വസ്ത്രങ്ങൾ കീറിപ്പറിഞ്ഞു, അകം പുറം തിരിഞ്ഞ നിലയിൽ യുവതിയുടെ പാന്റ്സ്.. ദേഹത്ത് അഴുക്കും, ചെളിയും.. സ്വാകാര്യ ഭാഗങ്ങളിൽ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ട അവസ്ഥയിൽ മുറിവ്! മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരുന്ന മാനസിക വെല്ലുവിളിയുള്ള 34കാരിയെ പറഞ്ഞ് മയക്കി കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗത്തിനിരയാക്കി:- സ്വഭാവദൂഷ്യത്തിന് ആംബുലൻസ് ഡ്രൈവർ പണി പോയ യുവാവ് ഓട്ടോ ഡ്രൈവറായി നടത്തിയ ക്രൂരത

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മയ്ക്കു കൂട്ടുനിന്ന മാനസിക വെല്ലുവിളിയുള്ള 34കാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ഓട്ടോഡ്രൈവറെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്‌തു. മെഡിക്കല്‍ കോളേജ് പരിസരത്ത് ഓട്ടോ ഓടിക്കുന്ന മംഗലപുരം ഇടവിളാകം ലക്ഷം വീട് കോളനിയില്‍ സന്ദീപ് (കണ്ണന്‍, 25) ആണ് അറസ്റ്റിലായത്. ഒരു വർഷം മുമ്പ് മെഡിക്കല്‍ കോളേജ് പരിസരത്തെ ആംബുലന്‍സ് ഡ്രൈവറായിരുന്ന ഇയാളെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് വാടകയ്ക്ക് ഓട്ടോയെടുത്ത് വീണ്ടും മെഡിക്കല്‍ കോളേജ് പരിസരത്ത് എത്തുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം നടന്നത്. 17–ാം വാർഡിൽ നിന്നു സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ യുവതിയെ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിനു മുമ്പിൽ നിന്നു കാണാതാവുകയായിരുന്നു. മണിക്കൂറുകൾക്കു ശേഷം ഇവരെ കാറിൽ ആശുപത്രി പരിസരത്ത് ഇറക്കിവിട്ടെന്നാണു കരുതുന്നത്. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു. സംശയം തോന്നിയ ജീവനക്കാർ ചോദിച്ചപ്പോഴാണു യുവതി പീഡനം നേരിട്ട കാര്യം അറിയിച്ചത്.
വൈകിട്ട് വാര്‍ഡില്‍ തിരിച്ചെത്തിയ യുവതിയുടെ പെരുമാറ്റത്തിലും വസ്ത്ര ധാരണത്തിലും സംശയം തോന്നിയ മറ്റ് കൂട്ടിരിപ്പുകാര്‍ ഡ്യൂട്ടി ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തി. യുവതിയുടെ പാന്റ്സ് അകം പുറം തിരിഞ്ഞതും അഴുക്കും ചെളിയും പറ്റിയതും തിരിച്ചറിഞ്ഞതോടെ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി യുവതിയെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്. സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് ഉണ്ടായിരുന്നതിനാല്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. ശരീരത്തിലെ പരിക്കുകളില്‍ നിന്ന് ക്രൂരമായ പീഡനം നടന്നു എന്നാണ് വിലയിരുത്തുന്നത്. നില മെച്ചപ്പെട്ടതോടെ ഡിസ്ചാര്‍ജ് ചെയ്ത ഇവരെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. പൊലീസിനോട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്.
യുവതിയില്‍ നിന്ന് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കാതായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരായ സ്ത്രീകളെ വശീകരിച്ച് പീഡിപ്പിക്കുന്ന സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ ഫോട്ടോ യുവതി തിരിച്ചറിഞ്ഞതോടെയാണ് സന്ദീപിനെ കസ്റ്റഡിയിലെടുത്തത്. യുവതിയെ പറഞ്ഞ് മയക്കി കാറില്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന് സമീപം ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന് പ്രതി സമ്മതിച്ചു.
2015 ല്‍ കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ എടുത്ത പോക്‌സോ കേസ് നിലവിലുണ്ട്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡിസിപി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്ത ശേഷം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
https://www.facebook.com/Malayalivartha
























