Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും

കള്ളത്തോക്കുമായി കാശ്മീരികള്‍ തലങ്ങും വിലങ്ങും: സ്വപ്നയെ ശിവശങ്കര്‍ നിയമിച്ചതു പോലെ ... ആരും ഒന്നുമറിഞ്ഞില്ല!

07 SEPTEMBER 2021 10:01 AM IST
മലയാളി വാര്‍ത്ത

ലൈസന്‍സില്ലാത്ത തോക്കുകള്‍ ഉപയോഗിച്ച് എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നത് സംസ്ഥാനത്തെ പൊതു മേഖല ബാങ്കുകളും.

സെക്യൂരിറ്റി ജീവനക്കാരെ ബാങ്കുകള്‍ നേരിട്ട് നിയമിക്കാറില്ല. പകരം പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സികളെയാണ് നിയമിക്കാറുള്ളത് .ഇത്തരം സ്വകാര്യ ഏജന്‍സികള്‍ ആരെയാണ് ഇത്തരം ജോലികള്‍ക്ക് നിയോഗിക്കാറുള്ളതെന്ന് ബാങ്കുകള്‍ അന്വേഷിക്കാറില്ല. അതായത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ ജോലിക്ക് നിയോഗിച്ച അതേ മട്ടിലാണ് നിയമനം.



സ്വകാര്യ ഏജന്‍സിയാണ് സ്വപ്ന സുരേഷിനെയും നിയമിച്ചത്. പിടിക്കപ്പെട്ടപ്പോള്‍ സ്വകാര്യ ഏജന്‍സി പൂട്ടി. ഇത്തരത്തിലുള്ള ഔട്ട്‌സോസോഴ്‌സിംഗ് വലിയ അപകടങ്ങളാണ് കേരളത്തില്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.


ലൈസന്‍സില്ലാതെ സുരക്ഷാ ഏജന്‍സികള്‍ തോക്ക് ഉപയോഗിക്കുന്നതിനെതിരെ കൊച്ചി നഗരത്തിലും പൊലീസ് നടപടി ആരംഭിച്ചു. ഒരു സ്വകാര്യ ഏജന്‍സിയുടെ 18 തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവയില്‍ പലതിനും എഡിഎമ്മിന്റെ ലൈസന്‍സില്ലെന്നാണ് കണ്ടെത്തല്‍. തോക്കുകളുടെ രജിസ്‌ട്രേഷന്‍ കാണിച്ചിരിക്കുന്നത് കശ്മീരിലെ രജൗരി ജില്ലയിലാണ്. രജൗരി കലക്ടറുകമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്റെ സാധുത പരിശോധിക്കും.

നേരത്തെ തിരുവനന്തപുരത്ത് കരമനയിലും ഇതേ ഏജന്‍സിയുടെ 5 തോക്കുകളുമായി ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ മാസം 13 നാണ് കരമന പൊലീസ്, എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന കമ്പനിയിലെ ജീവനക്കാരെ വ്യാജ ലൈസന്‍സുള്ള തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. തോക്കിന് പുറമേ 25 വെടിയുണ്ടകളുമായായിരുന്നു ആറുമാസത്തിലേറെയായി ഇവര്‍ തിരുവനന്തപുരത്ത് താമസിക്കുന്നത്. കരമന പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും ഇവരെ ചോദ്യം ചെയ്തു. ലൈസന്‍സില്ലാത്ത തോക്കുകള്‍ വലിയ തലവേദനയാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൃഷ്ടിച്ചിരിക്കുന്നത്.

 



സെക്യൂരിറ്റിക്കാരുടെ ജോലിക്കാണ് സംഘം തോക്കിന്റെ വ്യാജ ലൈസന്‍സ് നിര്‍മ്മിച്ചതെന്നാണ് കരമന പൊലീസ് നിഗമനം. കാശ്മീരില്‍ ഒരു ഏജന്റ് വഴിയാണ് തരപ്പെടുത്തിയത്. തോക്കും കാശ്മീരില്‍ നിര്‍മ്മിച്ചതാണ്. വ്യാജ തോക്കുകളാണോയെന്ന് അന്വേഷിക്കുകയാണ്. അറസ്റ്റിലായവരുടെ പേരില്‍ തന്നെയാണ് തോക്കുകള്‍.പണം കൊടുത്താണ് ലൈസന്‍സും തോക്കും സ്വന്തമാക്കിയത്.

സ്വന്തമായി തോക്കും ലൈസന്‍സുമുള്ളവര്‍ക്കാണ് സുരക്ഷാ ജീവനക്കാരുടെ ജോലിക്ക് മുന്‍ഗണനയെന്ന് എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്ന സ്വകാര്യ കമ്പനിയായ സിസ്‌കോ വാഗ്ദാനം ചെയ്തിരുന്നു. ഈ അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ മഹാരാഷ്ട്രയിലെ എസ്.എഫ്.വി എന്ന റിക്രൂട്ടിംഗ് കമ്പനിയിലെത്തുന്നത്. ലൈസന്‍സ് വ്യാജമാണെന്ന് കമ്പനി അധികൃതര്‍ക്ക് മനസിലായില്ല. തുടര്‍ന്ന് സംഘത്തെ കേരളത്തിലേക്ക് വിട്ടു. വിദ്യാഭ്യാസം കുറവുള്ള ഇവരെ കേരളത്തില്‍ ലൈസന്‍സ് പരിശോധന പ്രശ്‌നമില്ലെന്ന് ആരോ വിശ്വസിപ്പിച്ചതാണെന്നും മറ്റ് സംഘങ്ങളുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. ഐ.ബിയും മിലിട്ടറി ഇന്റലിജന്‍സും പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

