ജഗതി ശ്രീകുമാറിന്റെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കയറ്റിയ ആളാണ് ഇപ്പോൾ സമര നായകന്റെ റോളിൽ... പൂഞ്ഞാറില്‍ വിഷം കലക്കി കലക്കി അവസാനം ജനങ്ങള്‍ അവിടെ നിന്ന് കെട്ട് കെട്ടിച്ചു; യുഡിഎഫും എല്‍ഡിഎഫും ഈ വിഴുപ്പിനെ വേണ്ടെന്ന് വെച്ചു: പൊക്കിക്കൊണ്ട് നടക്കുന്നത് അന്തിചർച്ചക്കാർ മാത്രം- പാലാ ബിഷപ്പിനെ പിന്തുണച്ച ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെ ചൊറിഞ്ഞ് ബഷീര്‍ വളളിക്കുന്ന്

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന്റെ നാർക്കോട്ടിക് ജിഹാദ് പരാമര്‍ശ പ്രസംഗത്തെ പിന്തുണച്ച ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെതിരെ വിമര്‍ശനവുമായി സാമൂഹിക നിരീക്ഷകനും ബ്ലോഗറുമായ ബഷീര്‍ വളളിക്കുന്ന്.
ലൗ ജിഹാദിനെതിരെ നാര്‍ക്കോട്ടിക്ക് അച്ചന്റെ കൂടെ മുന്നണിപ്പടയാളിയായി വിഷയം പരമാവധി കത്തിച്ചു കൊണ്ട് കൂടെയുള്ളത് പി.സി. ജോര്‍ജാണ്.
അദ്ദേഹം ജഗതി ശ്രീകുമാറിന്റെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കയറ്റിയ ആളാണ്. ഇപ്പോള്‍ മതം മാറ്റത്തിനെതിരെയുള്ള സമരനായകന്റെ പുതിയ റോളിലാണെന്നും ബഷീര്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.
ബഷീര്‍ വളളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
ലൗ ജിഹാദിനെതിരെ നാര്‍ക്കോട്ടിക്ക് അച്ചന്റെ കൂടെ മുന്നണിപ്പടയാളിയായി വിഷയം പരമാവധി കത്തിച്ചു കൊണ്ട് കൂടെയുള്ളത് പി സി ജോര്‍ജ്ജാണ്. ഏത് പി സി ജോര്‍ജ്ജ്?
ജഗതി ശ്രീകുമാറിന്റെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കയറ്റിയ ആള്‍.. അതൊരു പാതകമെന്ന നിലയിലല്ല പറയുന്നത്. മതം മാറുന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ചോയ്‌സാണ്. അതില്‍ കയറി ചൊറിയേണ്ട ആവശ്യമില്ല.
എന്നാല്‍ മതം മാറ്റ വിഷയത്തില്‍ അതിനെതിരെ ഏറ്റവും ബഹളമുണ്ടാക്കുകയും അതൊരു വര്‍ഗ്ഗീയ ധൃവീകരണ അജണ്ടയായി കൊണ്ട് നടക്കുകയും ചെയ്യുന്ന ഒരാളുടെ കാര്യത്തില്‍ അത് പരാമര്‍ശിക്കപ്പെടുന്നത് തെറ്റല്ല.
പൂഞ്ഞാറില്‍ വിഷം കലക്കി കലക്കി അവസാനം ജനങ്ങള്‍ അവിടെ നിന്ന് കെട്ട് കെട്ടിച്ചു. യുഡിഎഫും എല്‍ഡിഎഫും ഈ വിഴുപ്പിനെ വേണ്ടെന്ന് വെച്ചു.
ഒരുത്തനും തിരിഞ്ഞു നോക്കാത്ത അവസ്ഥയില്‍ ഇവനേയും പൊക്കിപ്പിടിച്ചു നടക്കുന്നത് സമൂഹത്തില്‍ വിഷം കലക്കാനുള്ള ഒരവസരവും പാഴാക്കാത്ത ചില അന്തിചര്‍ച്ചാ അവതാരകര്‍ മാത്രം.
ഇപ്പോള്‍ മതം മാറ്റത്തിനെതിരെയുള്ള സമരനായകന്റെ പുതിയ റോളിലാണ്. സ്ത്രീപീഡനത്തിനെതിരെയുള്ള സമരത്തില്‍ മുന്നണിപ്പോരാളിയായി ഗോവിന്ദച്ചാമി!!. എന്നായിരുന്നു ബഷീര്‍ വളളിക്കുന്ന് കുറിച്ചത്.
പിതാവ് ഒരിക്കലും കള്ളം പറയില്ല. നിരവധി ചെറുപ്പക്കാരാണ് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായത്. നിരവധി കുടുംബങ്ങളാണ് നാർക്കോട്ടിക് ലൗ ജിഹാദിന്റെ ഇരകളായി തകർന്നതെന്നുമായിരുന്നു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെ പിന്തുണച്ച് പി സി പറഞ്ഞത്.
മദ്യവും മയക്കുമരുന്നും കൊണ്ടുവരുന്നവരുടെ പേരുകൾ വായിച്ചാൽ പലരുടേയും ബുദ്ധിപൂർവ്വമായ ആലോചനയുടെ തെളിവാണ് ഇതെല്ലാമെന്ന് വ്യക്തമാകും. കള്ളനോട്ട് പിടിക്കുന്നു സ്വർണം പിടിക്കുന്നു. ആരാണ് പ്രതികൾ.
ഇത് സംഘടിത നീക്കമാണെന്ന് മനസ്സിലാക്കണം. അല്ലാതെ സമുദായത്തെ കുറ്റപ്പെടുത്തരുത്. ചില ഭീകരരുടെ വിവരക്കേടാണിത്. ഇതിനെ എതിർക്കാനും വിമർശിക്കാനും തയ്യാറാകണമെന്നും പി സി ജോർജ് പറഞ്ഞിരുന്നു.
പാലാ രൂപത പറഞ്ഞ കാര്യം നേരത്തെ വെളിപ്പെടുത്തിയിരുന്നതാണ്. അന്ന് എല്ലാവരും മുതുകത്ത് കേറി. ഇപ്പൊ തെളിഞ്ഞില്ലെ സത്യം എന്നും അദ്ദേഹം ചോദിച്ചിരുന്നു. ഈ പ്രസ്താവനയെ ചൊറിഞ്ഞുകൊണ്ടാണ് ബഷീര്‍ വളളിക്കുന്ന് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha


























