ഗുണ്ടകൾ വെട്ടി നുറുക്കുന്നതിന് രണ്ടു ദിവസം മുന്നേ പിതാവിനോട് അനീഷ് പറഞ്ഞ ആ വാക്കുകൾ ; ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് വീട്ടുകാര്‍ പലതവണ അനീഷിനെ വിലക്കിയിട്ടും മകൻ കേട്ടില്ല ; ഹൃദയം നുറുക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

തലസ്ഥാനത്തെ നടുക്കിയ അരുംകൊലയായിരുന്നു നരുവാമൂട് സംഭവിച്ചത്. ജയിലിൽ നിന്നിറങ്ങിയ പോക്സോ പ്രതിയെ മറ്റു ഗുണ്ടകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വരികയാണ്.
താന്‍ ഏത് നിമിഷവും കൊല്ലപ്പെടുമെന്ന് അനീഷ് പറഞ്ഞിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് വീട്ടുകാര്‍ പലതവണ അനീഷിനെ വിലക്കിയിരുന്നു.
എങ്കിലും അനീഷ് ആ വാക്ക് കൈക്കൊണ്ടില്ല. താന്‍ ഏത് നിമിഷവും കൊല്ലപ്പെടാമെന്ന് സി.ഐ.ടി.യു തൊഴിലാളിയായ പിതാവിനോട് പറഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു കൊലപാതകം സംഭവിച്ചത്.
നിരവധി കേസുകളില്‍ പ്രതിയാണ് അനീഷ്. ദേഹത്താകമാനം വെട്ടിപ്പരിക്കേൽപ്പിച്ച് ഗുണ്ടാസംഘം അതി ക്രൂരമായിട്ടായിരുന്നു അനീഷിനെ കൊലപ്പെടുത്തിയത്.
കഴിഞ്ഞമാസം 17ന് ജയില്‍മോചിതനായ ശേഷം വീണ്ടും മോഷണം തുടങ്ങിയിരുന്നു. നരുവാമൂട്, നേമം, മാരായമുട്ടം, മലയിന്‍കീഴ്, നെയ്യാറ്റിന്‍കര തുടങ്ങിയ സ്റ്റേഷനുകളില്‍ 26ഓളം കേസുകള്‍ അനീഷിന്റെ പേരിൽ ചാർജ് ചെയ്തിട്ടുണ്ട്.
രണ്ടുദിവസം മുന്നേ കുളങ്ങരക്കോണത്ത് വീട്ടമ്മയുടെ രണ്ട് പവന്‍ മാല അനീഷ് മോഷ്ടിച്ചിരുന്നു. ഈ സംഭവത്തിനുശേഷമായിരുന്നു ഒളിവില്‍ പോയത്. ഇയാൾക്കെതിരെ കാപ്പ ചുമത്തിയത് മാരായമുട്ടം ജോസ് കൊലക്കേസില്‍ ഒന്നാം പ്രതിയായതോടെയാണ് .
ഈ കേസിൽ ശിക്ഷിക്കപ്പെട്ട് വര്‍ക്കല ജയിലില്‍ കിടക്കുമ്പോഴാരുന്നു കൊവിഡ് പോസ്റ്റീവായത്. രോഗത്തെ തുടർന്ന് അനീഷിനെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു. ക്വാറന്റൈനില്‍ കഴിയുന്ന വേളയിൽ വെന്റിലേറ്റര്‍ ഗ്ലാസ് പൊട്ടിച്ച് ഇയാൾ രക്ഷപ്പെടാൻ നോക്കി.
എങ്കിലും ആ ശ്രമത്തെ പരാജയപ്പെടുത്തി പോലീസ് ഇയാളെ പിടികൂടി. മദ്യലഹരിയില്‍ പൊലീസിനെ പോലും വകവയ്ക്കാതെ ഇയാൾ ആക്രമണം അഴിച്ചു വിട്ടിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ അടിപിടിക്കേസിലെ പ്രധാനിയാണ് അനീഷ് .
എട്ടുവര്‍ഷം മുമ്പായിരുന്നു മദ്യലഹരിയില്‍ സ്‌കൂള്‍ ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഇയാൾക്കെതിരെ നരുവാമൂട്, നേമം പൊലീസ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്ത് നരുവാമൂട് പൊലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. അപ്പോഴായിരുന്നു ഈ കൊലപാതകം സംഭവിച്ചത്.
https://www.facebook.com/Malayalivartha
























