‍ത്തിക്കുന്ന രണ്ടേ രണ്ടു വെല്‍ഫയര്‍ കമ്മീഷണര്‍ ഓഫീസുകളേയുള്ളു. ഒന്ന് കേരളത്തിലും മറ്റൊന്ന് മഹാരാഷ്ട്രയിലും. ഇപ്പോള്‍ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് കേരളം വെല്‍ഫയര്‍ കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരത്തേക്കു മാറ്റി സ്ഥാപിച്ചു കഴിഞ്ഞു. ഇനി കേന്ദ്ര ക്ഷേമനിധിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കണ്ണൂരേയ്ക്കു പോവണ്ട.

മെമ്പര്‍ഷിപ്പിന് അപേക്ഷ നല്‍കി കാര്‍ഡിനായി കാലങ്ങള്‍ കാത്തിരിക്കണ്ട. നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനു രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്കു എളുപ്പത്തില്‍ ലഭ്യമാകും. അഞ്ചു വര്‍ഷമായി മുടങ്ങിപ്പോയ സ്‌കോളര്‍ഷിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു കിട്ടിത്തുടങ്ങും

 



ഒരു സന്തോഷം കൂടി പങ്കുവെയ്ക്കുന്നു. നമ്മുടെ വെല്‍ഫയര്‍ കമ്മീഷണറായി ഇപ്പോള്‍ നിയമിതനായിരിക്കുന്ന ശ്രീ.ജെ. യൂജിന്‍ ഗോമസ് തിരുവനന്തപുരം പേട്ട സ്വദേശിയാണ്. ചലച്ചിത്രപ്രവര്‍ത്തകരെയും സിനിമയെയും സ്‌നേഹിക്കുന്ന പുതിയ കമ്മീഷണര്‍ മലയാളിയാണെന്നതില്‍ നമുക്കു കൂടുതല്‍ ആനന്ദിക്കാം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു  (1 hour ago)

പ്രധാനമന്ത്രിയുടെ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍  (2 hours ago)

തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി ആന്റണി രാജു  (2 hours ago)

ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന സംഘം അറസ്റ്റില്‍  (3 hours ago)

ഞാൻ അവളെ ഉപയോഗിച്ച് കൊന്ന് സാറേ..! മൂട്ടിലെ ചുവപ്പ് മാറിയില്ല കൊല്ലാൻ ഇറങ്ങീരിക്കുന്നു കുറ്റിക്കാട്ടിൽ നടന്നത്..! രാഹുലിനെ തൂക്കാൻ ഇറങ്ങിയ ചുണ ഇവിടെ കാണിച്ചിരുന്നെങ്കിൽ....!!  (3 hours ago)

കമ്യൂണിസ്റ്റുകാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു; ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണമെന്ന് ചെന്നിത്തല  (3 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റര്‍ റിമാന്‍ഡില്‍  (3 hours ago)

വിലങ്ങ് വയ്ക്കാൻ ചാടി ഇറങ്ങിയ SIT ഞെട്ടി വിറച്ചു..! ഫെനി നൈനാന്റെ കൂറ്റൻ നീക്കം..!ഹൈക്കോടതിയിൽ ..!' അടച്ചിട്ട കോടതി മുറിയിൽ നടന്നത്  (3 hours ago)

ജോലിക്കാരി സ്വര്‍ണവും പണവും മോഷ്ടിച്ചു: 55 കാരി പൊലീസ് പിടിയില്‍  (4 hours ago)

കോടതിയിൽ അലറി ശാസ്തമംഗലം അജിത്ത്..! എല്ലാ VOICE MSG-ഉം മജിസ്‌ട്രേറ്റ് കേട്ടു, 1.30 മണിക്കൂറായി വാദം  (4 hours ago)

വടക്കന്‍ പറവൂരില്‍ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി ഷോക്കേറ്റു മരിച്ചു  (4 hours ago)

ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്  (4 hours ago)

യുഡിഎഫ് പ്രവേശനം തുറക്കാത്ത അദ്ധ്യായമാണ്; ഇറക്കിവിട്ട സ്ഥലത്തേയ്ക്ക് എങ്ങനെ പോകുമെന്ന് ജോസ് കെ മാണി  (4 hours ago)

ഓസ്‌ട്രേലിയയില്‍ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും ഒഴുകിപ്പോയി  (5 hours ago)

അതിജീവിതയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends