10 ലക്ഷം രൂപ വരെ വിപണിയിൽ വിലമതിക്കുന്ന അതിമാരക മയക്കുമരുന്നുമായി വതിയും യുവാക്കളും പിടിയിൽ; കേരള - കര്‍ണാടക അതിര്‍ത്തി ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ റെയ്ഡിലായിരുന്നു ഇവരെ പിടികൂടിയത്

10 ലക്ഷം രൂപ വരെ വിപണിയിൽ വിലമതിക്കുന്ന അതിമാരക മയക്കുമരുന്നായ MDMA യുമായി യുവതിയും യുവാക്കളും പിടിയിൽ. കേരള - കര്‍ണാടക അതിര്‍ത്തി ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ റെയ്ഡിലായിരുന്നു ഇവരെ പിടികൂടാൻ കഴിഞ്ഞത്.
കാട്ടിക്കുളം- ബാവലി റോഡില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയായിരുന്നു അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയെയും രണ്ടു യുവാക്കളും പിടിയിലായത്.
മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറിലാണ് ഇവർ സാധനം കടത്തിക്കാണ്ടു വന്നത്. പരിശോധന നടന്നത് മാനന്തവാടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു.
പിടിയിലായത് തിരുവനന്തപുരം സ്വദേശികളായ അമൃതം വീട്ടില്‍ യദുകൃഷ്ണന്‍, പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ ശ്രുതി എസ് എന്‍, കോഴിക്കോട് സ്വദേശിയായ മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഷാദ് പിടി എന്നിവരാണ്.
കണ്ടെടുത്ത അതിമാരക മയക്കുമരുന്നായ MDMA ക്ക് വിപണിയില്‍ പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്നതാണെന്നതാണ് ഞെട്ടിക്കുന്ന സത്യം. അതിനൂതന ലഹരി മരുന്നായ ഇവ പാര്‍ട്ടി ഡ്രഗ്‌സ് എന്ന പേരിലുംഅറിയപ്പെടുന്നു.
മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കസ്റ്റഡിയിലുള്ള പ്രതികളെയും തൊണ്ടിമുതലുകളെയും ഹാജരാക്കും.
പ്രിവന്റീവ് ഓഫീസര്‍മാരായ കെപി ലത്തീഫ്, സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്. ഇ , വിബിന്‍ W, സനൂപ് കെ.എസ് സാലിം ഇ,വജീഷ്‌കുമാര്‍ വി പി , WCEO ഷൈനി.കെ. ഇ ഡ്രൈവര്‍ അബ്ദുറഹിം എം വി , എന്നിവര്‍ അടക്കമുള്ളവർ എക്‌സൈസ് റെയ്ഡ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു .
കെ അജിത എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതുപോലെ അതിമാരകമായ ലഹരികൾ വിപണിയിലെത്തിച്ച് യുവതി-യുവാക്കൾ വഴിതെറ്റിക്കുക എന്ന വലിയ ലക്ഷ്യമാണ് ഈ മാഫിയാസംഘങ്ങൾക്ക് ഉള്ളത്.
ലഹരി ക്കുള്ളിൽ യുവജനങ്ങളെ വീഴിച്ചിട്ട് അവിടെ കിടന്ന് അവർ കയ്യും കാലും ഇട്ട്അടിക്കുന്ന അവസ്ഥകൾ നാം സ്ഥിരമായി കാണുന്നുണ്ട്. ലഹരിയിൽ ഒരിക്കൽ വീണാൽ പേര് തിരിച്ചു കയറുക വളരെയധികം പ്രയാസമാണ്. അങ്ങനെയുള്ള അപകടത്തിലേക്ക് യുവജനങ്ങളെ നയിക്കുവാൻ കഴുകൻ കണ്ണുകളുമായി ഇത്തരത്തിലുള്ളവർ ചുറ്റി തിരിയുകയാണ്.
https://www.facebook.com/Malayalivartha


























