Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഏതാ ഞാന്‍ മറക്കേണ്ടത്... കരുണാകരനേയും മകനേയും പുറത്താക്കിയവര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ തിരിച്ചടി; പഴയത് ഓര്‍മ്മിപ്പിക്കാതെ ഓര്‍മ്മിപ്പിച്ച് കെ. മുരളീധരന്‍; എല്ലാം നഷ്ടപ്പെട്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും, ഇനി സുധാകരനും സതീശനും തീരുമാനിക്കും

30 AUGUST 2021 10:07 AM IST
മലയാളി വാര്‍ത്ത

വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ. കരുണാകരനേയും മകന്‍ കെ. മുരളീധരനേയും പുറത്താക്കാന്‍ ചരടുവലിച്ചവരാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും. ഇന്നവര്‍ കോണ്‍ഗ്രസില്‍ തന്നെ വിലയില്ലാ നേതാക്കളായി മാറിയിരിക്കുകയാണ്. അതേസമയം കെ. മുരളീധരന് സ്വാധീനം കൂടുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മുരളീധരന്‍ സംസ്ഥാന നേതൃത്വത്തിന് പിന്തുണ നല്‍കിയത് അതുകൊണ്ടാണ്.

ഡി സി സി അദ്ധ്യക്ഷന്മാരുടെ പട്ടിക കഴിഞ്ഞദിവസം പുറത്തു വന്നപ്പോള്‍ ഒരു കാര്യം പകല്‍പോലെ വ്യക്തമായി. പതിറ്റാണ്ടുകളോളം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നെടുംതൂണുകളായി നിന്ന് നയിച്ച ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പിടി അയയുന്നു. നേരത്തേ പ്രതിപക്ഷ നേതാവിനെയും കെ പി സി സി അദ്ധ്യക്ഷനെയും തിരഞ്ഞെടുത്തപ്പോള്‍ ഇത് ഏറക്കുറെ വ്യക്തമായിരുന്നതാണ്. ഡി സി സി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചപ്പോള്‍ അത് മറനീക്കി പുറത്തുവരികയും ചെയ്തിരുന്നു. ഇനി പാര്‍ട്ടി സുധാകരന്‍ സതീശന്‍ അച്ചുതണ്ടിന് ചുറ്റും കറങ്ങും. കെ കരുണാകരനും എ കെ ആന്റ്ണിയും സംസ്ഥാനത്തെ പാര്‍ട്ടിയെ നയിച്ചപ്പോഴും സുപ്രധാന തീരുമാനങ്ങളില്‍ പലതും എടുത്തിരുന്നത് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായിരുന്നു.

പാര്‍ട്ടിയുടെ പല തീരുമാനങ്ങളിലും ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതും അത് അഖിലേന്ത്യാ നേതൃത്വത്തെ അറിയിച്ചതുമാണ്. എന്നാല്‍ അവിടെയും കാര്യമായ പരിഗണന കിട്ടിയില്ല. അതില്‍ ഇരുവര്‍ക്കും കടുത്ത അമര്‍ഷവും ഉണ്ട്. പക്ഷേ, പരസ്യമായി പ്രകടിപ്പിക്കാന്‍ തയ്യാറല്ല എന്നുമാത്രം. ഇനി സമ്മര്‍ദ്ദം ഫലിക്കില്ല, നടക്കില്ല എന്നുള്ള സതീശന്റെ വാക്കുകള്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമുള്ള കൃത്യമായ മുന്നണിയിപ്പാണ്. മാത്രമല്ല ഹൈക്കമാന്‍ഡില്‍ കാര്യമായ സ്വാധീനമുളള കെ.സി. വേണുഗോപാലിന്റെ ആശിര്‍വാദവും സുധാകരനും സതീശനുമുണ്ട്. കേരളത്തിലെ പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ അറിവോടെയാണ്.

