ഇതും കേരളത്തില്‍ തന്നെ… അയല്‍ക്കാരിയായ 14 കാരിയെ അച്ഛനും സഹോദരനും വേണ്ടി ബ്ലൂഫിലിം കാട്ടി കൂട്ടിക്കൊണ്ടു വന്നത് 22 കാരി മകള്‍; മൂന്നു പേരും പീഡിപ്പിച്ചു

അറപ്പും വെറുപ്പും തോന്നുന്ന പീഡന കഥയാണ് പത്തനാപുരത്ത് നടന്നത്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരു കുടുംബത്തിലെ 3 പേര്‍ അയല്‍ക്കാരി കുട്ടിയെ പീഡിപ്പിച്ചു. അയല്‍പക്കത്തെ പതിനാല് വയസ്സുകാരിയെ അച്ഛനും മകനും ചേര്‍ന്ന് പീഡിപ്പിക്കാന്‍ വേണ്ടി എല്ലാ സാഹചര്യം ഒരുക്കിയത് മകളാണെന്നതാണ് ഏറെ ദുരൂഹം.
പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പിറവന്തൂര്‍ എലിക്കാട്ടൂര്‍ നാലുസെന്റ് കോളനിയില്‍ റോയി ഭവനില്‍ റോയി (45), മകന്‍ റോബിന്‍ (20), മകള്‍ ബിന്‍സി (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം റോയിയാണു പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. പിന്നീട് പലപ്പോഴായി റോയിയും മകന്‍ റോബിനും പീഡിപ്പിച്ചു.
ബിന്‍സി പെണ്‍കുട്ടിയെ മൊബൈലില്‍ അശ്ലീലചിത്രങ്ങള്‍ കാണിക്കുമായിരുന്നു. പിതാവിനും സഹോദരനും വേണ്ടി പെണ്‍കുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയിരുന്നത് ബിന്‍സിയായിരുന്നു. ബിന്‍സി സ്വവര്‍ഗ രതിക്കായും ഉപയോഗിച്ചു. റോയിയുടെ വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചാണു പീഡിപ്പിച്ചത്.
ചടയമംഗലത്തെ ഹോസ്റ്റലില്‍ താമസിച്ചു സമീപത്തെ സ്‌കൂളില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിക്കു മാറ്റം സംഭവിച്ചതില്‍ അദ്ധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണു വിവരം പുറത്തായത്.
സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയില്‍ തളര്‍ച്ച കണ്ടത്. ഇത് വീട്ടുകാര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. അവര്‍ കുട്ടിയോട് സ്‌നേഹപൂര്‍വം കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. ബിന്‍സിയുടെ ഒത്താശയോടെ ആദ്യം റോയിയാണ് പീഡിപ്പിച്ചത്. പിന്നീട് റോബിനും. 2014 മുതല്‍ സ്ഥിരം പീഡനം നടക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് വിവരം മനസ്സിലാക്കിയ അദ്ധ്യാപകര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും പെണ്‍കുട്ടിയുടെ മൊഴി എടുത്തിട്ടുണ്ട്. വിശദ ചോദ്യം ചെയ്യലില്‍ അറസ്റ്റിലായ മൂവരം കുറ്റം സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. അച്ഛനും മകനും പീഡിപ്പിച്ചു എന്നത് വിശ്വസനീയമെങ്കിലും മകളെ കൂടി വിലിച്ചിഴച്ചത് ദുരൂഹത ഉയര്‍ത്തുന്നു. അച്ഛനും സഹോദരനും വേണ്ടി ഒരു പെണ്‍കുട്ടി അയല്‍പ്പക്കത്തെ 14കാരിയെ നഗ്‌ന ചിത്രങ്ങള്‍ കാട്ടി വീട്ടില്‍ കൂട്ടിക്കൊണ്ട് വരുമെന്ന ആരോപണം നാട്ടുകാര്‍ക്ക് ഇനിയും വിശ്വാസമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