 



മഹാരാഷ്ട്രയിലെ കമ്പനിയെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാശ്മീരിലെ രജൗരി ജില്ലക്കാരായ സംഘം കേരളത്തിലെത്തിയിട്ട് ആറ് മാസമായി. ഇവര്‍ക്ക് മുമ്പ് ഇതേ ജോലി ചെയ്ത അന്യ സംസ്ഥാന തൊഴിലാളികളുടെ ലൈസന്‍സും വ്യാജമാണോയെന്ന് അന്വേഷിക്കുന്നുണ്ട്. നിരവധി കാശ്മീരി യുവാക്കള്‍ കേരളം,കര്‍ണാടക,തമിഴ്‌നാട് എന്നിവിടങ്ങളില്‍ സെക്യൂരിറ്റി ജോലിക്കായി കേരളത്തിലെത്തുന്നുണ്ട്. ഇവര്‍ക്ക് ബാങ്കുകള്‍ക്ക് വേണ്ടി പണം നിറയ്ക്കുന്നവര്‍ ജോലി നല്‍കാനുമുണ്ട്.

എന്നാല്‍ പണം നിറയ്ക്കുന്ന ഏജന്‍സികളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു ഉത്തരവാദിത്വവും ഇല്ലെന്നാണ് പൊതു മേഖലാ ബാങ്കുകള്‍ പറയുന്നത്.കോടികണക്കിന് രൂപയാണ് ബാങ്കുകള്‍ ഇത്തരം ഏജന്‍സികളെ ഏല്‍പ്പിക്കുന്നത്. പണത്തിന്റെ കാര്യത്തില്‍ ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്.

 



അതേസമയം മലയാളികളായ ലക്ഷകണക്കിന് വിമുക്ത ഭടന്‍മാര്‍ തൊഴില്‍ കിട്ടാതെ അലയുന്നുണ്ട്. പണം നിറയ്ക്കുന്ന ഏജന്‍സികളോട് ഇവരെ നിയമിക്കാന്‍ ബാങ്കുകള്‍ക്ക് ആവശ്യപ്പെടാമെങ്കിലും അങ്ങനെ ചെയ്യാറില്ല.

കാശ്മീര്‍ ബന്ധമുള്ളവര്‍ കളത്തോക്കുമായി എത്തി കേരളത്തില്‍ എന്താണ് ചെയ്യുന്നതെന്ന കാര്യത്തില്‍ സെന്‍ട്രല്‍ ഇന്റലിജന്‍സിന് ആശങ്കയുണ്ട്. അതു കൊണ്ടു തന്നെ സൂക്ഷ്മമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. തീവ്രവാദ സംഘടനകളുടെ സ്ലീപിംഗ് സെല്ലാണ് കേരളമെന്ന പല്ലവി കേന്ദ്ര ഏജന്‍സികള്‍ ആവര്‍ത്തിക്കുന്നതും ഗൗരവമായെടുക്കണം. പക്ഷേ നമ്മുടെ പോലീസ് ഇതൊന്നും അറിയുന്നതേയില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസിലെത്തി  (5 hours ago)

രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ്  (6 hours ago)

എംഎൽഎ ഓഫിസിൽ വിവരം ലഭിച്ചത് 15 മിനിറ്റ് മുൻപ്..സുരക്ഷ ഒരുക്കി. ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂർ എത്തി അവിടെ നിന്ന് പാലക്കാട്ട്...ഒറ്റകുഞ്ഞിങ്ങൾ അറിഞ്ഞില്ല..!  (6 hours ago)

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (6 hours ago)

യു കെയിൽ ശക്തമായ മഴയും കാറ്റും ആഞ്ഞുവീശുന്നു എല്ലാം തകർത്ത് ബ്രാം കൊടുംകാറ്റ് ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് ഓഫിസ്  (7 hours ago)

സഹപ്രവർത്തകയെബലാത്സംഗം ചെയ്തമലയാളി നഴ്സിന്7 വർഷം തടവ്സ്ത്രകൾക്ക് സഹായം ചെയ്യുകയായിരുന്നുവെന്ന് !!  (7 hours ago)

സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (7 hours ago)

നെറികെട്ട പാകിസ്ഥാൻ !സ്ത്രീകളെയും കുട്ടികളെയും ചാവേറുകളാക്കി !!! ഓലപ്പാമ്പുകാട്ടി ഇന്ത്യയെ വിറപ്പിക്കാൻ അസീം മുനീർ...ചുരുട്ടിക്കൂട്ടി മോദി അഫ്ഗാൻ അതിർത്തിയിൽ സംഭവിക്കുന്നത്  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ച് കെ.കെ.രമ  (7 hours ago)

പോലിസ് കള്ളക്കേസ് എടുത്തതിനെതിരെ പരാതി നല്‍കി പത്തൊന്‍പതുകാരി  (8 hours ago)

അധ്യാപികയെ സ്‌കൂളില്‍ കയറി ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ടു ചെയ്യാനെത്തി  (10 hours ago)

15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്  (10 hours ago)

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം  (10 hours ago)

അതിജീവിതയ്‌ക്കൊപ്പമെന്ന ക്‌ളീഷേ ഡയലോഗിന് നില്‍ക്കുന്നില്ല; ഗൂഢാലോചനയുണ്ടെന്ന് ദിലീപിന് തോന്നിയിട്ടുണ്ടെങ്കില്‍ 85 ദിവസം അദ്ദേഹത്തെ ജയിലിലിട്ട നടപടിക്കെതിരെ കേസിന് പോകണമെന്ന് ജോയ് മാത്യു  (11 hours ago)

Malayali Vartha Recommends