മരിക്കുന്നതിന് മുമ്പ് ശ്രുതി സഹോദരിയോട് അത് വെളിപ്പെടുത്തി! എല്ലാമെല്ലാമായിരുന്ന ഭർത്താവ് അത് ചെയ്തല്ലോ....പൊള്ളലേറ്റ് ആശുപത്രിക്കിടക്കയിൽ മരണത്തോട് മല്ലിടുമ്പോൾ ഭർത്താവിനെക്കുറിച്ച് ശ്രുതി പറഞ്ഞത്

ഭർതൃവീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ശ്രുതിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. പരസ്ത്രീ ബന്ധം ചോദ്യംചെയ്തതിന് ഭര്‍ത്താവ് ശ്രീജിത്ത് മക്കളുടെ മുന്നില്‍വച്ച് ശ്രുതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശ്രുതിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ഇവരുടെ കുട്ടികളുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ആത്മഹത്യാ പ്രേരണയ്ക്ക് നേരത്തേ അറസ്റ്റിലായ ശ്രീജിത്ത് ഇപ്പോള്‍ റിമാന്‍ഡിലാണ്.
കഴിഞ്ഞ മാസം 18 ന് പകല്‍ 3.30നാണ് വീടിനുള്ളില്‍ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. തുടര്‍ന്ന് തൃശുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണത്തിന് കീഴടങ്ങിയത്.മംഗലം ഡാം ഒലിംകടവ് കുന്നത്ത് വീട്ടില്‍ ശിവന്‍ - മേരി ദമ്ബതികളുടെ മകളാണ് ശ്രുതി. 12 വര്‍ഷം മുമ്ബാണ് ശ്രുതിയും ശ്രീജിത്തും തമ്മിലുള്ള വിവാഹം നടന്നത്. ശ്രീജിത്ത് ശ്രുതിയെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ശ്രുതിയുടെ അച്ഛന്‍ ശിവന്‍ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഡോക്ടര്‍മാര്‍ക്ക് ശ്രുതി നല്‍കിയ മൊഴിയില്‍ അബദ്ധത്തില്‍ പൊള്ളലേറ്റുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രുതിക്ക് പൊള്ളലേറ്റ വിവരം കുട്ടികളാണ് അയല്‍ വീട്ടില്‍ അറിയിച്ചത്. അച്ഛന്‍ അമ്മയെ തീകൊളുത്തി എന്നാണ് കുട്ടികള്‍ പറഞ്ഞത്. ഇതും അന്വേഷണത്തില്‍ നിര്‍ണായകമാവുകയായിരുന്നു. അയല്‍ക്കാരും പൊലീസിന് ഇതുകൊലപാതകമാണെന്ന സൂചന നല്‍കിയിരുന്നു. ശ്രുതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മക്കളുടെ മൊഴി ചൈല്‍ഡ് ലൈന്റെ സഹായത്തോടുകൂടി വീണ്ടും രേഖപ്പെടുത്തി. ഇതാണ് നിര്‍ണ്ണായകമായത്.
കേസില്‍ ആത്മഹത്യാ പ്രേരണയില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താനാണ് കൊല നടത്തിയതെന്ന് ശ്രീജിത്ത് കുറ്റസമ്മതം നടത്തിയത്. പരസ്ത്രീ ബന്ധം ചോദ്യംചെയ്തതിന് ഭര്‍ത്താവ് ശ്രീജിത്ത് മക്കളുടെ മുന്നില്‍വച്ച് ഭാര്യയെ തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തില്‍ ശ്രീജിത്തും ശ്രുതിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും വഴക്കുകള്‍ പതിവായിരുന്നതായും പൊലീസിന് വ്യക്തമായി. ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധമാണ് വഴക്കിന് കാരണമെന്നും വ്യക്തമായി. ശ്രുതിക്ക് പൊള്ളലേറ്റ വിവരം കുട്ടികളാണ് അയല്‍ വീട്ടില്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha
























