നേതാക്കന്മാർ മുഖാമുഖം പോര്!! കോൺഗ്രസ്സിൽ കൂട്ടതല്ലായോ... തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും പാഴായി, രണ്ടു പേരുടെ അഭിപ്രായം ചെന്നെത്തിയത് കലുഷിതത്തിൽ: ഉന്നം വെയ്ക്കുന്നത് ഇവരിലേക്കോ...

നേതാക്കൾ പരസ്യ ആരോപണവുമായി രംഗത്ത് എത്തിയതോടുകൂടി കോൺഗ്രസ്സിൽ കൂട്ടത്തല്ല് ആയിരിക്കുകയാണ്. ഡി.സി.സി അധ്യക്ഷരുടെ പട്ടിക വന്നതിന് പിന്നാലേ കലാപക്കൊടിയുമായി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയതിന് പിന്നാലെയാണ് പ്രതി സന്ധി രൂക്ഷമായത്.
നിയമസഭ തെരഞ്ഞെടുപ്പോടെ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ പഴയപടിയാക്കി ഒന്ന് ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് മുതിര്‍ന്ന നേതാക്കള്‍ കളത്തിലിറങ്ങി പോര് തുടങ്ങിയത്. കോൺഗ്രസ്സിൽ കുറച്ചു കാലങ്ങളായി നില നിന്നിരുന്ന വലിയ ചേരിപ്പോരിന് പുനഃസംഘടന വഴിയൊരുക്കിയത് യു.ഡി.എഫ് ഘടകകക്ഷികളിലും ആശങ്കയും അതൃപ്തിയും സൃഷ്ടിച്ചു.
തങ്ങളുടെ അഭിപ്രായങ്ങള്‍ തുടര്‍ച്ചയായി മാനിക്കാത്ത സാഹചര്യത്തില്‍ ഇനിയും കാത്തിരുന്നാല്‍ ഗ്രൂപ് നിലനില്‍പ്പ് അപകടത്തിലാകുമെന്ന തിരിച്ചറിവിലാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പരസ്യമായി രംഗത്ത് എത്തിയതിന് പിന്നിൽ.
ഇരുവരുടെയും പ്രതികരണം അസാധാരണവും കേന്ദ്രനേതൃത്വം േപാലും പ്രതീക്ഷിക്കാത്തതുമായിരുന്നു. മതിയായ ചര്‍ച്ചയില്ലാതെ ഹൈകമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ച പട്ടികയാണെന്ന ആരോപണമാണ് ഇരുവരും ഉയര്‍ത്തിയത്. അത് അപ്പാടെ തള്ളിയും ഭാരവാഹി-സ്ഥാനാര്‍ഥി നിര്‍ണയങ്ങളില്‍ മുന്‍കാല നിലപാടുകള്‍ ഒാര്മപ്പെടുത്തിയും െക. സുധാകരനും വി.ഡി. സതീശനും അടിക്കിട്ടിയതു പോലെയായി.
ഇരുഭാഗത്തെയും മുതിര്‍ന്ന നേതാക്കള്‍ കൂടി കക്ഷി ചേര്‍ന്നതോടെ കോണ്‍ഗ്രസ് പോരിന് തുടക്കമായി. ഡി.സി.സി പട്ടിക വന്നശേഷമാണ് പരസ്യ കലാപം തുടങ്ങിയതെങ്കിലും സതീശനും സുധാകരനും നേതൃത്വത്തിലേക്ക് വന്നതോടെ ഉരുണ്ടുകൂടിയ മുറുമുറുപ്പാണ് പുറത്ത് വന്നത്.
തങ്ങളുടെ ഇഷ്ടക്കാരെ ഒഴിവാക്കി ഗ്രൂപ് വിധേയത്വം ഇല്ലാത്തവരെ നിയമിച്ചതാണ് ചെന്നിത്തലെയയും ഉമ്മന്‍ ചാണ്ടിെയയും പ്രകോപിപ്പിച്ചത്. ഇരുവരും ഇതുവരെ ൈകയാളിയിരുന്ന അധികാരമാണ് പുതിയ കേന്ദ്രങ്ങളിലേക്ക് പോയത്. വിശ്വസ്തരായി ഒപ്പം കൂടിയ പലരും പുതുനേതൃത്വത്തിെനാപ്പം ചേരുന്നതും അസ്വസ്ഥത കൂട്ടി.
സാമ്ബ്രദായിക രീതി മാറ്റുന്ന പുതിയ പട്ടികയില്‍ പൊട്ടലും ചീറ്റലും നേതൃത്വം പ്രതീക്ഷിച്ചിരുന്നു. അതിന് മൂക്കുകയറിടാനും കൂടുതല്‍ വിമര്‍ശനം ഒഴിവാക്കാനുമാണ് രണ്ട് നേതാക്കള്‍ക്കെതിരെ ഉടന്‍ അച്ചടക്ക നടപടി എടുത്തത്. വിശ്വസ്തന് അച്ചടക്ക നടപടി നേരിട്ടത് ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍ പ്രകോപിപ്പിച്ചു. മുതിര്‍ന്ന നേതാക്കളും നടപടി ചോദ്യം ചെയ്ത് രംഗത്ത് വന്നു.
അതേസമയം, അച്ചടക്കലംഘനവുമായി മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലാണ് നേതൃത്വം. പഴയപടി പാര്‍ട്ടിയില്‍ ഇനി വീതംെവപ്പ് പറ്റില്ലെന്നും ഗ്രൂപ്പുകള്‍ പാര്‍ട്ടിക്ക് മുകളിലെല്ലന്ന വാദവും അവര്‍ നിരത്തുന്നു. രണ്ടുപേര്‍ നിശ്ചയിച്ച കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് പോയപ്പോള്‍ ഉണ്ടാകുന്ന അതൃപ്തി സ്വാഭാവികമെന്ന് പറയുന്നതിലൂടെ ഉന്നംെവക്കുന്നത് ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലെയയുമാണ്.
https://www.facebook.com/Malayalivartha

























