മുഖ്യമന്ത്രിയുടെയും മുൻ സ്പീക്കറുടെയും പ്രേരണയാലാണ് യുഎഇ കോൺസുലേറ്റിന്റെ സഹായത്തോടെ ഡോളർ കടത്തിയത് ; ജയിലിൽ ഭീഷണിയുണ്ടെന്ന വിവരവും ചോദ്യം ചെയ്യലിനിടെ കസ്റ്റംസിനോട് തുറന്ന് പറഞ്ഞു ; സ്വപ്നയുടെ മൊഴി കേന്ദ്ര സർക്കാരിനോട് അറിയിച്ചെന്ന വെളിപ്പെടുത്തലുമായി സുമിത് കുമാർ

മുഖ്യമന്ത്രിയെയും മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെയും വെട്ടിലാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ. സ്വപ്നസുരേഷിന്റെ മൊഴി ഇവർക്ക് വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിക്കുകയാണ് എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു .
മുഖ്യമന്ത്രിയുടെയും മുൻ സ്പീക്കറുടെയും പ്രേരണയാലാണ് യുഎഇ കോൺസുലേറ്റിന്റെ സഹായത്തോടെ ഡോളർ കടത്തിയതെന്നു സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ഇതിൽ ഉറച്ചുനിൽക്കുന്നതായി സ്വപ്ന സുരേഷ് അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
മാത്രമല്ല ജയിലിൽ ഭീഷണിയുണ്ടെന്ന വിവരവും ചോദ്യം ചെയ്യലിനിടെ സ്വപ്ന കസ്റ്റംസിനോടു പറഞ്ഞുവെന്നും അദ്ദേഹം തുറന്നടിച്ചു. ജയിലിലെ സുരക്ഷ സംബന്ധിച്ചു സ്വപ്നയും അവരുടെ ബന്ധുവും പറഞ്ഞ കാര്യങ്ങളാണു കസ്റ്റംസ് കോടതിയെ അറിയിച്ചത്. കേന്ദ്ര സർക്കാരിനെയും ഇത് അറിയിച്ചെന്നു മുംബൈയിലേക്കു സ്ഥലംമാറിപ്പോകുന്ന സുമിത് കുമാർ ‘ വ്യക്തമാക്കി.
അട്ടക്കുളങ്ങര ജയിലിൽ സ്വപ്‌നയ്‌ക്കു ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിട്ടിരുന്നു. എന്നാൽ കോടതിയുടെ നിരീക്ഷണങ്ങൾക്കെതിരെ ജയിൽ ഡിജിപി ഹർജി നൽകിയിരുന്നു. ഇതിന്റെ വിശദീകരണപത്രികയിലാണ് തന്റെ മൊഴിയിൽ സ്വപ്ന ഉറച്ചുനിൽക്കുന്നു എന്നകാര്യം സുമിത് കുമാർ ഹൈക്കോടതിയെ അറിയിച്ചത്.
സത്യവാങ്മൂലത്തിൽ ‘മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എന്നൊരു പരാമർശമുണ്ടല്ലോ?’ എന്ന ചോദ്യം ഉയർന്നു വന്നിരുന്നു.‘അതെല്ലാം പൊതുജനത്തിനു ലഭ്യമായിട്ടുള്ള രേഖകളാണെന്നും അതിൽ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു.
അതേസമയം വളരെ നിർണായകമായ വെളിപ്പെടുത്തലുകൾ അദ്ദേഹം നേരത്തെ നടത്തിയിരുന്നു. കള്ളക്കടത്തിലൂടെ കേരളത്തിലേക്കു എത്തിക്കുന്ന സ്വർണത്തിൽ നിന്നുള്ള വരുമാനം സംസ്ഥാനത്തു രാഷ്ട്രവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായിരുന്നു സുമിത് കുമാർ വെളിപ്പെടുത്തിയത്.
കസ്റ്റംസിന്റെ കയ്യിൽ ഈ കാര്യത്തെ തെളിയിക്കുന്ന വ്യക്തമായ രേഖകൾ ഉണ്ടെന്നകാര്യം അദ്ദേഹം തുറന്നടിച്ചു. ഈ സത്യങ്ങളെല്ലാം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. താൻ കേരളത്തിൽ ജോലി ചെയ്ത കാലയളവിൽ വൻതോതിൽ കള്ളക്കടത്തു സ്വർണം പിടിച്ചതായും സുനിൽകുമാർ തുറന്നടിച്ചു.
ലക്ഷദ്വീപിലും കേരളത്തിലുമായി വൻതോതിൽ സ്വർണവേട്ട നടന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം പിടികൂടിയ കള്ളക്കടത്തു സ്വർണത്തിന്റെ തോത് ഒരു ടൺ ഉണ്ടെന്ന് അദ്ദേഹം പറയുമ്പോൾ അത് വളരെയധികം ഞെട്ടിക്കുന്നതാണ് .
ഡോളർ കടത്തുകേസിൽ ചില നടപടിക്രമങ്ങളുടെ ഭാഗമായി കെ.ടി. ജലീലിനു കാരണം കാണിക്കൽ നോട്ടിസുകൾ നൽകിയിട്ടുണ്ടായിരുന്നു . ആ നടപടികൾ വേഗം തന്നെ പൂർത്തീകരിക്കുകയും ചെയ്തു . കൃത്യമായ തെളിവുകളുള്ള കേസുകളിൻമേൽ നടപടിയെടുക്കാൻ യാതൊരു തരത്തിലുള്ള മടിയും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ആ കാര്യങ്ങൾ നിയമപരമായി തന്നെ ചെയ്യും.
കാരണം കാണിക്കൽ നോട്ടിസുകൾ ഡോളർ കടത്തു കേസിൽ തയാറായിട്ടുണ്ടെന്നും , ഉടനെ തന്നെ എത്തിക്കേണ്ടിടത്ത് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു .
വിദേശത്തേക്കു കടന്ന വിദേശികളായ കുറ്റവാളികളുടെ കാര്യത്തിൽ എന്തുചെയ്യാനാകുമെന്ന കാര്യം കേന്ദ്ര സർക്കാരോട് ചോദിച്ചിട്ടുണ്ട് . വലിയതോതിലുള്ള അടിസ്ഥാന സൗകര്യവികസനം കസ്റ്റംസിനായി തന്റെ കാലയളവിൽ ചെയ്യാനായെന്നും സുമിത് കുമാർ അഭിമാനത്തോടെ പറഞ്ഞു.
https://www.facebook.com/Malayalivartha
























