കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തില്‍ മാലിന്യക്കൂമ്പാരം;ഇത് ബോധപൂര്‍വം ചെയ്തതാണ്; ഇത് താലിബാന്‍ ഭീഷണിയാണെന്ന് പി.സി ജോര്‍ജ്ജ്
കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തില്‍ മാലിന്യക്കൂമ്പാരം വെച്ചെന്ന ആരോപണവുമായി പി സി ജോര്‍ജ് . കഴിഞ്ഞ ദിവസം നേരം വെളുത്തപ്പോള്‍ ശവക്കോട്ടയില്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ പിതാവിന്റെയും മാതാവിന്റെയും ശവക്കല്ലറയില്‍ മാലിന്യക്കൂമ്പാരം കണ്ടത്.
ഇത് താലിബാന്‍ ഭീഷണിയാണ് എന്നാണ് പി.സി ജോര്‍ജ്ജ് ഉയർത്തുന്ന ആരോപണം. ഇപ്പോൾ പീരുമേട്ടില്‍ ആണ് അറക്കല്‍ പിതാവ് താമസിക്കുന്നത്. അദ്ദേഹം ആര്‍ക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്നും അങ്ങനെയിരിക്കെയാണ് മാലിന്യക്കൂമ്പാരം കല്ലറയില്‍ ചാക്കുകെട്ടില്‍ ആണ് വെച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് ബോധപൂര്‍വം ചെയ്തതാണെന്നും അതുകൊണ്ടാണ് അറക്കല്‍ പിതാവിന്റെ മാതാപിതാക്കളുടെ കല്ലറയില്‍ തന്നെ മാലിന്യ കെട്ട് കൊണ്ടുവന്ന് വെച്ചത് എന്നും പിസി ജോർജ് പറഞ്ഞു. ഇത് അംഗീകരിച്ചുകൊടുക്കാന്‍ സാധ്യമല്ല.
സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അല്ലെങ്കില്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. റൗഡിസം ഞങ്ങള്‍ക്ക് ഇല്ല. പക്ഷെ ജീവിക്കാന്‍ വേണ്ടി എന്ത് നിലപാടും സ്വീകരിക്കേണ്ടി വരും എന്ന നിലപാടാണ് പി സി ജോര്‍ജ്ജ് സ്വീകരിച്ചത്.
പിണറായി വിജയനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. പിണറായി വിജയൻ അധികാരത്തില്‍ ഇരിക്കുന്നത് താലിബാന്റെ പിന്തുണയോടെയാണ് . താലിബാനിസ്റ്റുകള്‍ പിന്തുണച്ചതോടെയാണ് പിണറായി അധികാരത്തിലെത്തിയത്. അതുകൊണ്ടാണ് പാലാ ബിഷപ്പിനെതിരെ മാര്‍ച്ച് നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മിണ്ടാത്തത്.
മുണ്ടക്കയത്ത് കാണാതായ ജസ്‌നയുടെ സംഭവവും താലിബാനിസം ആണെന്നും അദ്ദേഹം പറഞ്ഞു . ഈരാറ്റുപേട്ട നഗരസഭയില്‍ നടന്നതും താലിബാനിസ്റ്റുകളുടെ ഇടപെടല്‍ ആണ് എന്നും ജോര്‍ജ് പറഞ്ഞു .
ഈരാറ്റുപേട്ടയില്‍ സിപിഎം കള്ള കച്ചവടമാണ് നടത്തിയത് എന്നും ജോര്‍ജ് ആരോപിക്കുന്നു. എസ്ഡിപിഐ അംഗങ്ങള്‍ താലിബാനിസ്റ്റുകള്‍ ആണെന്നും പിസി ജോര്‍ജ് .കോണ്‍ഗ്രസ് അംഗത്തെ രണ്ടാഴ്ച തട്ടിക്കൊണ്ടുപോയ ശേഷമാണ് ഇന്നലെ വോട്ടെടുപ്പിന് കൊണ്ടുവന്നത്.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അഭിപ്രായങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള സംസാരമായിരുന്നു പിസി ജോർജ് നടത്തിയത്. മറ്റ് ബിഷപ്പുമാരുമായി ചര്‍ച്ച ചെയ്ത ശേഷം ആണ് പാലാ ബിഷപ്പ് നിലപാട് പറഞ്ഞത് എന്ന് അദ്ദേഹം പറയുന്നു.
പാലാ ബിഷപ്പിനെതിരായ പ്രശ്‌നം തീര്‍ക്കാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും പാണക്കാട് തങ്ങളും ഇടപെടണം എന്ന് പി സി ജോര്‍ജ് ആവശ്യപ്പെട്ടു.ഈ നേതാക്കളെല്ലാം മാന്യന്മാരാണ്. കേരളത്തില്‍ നടക്കുന്ന താലിബാന്‍ ഇടപെടല്‍ തള്ളിപ്പറയണം. അതോടെ പ്രശ്‌നം തീരും എന്നും പിസി ജോര്‍ജ് പറഞ്ഞു.
തന്നോട് പല ബിഷപ്പുമാരും ഇക്കാര്യം പറഞ്ഞു.അവര്‍ക്ക് എല്ലാം ഇതേ നിലപാട് ആണ് ഉള്ളത്.പാലാ ബിഷപ്പിനെക്കാള്‍ ഇക്കാര്യത്തില്‍ ശക്തമായ വികാരം മറ്റ് ബിഷപ്പുമാര്‍ക്ക് ഉണ്ട് എന്നും പി സി ജോര്‍ജ് പറഞ്ഞു .
https://www.facebook.com/Malayalivartha