Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ശവം ദഹിപ്പിക്കുകയോ സ്വയം ജീർണ്ണിക്കാൻ അനുവദിക്കുകയും ചെയ്തിട്ട് തലയോടും നീണ്ട അസ്ഥികളും ശേഖരിച്ച് സംസ്കരിക്കും; ഭാഗിക ശവസംസ്കാരം എന്നാണ് പുരാവസ്തു ഗവേഷകർക്കിടയിൽ ഇത് അറിയപ്പെടുന്നത്; ആയുധങ്ങൾ, ആഭരണങ്ങൾ, ഉപകരണങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയും മരിച്ച ആളുടെ വിലപ്പെട്ട വസ്തുക്കളും നിക്ഷേപിച്ചായിരിക്കും കുഴികളിലും കല്ലറകളിലും അടയ്ക്കുക; മരണം നമ്മുടെ പൂർവികർക്ക് ഭയങ്കര സംഭവമാണ്

15 SEPTEMBER 2021 01:56 PM IST
മലയാളി വാര്‍ത്ത

നമ്മുടെ കേരളത്തിലെ പൗരാണിക സംസ്കാരം അറിയാൻ മനുഷ്യർ അവരെ കുറിച്ച് അറിയാനുള്ള ശ്രമത്തിലായിരുന്നു നാം. പല വിവരങ്ങളും അവരെക്കുറിച്ച് മനസ്സിലാക്കി.മറ്റു പലയിടത്തും നടന്നിട്ടുള്ളത് അനുസരിച്ച് നമുക്ക് പൗരാണിക ചരിത്രം സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല.

എട്ടാം നൂറ്റാണ്ടിനു ശേഷം വലിയ ഒരു കാലയളവിൽ നിന്നുള്ള തെളിവുകളുടെ അഭാവവും ഉണ്ട്. പ്രധാനമായും സംഘകാലം മുതലുള്ള രേഖകളേ എഴുതപ്പെട്ടവയായുള്ളൂ എന്നാലും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസയോഗ്യമായ തെളിവുകൾ വച്ചു നോക്കിയാൽ ഉള്ള ഒരു ചരിത്രം നമുക്ക് ലഭിക്കും .

പുരാതനകാലത്ത് ഇവിടെ ഉണ്ടായിരുന്ന സംസ്കാരവും ജീവിതരീതിയും വിശ്വാസപ്രമാണവും മറ്റും ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായാണ് ആധുനികയുഗത്തിൽ കാണുന്നതുപോലെ ആയിത്തീർന്നത് എന്ന് കണ്ടെത്താനാണ് ശ്രമം.

ആര്യമാരുടെ വരവിനു മുൻപുള്ള മുൻപുള്ള കാലത്തെ കുറിച്ച് വിശ്വാസയോഗ്യമായ ചരിത്രരേഖകൾ നമുക്കിന്ന് ലഭ്യമാണ്. ശിലാലിഖിതങ്ങൾ, ചെപ്പേടുകൾ, യാത്രാകുറിപ്പുകൾ എന്നിവയാണ് ഇതിന്റെ സ്രോതസ്സ്. ടോളമിയുടെ കാലത്ത് വരച്ച ഇന്ത്യയുടെ ഭൂപടം ഇതിൽ തീരം നേർരേഖ പോലെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം ചരിത്ര രേഖകൾക്ക് ചില പരിമിതികളുണ്ട്. ശിലാ താമ്രശാസനം ചെപ്പെടുകൾ തുടങ്ങിയവയെല്ലാം ഭരണാധികാരികളോട് വളരെ അടുത്തു നിൽക്കുന്നവർ തയ്യാറാക്കിയത് ആയതിനാൽ സ്തുതിഗീതങ്ങൾ ആകാൻ സാധ്യതയേറും.അവ ആധാരമാക്കിയുള്ള ചരിത്രം നിർമ്മിതിയിലും അപാകത കാണും.

രാജാക്കന്മാർ ആയിരിക്കും ഇത്തരം ചരിത്ര നിർമ്മിതികളിൽ കാണുക. അവിടെ സാധാരണ ജനങ്ങൾ അവരെ കാണാൻ കഴിയില്ല. എന്നാൽ സംഘകാലകൃതികളിൽ സാമാന്യ ജീവിതം മനസ്സിലാക്കുവാൻ പറ്റുന്ന വിവരങ്ങൾ ഉണ്ട്. അത് ചരിത്രമറിയാൻ ചരിത്രരചനയ്ക്കും സഹായകമാണ്. മനുഷ്യൻ നായാടികൾ ആയി നടന്ന കാലത്തെ സംബന്ധിച്ച വിവരങ്ങൾ ശിലായുഗ വിവരങ്ങൾ ഇവിടെ കുറവാണ്.

ഇന്ത്യയുടെ പുരാതന ശിലായുഗ ഭൂപടത്തിൽ പുരാവസ്തു ഗവേഷകൻ ഗാലിയ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. ആ കാലഘട്ടത്തിൽ ജീവിത ഉപകരണങ്ങൾ നിർമിക്കാൻ ഉപയോഗിച്ചിരുന്ന സ്പടിക ശിലകൾ കേരളത്തിൽ ദുർലഭമാണ് ദുർലഭമാണ് എന്നതാണ് അതിനു കാരണം അതി പ്രാർത്ഥന കാലത്ത് മഹാവനം ആയി കിടന്ന് ഇടമാണ് ഇത് ശിലായുധ അവശിഷ്ടങ്ങൾ ഇവിടെനിന്നും കണ്ടു കിട്ടാത്തതിന് കാരണം അതിനായി അന്വേഷണം നടത്താത്തതിനാലാകാം.

അതുമല്ലെങ്കിൽ കേരളത്തിന്റെ കടൽ തീരത്തിന് പുരാതന ശിലായുഗ ത്തോളം പഴക്കം ഇല്ലാത്ത കാരണമായിരിക്കാം. അങ്ങനെയെങ്കിൽ കാരണം ഭൂമിശാസ്ത്രപരമായിരിക്കാം. എന്നാൽ നവീന ശിലായുഗത്തിൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ ഉണ്ട് താനും. പുരാതന ശിലായുഗ ത്തിനും നവീനശിലായുഗത്തിനും മധ്യേയുള്ള യുഗത്തിൽ മനുഷ്യവാസ തെളിവായി സൂക്ഷ്മ ശിലായുധങ്ങൾ കോഴിക്കോട് നിന്നും ശേഖരിച്ചിട്ടുണ്ട്.

മഹാശിലാസംസ്കാര അവശിഷ്ടങ്ങൾ കേരളത്തിൽ വ്യാപകമായി കാണുന്നുണ്ട്. ശവം സംസ്കരിക്കുന്നതിനും മരിച്ചവരുടെ ഓർമ്മയ്ക്കായി കൂറ്റൻ കല്ലുകൾ പടുത്ത് ഉണ്ടാക്കിയ അറകളും സ്തംഭംഗങ്ങളുമാണ് മഹാശില. തെക്കേ ഇന്ത്യയിൽ പൊതുവെ ഇത് ഉണ്ടായിരുന്നു. ശവം ദഹിപ്പിക്കുകയോ സ്വയം ജീർണ്ണിക്കാൻ അനുവദിക്കുകയും ചെയ്തിട്ട് തലയോടും നീണ്ട അസ്ഥികളും ശേഖരിച്ച് സംസ്കരിക്കുകയാണ് ചെയ്യുക.

ഭാഗിക ശവസംസ്കാരം എന്നാണ് പുരാവസ്തു ഗവേഷകർക്കിടയിൽ ഇത് അറിയപ്പെടുന്നത്. അസ്ഥികൾ കലശങ്ങളിലോ ചാടികളിലെ ശേഖരിക്കുന്നു. ചിലപ്പോൾ ആയുധങ്ങൾ ആഭരണങ്ങൾ ഉപകരണങ്ങൾ പാത്രങ്ങൾ തുടങ്ങിയവയും മരിച്ച ആളുടെ വിലപ്പെട്ട വസ്തുക്കളും നിക്ഷേപിച്ച് ആയിരിക്കും കുഴികളിലും കല്ലറകളിൽ അടയ്ക്കുക.

കൊടുങ്കല്ലറകൾ പഴുതറകൾ, കുടക്കല്ലുകൾ തൊപ്പിക്കല്ലുകൾ ശിലാ നിർമ്മിത ഗുഹകൾ ഇങ്ങനെ പലതരം മഹാശിലാ അവശിഷ്ടങ്ങളാണ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്. കൊടുങ്കല്ലറുകളും കേരളത്തിൽ പരക്കെ കണ്ടെത്തിയിട്ടുണ്ട്. സ്ഥലങ്ങളുടെ ഒരു പട്ടിക പറയണമെങ്കിൽ അത് വളരെ നീണ്ടതായി പോകും.

തിരുവനന്തപുരത്തിന് 25 മൈൽ വടക്ക് പുളിമാത്ത് എന്ന സ്ഥലത്ത് ഒട്ടേറെ ശവക്കല്ലറകൾ കണ്ടെത്തി. പല നിർമാണ പ്രവൃത്തികൾക്ക് ഭൂമി കുഴിക്കുമ്പോൾ ഇതുപോലുള്ള കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഗിരി പ്രദേശങ്ങളിൽ ധാരാളമുണ്ട്.

ദേവികുളം താലൂക്കിൽ അഞ്ച്നാട് താഴ്വരയിലെ മറയൂർ, ജോലിയിലെ കല്ലാർ പട്ടം കോളനി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽനിന്നും ശവസംസ്കാര വുമായി ബന്ധപ്പെട്ട ധാരാളം അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് ഇതിൽനിന്നെല്ലാം നമ്മുടെ തീരം വളരെ പണ്ടുമുതൽ വാസസ്ഥാനം എന്ന നിലയിൽ മനുഷ്യരെ ആകർഷിച്ചിരുന്നത് ആയി മനസ്സിലാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (4 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (6 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (6 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (7 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (8 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (8 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (8 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (9 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (9 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (10 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (10 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (11 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (11 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (12 hours ago)

Malayali Vartha Recommends