കേരളത്തിൽ രണ്ടാം തരംഗം ഉച്ഛസ്ഥായി പിന്നിട്ടു; കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയില്‍ ആണെന്ന് ചൂണ്ടിക്കാണിച്ച് എയിംസിലെ പ്രൊഫസര്‍ സഞ്ജയ് റായ്
രാജ്യത്ത് കൊറോണ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം ഏറെ നിര്ണായകമാകുകയാണ്. കേരളത്തിലെ കൊവിഡ് രണ്ടാം തരംഗം അതിന്റെ ഉച്ഛസ്ഥായി പിന്നിട്ടതായി ആരോഗ്യ വിദഗ്ധന്‍ വെളിപ്പെടുത്തി. എയിംസിലെ പ്രൊഫസര്‍ സഞ്ജയ് റായിയാണ് കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയില്‍ ആണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത രണ്ടാഴ്ചയോടെ കേരളത്തിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ കുറയുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
രണ്ടാം തരംഗം രാജ്യത്ത് ആകമാനം ഒരേ സമയത്ത് അതിന്റെ ഉയര്‍ന്ന ഘട്ടത്തില്‍ എത്തിയപ്പോള്‍ അതില്‍ വേറിട്ട് നിന്നത് കേരളം മാത്രമായിരുന്നു. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്ന ദിവസങ്ങളില്‍ മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ സംവിധാനങ്ങള്‍ തികയാതെ വരികയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് ഡിലെയ്ഡ് കര്‍വ് എന്ന രീതി കേരളം അവലംബിച്ചത്. ഇതിന്റെ ഫലമായി കേരളത്തിലെ കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കാനും കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് സാധിചിരുന്നു.
ഈ രീതി ശരിയാണ്. അതിനാല്‍ ആണ് സംസ്ഥാനത്തെ രോഗ വ്യാപന തോത് കുറയ്ക്കാന്‍ കേരളത്തിന് കഴിഞ്ഞത് എന്ന് സീറോ സര്‍വേ ഉദ്ധരിച്ച് സഞ്ജയ് റായ് വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ രണ്ട് മൂന്ന് മാസത്തെ കണക്കുകള്‍ എടുത്തുനോക്കിയാല്‍ കേരളം കൊവിഡ് രണ്ടാം തരംഗത്തിന്റെ ഉച്ഛസ്ഥായി പിന്നിട്ടതായി കാണുവാൻ സാധിക്കും. ഇതിന്റെ ഫലമായി അടുത്ത രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുമെന്നാണ് വിലയിരുത്തൽ.
അതേസമയം ഒക്ടോബര്‍ ആദ്യ വാരത്തോടെ തന്നെ കേരളത്തിലെ കൊവിഡ് വ്യാപനത്തിന് ശമനം ഉണ്ടാവുമെന്നും ഇതിന്റെ സൂചനയായി കഴിഞ്ഞ രണ്ട് ദിവസത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിനു താഴേക്ക് എത്തിയതിനെ കാണാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രൊഫസര്‍ സഞ്ജയ് റായിയുടെ നേതൃത്വത്തില്‍ ആരോഗ്യ വിദഗ്ധരുടെ സംഘം ഭാരത് ബയോ ടെക് വികസിപ്പിച്ച മൂക്കിലൂടെ പ്രയോഗിക്കുന്ന വാക്സിനിന്‍്റെ രണ്ടാം ഘട്ട പരീക്ഷണം എയിംസില്‍ നടത്തി വരികയാണ്.
https://www.facebook.com/Malayalivartha