Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഡിഗ്രി, പി.എച്ച്.ഡി, എന്‍ജിനിയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ വേണോ, കൊല്ലത്തെ സ്വയം പ്രഖ്യാപിത ബിഷപ്പിനെ സമീപിച്ചാല്‍ എല്ലാം റെഡി

25 JULY 2015 08:55 AM IST
മലയാളി വാര്‍ത്ത.

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

കൊല്ലം കടപ്പാക്കടയില്‍ മോഡേണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനം നടത്തുന്ന ജെയിംസ് ജോര്‍ജെന്ന ബിഷപ്പ് ഡോ. യാക്കോബ് മാര്‍ ഗ്രിഗോറിയോസിനെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു.
സ്വയം പ്രഖ്യാപിത ബിഷപ് പരിവേഷത്തില്‍ കൊട്ടാരക്കര കിഴക്കേത്തെരുവു സ്വദേശി ജെയിംസ് ജോര്‍ജാണ് സ്ഥാപനത്തിന്റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കച്ചവടം നടത്തിയിരുന്നത്. ബിരുദം മുതല്‍ ഡോക്ടറേറ്റ് വരെയുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ജെയിംസ് ജോര്‍ജിനെ സ്വന്തം ഉടമസ്ഥതയിലുള്ള കൊല്ലത്തെ വിദ്യാഭ്യാസസ്ഥാപനത്തില്‍നിന്നു കഴിഞ്ഞദിവസമാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്.
30 വര്‍ഷം മുമ്പാണ് ജെയിംസ് ജോര്‍ജ് തട്ടിപ്പുമായി കടപ്പാക്കടയില്‍ എത്തിയത്. മോഡേണ്‍ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ പേരില്‍ വിവിധ കോഴ്‌സുകള്‍ തുടക്കത്തില്‍ നടത്തിയ ഇയാള്‍ 2010 ഒക്‌ടോബറില്‍ അച്ചന്‍പട്ടം നേടി. 2011 ജനുവരിയില്‍ ബിഷപ്പായി സ്വയം പ്രഖ്യാപിച്ചു. ഇതിനായി ഭാരതീയ ഓര്‍ത്തഡോക്‌സ് സഭയെന്ന പേരില്‍ സ്വന്തം സഭയും സ്ഥാപിച്ചു. ബിഷപ്പിന്റെ വേഷത്തിലായിരുന്നു പിന്നീട് സ്ഥാപനം നടത്തിയത്. ഇതിനിടെ ഡോ. യാക്കോബ് മാര്‍ ഗ്രിഗോറിയോസ് എന്ന പേരും സ്വീകരിച്ചു. സ്ഥാപനത്തില്‍ പഠനത്തിനും റഫറന്‍സിനും ആധുനിക സംവിധാനങ്ങളോടെയുള്ള മുറികളും സജ്ജമാക്കി. കൊല്ലത്തെ സ്ഥാപനത്തിനുപുറമെ പാരിപ്പള്ളി പുലിക്കുഴിയില്‍ രണ്ടരയേക്കറില്‍ പൗള്‍ട്രി ഫാമും കരുനാഗപ്പള്ളിയില്‍ പുരയിടവും ഇയാള്‍ വാങ്ങിയതായി പോലീസ് പറഞ്ഞു. ഇപ്പോള്‍ രണ്ടാമത്തെ ഭാര്യക്കൊപ്പമാണു താമസം. കടപ്പാക്കടയില്‍ ഇപ്പോള്‍ താമസിക്കുന്ന വീട് വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയെന്നും അറിയുന്നു. കൊല്ലം ഫാത്തിമമാതാ കോളജില്‍നിന്ന് ബോട്ടണിയില്‍ ബിരുദം നേടിയശേഷം കൊല്ലം ടി.കെ.എം.കോളജില്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്നതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഡിഗ്രി, എന്‍ജിനിയറിങ്, ഐ.ടി.ഐ., പിഎച്ച്.ഡി. തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളാണ് ഇയാള്‍ വ്യാജമായി തയാറാക്കി നല്‍കിയിരുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് പ്രഥമദൃഷ്ട്യാതെളിഞ്ഞതിനെത്തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിട്ടിരിക്കുന്നത് ആരാണെന്നും പല സര്‍വകലാശാലകളും ഇപ്പോള്‍ നിലവിലുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതിയില്‍ തൃശൂര്‍ വിയ്യൂര്‍ കൊട്ടേക്കാട്ട് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന സീനത്തിനെ പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കൊല്ലം മോഡേണ്‍ ഗ്രൂപ്പാണെന്നും ജെയിംസ് ജോര്‍ജാണ് സ്ഥാപനം നടത്തുന്നതെന്നും സീനത്ത് പോലീസിനോട് പറഞ്ഞു. ഇതിനെ തുടര്‍ന്നാണു കൊല്ലത്തെ സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തിയതും ജെയിംസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തതും. ഇതര സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം മോഡേണ്‍ ഗ്രൂപ്പ് സ്വന്തമായി അടിച്ചു വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കുപുറമേ അഞ്ചുലക്ഷം രൂപയും പിടിച്ചെടുത്തു.
ബിലാസ്പുരിലെ ഡോ. സി.വി. രാമന്‍ സര്‍വകലാശാല, ഛത്തീസ്ഗഡ്, മേഘാലയ സി.എം.ജെ., സിംഘാനിയ എന്നീ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളുടേയും നാഗാലാന്‍ഡ്, സിക്കിം, ചില വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വന്‍ശേഖരവും കണ്ടെത്തി. രജിസ്ട്രാറുടെ ഒപ്പ് പല സര്‍ട്ടിഫിക്കറ്റുകളിലും വ്യത്യസ്തമാണെന്ന് പോലീസ് കണ്ടെത്തി. ആവശ്യക്കാര്‍ക്കു മൂന്നുവര്‍ഷംമുമ്പ് പരീക്ഷയെഴുതിയെന്ന രീതിയിലാണു വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിവന്നത്. ആറുമാസംകൊണ്ട് ഡിഗ്രി, പി.ജി., പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നു പത്രപ്പരസ്യം നല്‍കിയാണ് ആവശ്യക്കാരെ ആകര്‍ഷിക്കുന്നത്. വിശ്വാസ്യതയ്ക്കുവേണ്ടി സ്ഥാപനത്തില്‍ ക്ലാസും പ്രാഥമിക പരീക്ഷകളും നടത്താറുണ്ടായിരുന്നു. 10,000 മുതല്‍ ലക്ഷങ്ങള്‍വരെയാണു വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഈടാക്കിയിരുന്നത്. വിദേശരാജ്യങ്ങളില്‍ തൊഴില്‍തേടിപ്പോകുന്നവരാണു വന്‍ തുക നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നത്. പലതിലും സ്ഥാപനത്തില്‍വച്ചു തന്നെ വ്യാജ ഹോളാഗ്രാമും ഒപ്പും പതിച്ചുനല്‍കുകയാണു പതിവെന്നും പോലീസ് പറഞ്ഞു.
2005ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ ഛത്തീസ്ഗഡ് സര്‍വകലാശാലയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകളാണു വ്യാപകമായി നല്‍കിയിരുന്നത്. ഇപ്പോള്‍ കടപ്പാക്കടയിലെ ഫ്രാങ്ക്ഫിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എയര്‍ ഹോസ്റ്റസ് ട്രെയിനിങ് സെന്ററിന്റെ മറവിലായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം. എയര്‍ ഹോസ്റ്റസ് പരിശീലനകേന്ദ്രം നടത്താനുള്ള കരാര്‍ ഇതുവരെ നടപ്പായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (3 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (4 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (4 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (4 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (6 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (6 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (6 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (9 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (9 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (9 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (10 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (10 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (10 hours ago)

Malayali Vartha Recommends