ഡി സി സി അദ്ധ്യക്ഷന്മാരായി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ച പല പേരുകളും നേതൃത്വം തള്ളുകയും ചെയ്തു. കോട്ടയത്ത് ഉമ്മന്‍ ചാണ്ടി ആദ്യം പറഞ്ഞ ഫില്‍സണ്‍ മാത്യൂസിന് സ്ഥാനം നല്‍കിയില്ല. പകരം നാട്ടകം സുരേഷിന് നറുക്കുവീഴുകയും ചെയ്തു. സുരേഷിന്റെ പേരും ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തിരുവഞ്ചൂരുമായാണ് സുരേഷിന് കൂടുതല്‍ അടുപ്പം. കെ മുരളീധരനും, പി ജെ കുര്യനും, കൊടിക്കുന്നില്‍ സുരേഷിനും വരെ ഓരോരുത്തരെ അദ്ധ്യക്ഷന്മാരായി അവരോധിക്കാനായപ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ ഈ ദുര്‍ഗതി.

ചെന്നിത്തലയ്ക്കാണ് ഏറെ നഷ്ടം. ഒപ്പമുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ കൂടെയില്ല. അവരെല്ലാം സ്വന്തം സ്ഥാനംനോക്കി സുധാകര പക്ഷത്തും മറ്റുമൊക്കെ ചേര്‍ന്നു. ചെന്നിത്തലയോട് സതീശന്‍ ശരിക്കും പകരം വീട്ടുകയാണ് എന്നാണ് ചില പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. 2011ല്‍ മന്ത്രി സഭയില്‍ സ്ഥാനം ഉറപ്പിച്ചിരുന്ന സതീശനെ ചെന്നിത്തല വെട്ടിമാറ്റുകയായിരുന്നു എന്നായിരുന്നു അടക്കം പറച്ചിലുകള്‍. അതിനുള്ള പ്രതികരാമാണത്രേ ഇപ്പോള്‍ വീട്ടുന്നത്.

പൊട്ടിത്തെറിയും പൊട്ടിക്കരച്ചിലും കോണ്‍ഗ്രസില്‍ പുതുമയുളള കാര്യമേ അല്ല. സ്ഥാനം കിട്ടാത്തവര്‍ നേതൃത്വത്തിനെതിരെ രംഗത്തുവരും. വായില്‍ തോന്നിയതൈാക്കെ വിളിച്ചുപറയും. ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇവര്‍ക്ക് എന്തെങ്കിലും സ്ഥാനം നല്‍കും. അതോടെ അതുവരെയുള്ള കാര്യങ്ങള്‍ എല്ലാം മറക്കും. പക്ഷേ, ഇനിമുതല്‍ ആ പതിവ് കോണ്‍ഗ്രസില്‍ ഇല്ലെന്നതിന്റെ വ്യക്തമായ സൂചനയും ലഭിച്ചു കഴിഞ്ഞു. ഡി സി സി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ച് അല്പസമയം കഴിഞ്ഞപ്പോള്‍ തന്നെ തലമുതിര്‍ന്ന നേതാക്കളായ ശിവദാസന്‍ നായരെയും കെ പി അനില്‍കുമാറിനെയും സസ്‌പെന്‍ഡുചെയ്തു. സ്ഥാനം ലഭിക്കാത്തിന്റെ പേരിലുള്ള പൊട്ടിത്തെറി മുന്നില്‍ കണ്ട് സുധാകരന്‍ കൈക്കൊണ്ട ഒരു സമര്‍ത്ഥമായ നീക്കമായിരുന്നു അത്. പരസ്യ പ്രതികരണത്തിന് ഏത്ര വലിയ നേതാക്കള്‍ ശ്രമിച്ചാലും ഇതായിരിക്കും അവസ്ഥ എന്ന് മനസിലാക്കിക്കൊടുക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നില്‍ക്കുന്നവര്‍ക്ക് നേതൃത്വത്തെ അനുസരിച്ച് നില്‍ക്കാം. അല്ലാത്തവര്‍ക്ക് പുറത്തേക്കുപോകാം എന്ന ശക്തമായ മുന്നറിയിപ്പാണ് നടപടികളിലൂടെ സുധാകരന്‍ നല്‍കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends